SWISS-TOWER 24/07/2023

ദുരന്തത്തില്‍ കലാശിക്കുമായിരുന്ന നിരവധി വിമാനങ്ങളെ രക്ഷിച്ച 'ഇമാസ്' കരിപ്പൂരിലും മംഗലാപുരത്തും ഇല്ലായിരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.08.2020) ലോകത്തെ നിരവധി വിമാനങ്ങളെയും യാത്രക്കാരെയും വന്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷിച്ച ആ അദ്ഭുത ടെക്‌നോളജി കരിപ്പൂരിലും ഉണ്ടായിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ആ ടെക്‌നോളജിയുടെ പേരാണ് ഇമാസ്. റണ്‍വെയ്ക്ക് പുറത്തേക്ക് പോകുമ്പോള്‍ വിമാനങ്ങളുടെ ടയറുകളെ പിടിച്ചു നിര്‍ത്തുന്ന ടെക്‌നോളജി.
Aster mims 04/11/2022

എന്‍ജിനീയറിങ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റത്തെ അറസ്റ്റര്‍ ബെഡ് എന്നും വിളിക്കുന്നുണ്ട്. റണ്‍വേയുടെ അവസാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എന്‍ജിനീയറിങ് മെറ്റീരിയലുകളുടെ ഒരു കിടക്കയാണിത്. ലാന്‍ഡിങ്ങിനിടെ അത് മറികടക്കാന്‍ ശ്രമിച്ചാല്‍ വിമാനം പിടിച്ചുനിര്‍ത്താനും തടയാനും സഹായിക്കുന്നു.

ദുരന്തത്തില്‍ കലാശിക്കുമായിരുന്ന നിരവധി വിമാനങ്ങളെ രക്ഷിച്ച 'ഇമാസ്' കരിപ്പൂരിലും മംഗലാപുരത്തും ഇല്ലായിരുന്നു

ദുരന്തത്തില്‍ കലാശിക്കുമായിരുന്ന നിരവധി വിമാനങ്ങളെ രക്ഷിച്ച 'ഇമാസ്' കരിപ്പൂരിലും മംഗലാപുരത്തും ഇല്ലായിരുന്നു

2010 ല്‍ മംഗലാപുരം വിമാനത്താവളത്തിലുണ്ടായ ദുരന്തം ഒഴിവാക്കാനും ഇമാസിന് സാധിക്കുമായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് IX812 മംഗലാപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. 166 യാത്രക്കാരും ജോലിക്കാരുമാണ് അന്ന് മരിച്ചത്. എട്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യയുടെ ഫ്‌ലാഗ് കാരിയറായ എയര്‍ ഇന്ത്യയുടെ യൂണിറ്റായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെട്ട ആദ്യത്തെ അപകടമായിരുന്നു ഇത്. 10 വര്‍ഷത്തിനുശേഷം, സമാനമായ സാഹചര്യങ്ങളില്‍ മറ്റൊരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം - IX1344, കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയെ മറികടന്ന് താഴേക്ക് വീഴുകയും രണ്ടായി പിളരുകയും ചെയ്തു.

വിമാനം താഴേക്ക് വീഴുന്നത് തടയാന്‍ ഇമാസിന് കഴിയുമായിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മംഗലാപുരത്തെ പോലെ കരിപ്പൂരിലും ഒരു ടേബിള്‍ ടോപ്പും കുന്നിന്‍മുകളിലുമാണ് വിമാനത്താവളം നിലകൊള്ളുന്നത്.

എന്താണ് ഇമാസ്?

2015 അവസാനത്തോടെ വാണിജ്യ സേവന വിമാനത്താവളങ്ങളിലെ റണ്‍വേ സുരക്ഷാ മേഖലകള്‍ (റസാ) മെച്ചപ്പെടുത്തുന്നതിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങി. റസാ സാധാരണ 500 അടി വീതിയും റണ്‍വേയുടെ ഓരോ അറ്റത്തും 1,000 അടി നീളത്തിലുമാണ് സാധാരണയായി സ്ഥാപിക്കുന്നത്. ഇത് വിമാനം റണ്‍വേയുടെ വശത്ത് നിന്ന് മറികടക്കുകയോ അണ്ടര്‍ഷൂട്ട് ചെയ്യുകയോ വീര്‍സ് ചെയ്യുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിമാനം പിടിച്ചുനിര്‍ത്താനുള്ള ഏരിയ നല്‍കുന്നു. 

ദുരന്തത്തില്‍ കലാശിക്കുമായിരുന്ന നിരവധി വിമാനങ്ങളെ രക്ഷിച്ച 'ഇമാസ്' കരിപ്പൂരിലും മംഗലാപുരത്തും ഇല്ലായിരുന്നു

ഏകദേശം 20 വര്‍ഷം മുന്‍പ് നിലവിലെ 1,000 അടി ആര്‍എസ്എ നിലവാരം സ്വീകരിക്കുന്നതിനു മുന്‍പാണ് നിരവധി വിമാനത്താവളങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍, പൂര്‍ണമായ അളവില്‍ ആര്‍എസ്എ സ്ഥാപിക്കുന്നത് പ്രായോഗികമല്ല. കാരണം ലഭ്യമായ ഭൂമിയുടെ അഭാവം ഉണ്ടാകാം. ജലാശയങ്ങള്‍, ദേശീയപാതകള്‍, റെയില്‍പാതകള്‍, ജനവാസമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ തടസ്സങ്ങളും ഉണ്ടാകാം.

പൂര്‍ണ ആര്‍എസ്എ സ്ഥാപിക്കാനാകാത്ത വിമാനത്താവളങ്ങളില്‍ സുരക്ഷ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നിര്‍ണയിക്കാന്‍ 1990 കളില്‍ എഫ്എഎ ഗവേഷണം ആരംഭിച്ചു. ഡേട്ടന്‍ സര്‍വകലാശാല, പോര്‍ട്ട് അതോറിറ്റി ഓഫ് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, എന്‍ജിനീയേര്‍ഡ് അറസ്റ്റിങ് സിസ്റ്റംസ് കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് റണ്‍വെയില്‍ വിമാനം നിയന്ത്രിക്കാനുള്ള പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. റണ്‍വേയെ മറികടക്കുന്ന ഒരു വിമാനത്തിന്റെ ടയറുകളെ പിടിച്ചു നിര്‍ത്തുന്നതിനായി റണ്‍വേയുടെ അവസാനത്തില്‍ സ്ഥാപിക്കാവുന്ന ക്രഷബിള്‍ മെറ്റീരിയല്‍ ടെക്‌നോളജിയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. വിമാനത്തിന്റെ ടയറുകള്‍ ഭാരം കുറഞ്ഞ മെറ്റീരിയലിലേക്ക് താഴ്ന്നു പോകുന്നതാണിത്. 

ഇമാസ് സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍

ഭൂമി ലഭ്യമല്ലാത്തതോ അല്ലെങ്കില്‍ 1,000 അടി ഉയരത്തില്‍ കടന്നുപോകാന്‍ കഴിയാത്തതോ ആയ സാഹചര്യങ്ങളില്‍ ഇമാസ് സാങ്കേതികവിദ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഒരു സ്റ്റാന്‍ഡേര്‍ഡ് ഇമാസ് ഇന്‍സ്റ്റാളേഷന് വിമാനം റണ്‍വേയില്‍ നിന്ന് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ നിന്ന് തടയാന്‍ കഴിയും. ഒരു സാധാരണ ആര്‍എസ്എ നീളത്തില്‍ കുറവാണെങ്കിലും റണ്‍വേയെ മറികടക്കുന്ന വിമാനം മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നതിന് ഒരു ഇമാസ് അറസ്റ്റര്‍ ബെഡ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സാധിക്കും.

Keywords: News, Kerala, Kochi, Technology, Business, Finance, Flight Crash, Runway, Engineered Material Arresting System (EMAS)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia