ഹിജാബ്: ക്യാംപസ്‌ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ പങ്കാളിത്തത്തെക്കുറിച്ച് കർണാടക സർകാരിനോട് ആരാഞ്ഞ് ഹൈകോടതി; 'വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താൽകാലിക ഹിജാബ് നിരോധനം അധ്യാപകർക്കുള്ളതല്ല'; കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി

 


ബെംഗ്ളുറു: (www.kvartha.com 23.02.2022) ഹിജാബ് വിഷയത്തിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ക്യാംപസ്‌ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ (സിഎഫ്‌ഐ) പങ്കാളിത്തത്തെക്കുറിച്ച് സംസ്ഥാന സർകാരിനോട് ആരാഞ്ഞു. അതേസമയം കർണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും മതപരമായ വസ്ത്രങ്ങളായ ഹിജാബും കാവി ഷോളും ധരിക്കുന്നതിന് ഏർപെടുത്തിയ താത്കാലിക നിരോധനം വിദ്യാർഥികൾക്ക് മാത്രമേ ബാധകമാകൂവെന്നും അധ്യാപകർക്കല്ലെന്നും കോടതി വ്യക്തമാക്കി.

  

'ഹിജാബ് ധരിച്ച് കോഴ്‌സുകളിൽ പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉഡുപി കോളജിലെ ആറ് വിദ്യാർഥിനികൾ ജനുവരി ഒന്നിന് സിഎഫ്‌ഐ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അവർ പ്രിൻസിപലിനോട് അനുമതി ആവശ്യപ്പെട്ട് നാല് ദിവസത്തിന് ശേഷമായിരുന്നു ഇത്. അതുവരെ ശിരോവസ്ത്രം ധരിച്ച് വിദ്യാർഥിനികൾ ക്യാംപസിൽ എത്തുകയും അതിന് ശേഷം അത് നീക്കം ചെയ്താണ് ക്ലാസ് മുറിയിൽ പ്രവേശിച്ചിരുന്നത്' - കോളജ് പ്രിൻസിപൽ രുദ്രഗൗഡ കോടതിയിൽ പറഞ്ഞു.

  
ഹിജാബ്: ക്യാംപസ്‌ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെ പങ്കാളിത്തത്തെക്കുറിച്ച് കർണാടക സർകാരിനോട് ആരാഞ്ഞ് ഹൈകോടതി; 'വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താൽകാലിക ഹിജാബ് നിരോധനം അധ്യാപകർക്കുള്ളതല്ല'; കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി



'കഴിഞ്ഞ 35 വർഷമായി ആരും ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാത്തതിനാൽ സ്ഥാപനത്തിന് ഹിജാബ് ധരിക്കാൻ നിയമമൊന്നുമില്ല. ആവശ്യവുമായി എത്തിയ വിദ്യാർഥിനികൾക്ക് ബാഹ്യശക്തികളുടെ പിന്തുണയുണ്ടായിരുന്നു', ഗൗഡ കൂട്ടിച്ചേർത്തു. ഗവ. പിയു കോളജ് ഫോർ ഗേൾസ്, പ്രിൻസിപൽ, അധ്യാപകൻ എന്നിവരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എസ്എസ് നാഗാനന്ദ് ഹാജരായി.

സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. 'സിഎഫ്‌ഐ സന്നദ്ധ സംഘടന കൂടിയാണ്, കുന്തമുനയും ചെണ്ടയും നൽകി വിദ്യാർഥികൾക്ക് അനുകൂലമായി (ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നു) വാദിക്കുകയും ചെയ്യുന്നു', അദ്ദേഹം അഭിപ്രയപ്പെട്ടു.

തുടർന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാനത്തിന് ഇത് അറിയാമോ എന്ന് ആരാഞ്ഞു, ഇന്റലിജൻസ് ബ്യൂറോയ്ക്ക് അത് അറിയാമെന്ന് നാഗാനന്ദ് പറഞ്ഞു. തുടർന്ന് അഡ്വകേറ്റ് ജനറൽ പ്രഭുലിംഗ് കെ നവദ്ഗി മുഖേന സംസ്ഥാന സർകാരിന് ചീഫ് ജസ്റ്റിസ് നിർദേശം നൽകി. ചില അധ്യാപകരെ സിഎഫ്‌ഐ ഭീഷണിപ്പെടുത്തിയതായി നാഗാനന്ദ് കോടതിയെ അറിയിച്ചു. അധ്യാപകർക്ക് പരാതി നൽകാൻ ഭയമായിരുന്നു, എന്നാൽ ഇപ്പോൾ അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപകരെ എപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ജസ്റ്റിസ് ദീക്ഷിത് ചോദിച്ചപ്പോൾ, രണ്ട് ദിവസം മുമ്പെന്ന് നാഗാനന്ദ് പറഞ്ഞു. അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ്, കോടതിയെ അറിയിക്കണമായിരുന്നുവെന്ന് എജിയോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എജി മറുപടി നൽകി.

Keywords: Bangalore, Karnataka, News, Top-Headlines, Hijab, Issue, Court, Court Order, Education, Human- rights, Case, Teachers, School, College, Chief Justice, Karnataka Hijab Row: High court adjourns hearing for February 24.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia