വാളൻ പുളിയെ ഇംഗ്ലീഷിൽ റ്റാമരിൻഡ് ആക്കിയത് അറബികൾ; രസകരമായ ആ കഥ ഇങ്ങനെ
Dec 19, 2020, 20:53 IST
നിസാർ പെർവാഡ്
(www.kvartha.com 19.12.2020) വിവിധങ്ങളായ പരിപാടികളോടെ ഇന്നലെ (ഡിസംബർ 18ന്) ലോക അറബി ദിനം കൊണ്ടാടി. ഇതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി കാലിഗ്രഫി മത്സരങ്ങളും മറ്റും നടന്നു. ഐക്യരാഷ്ട്ര സഭയുടെ ഘടകമായ വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന- യുനെസ്കോ - 2010 ലാണ് ഡിസംബർ 18 നെ ലോക അറബി ദിനമായി പ്രഖ്യാപിക്കുന്നത്. 1973 ഡിസംബർ 18 ന് ഐക്യരാഷ്ട്ര സഭ അറബിയെക്കൂടി അതിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് പരിഗണിച്ചാണ് ആ തീയതി തെരഞ്ഞെടുത്തത്.
ഭാഷാ ബഹുസ്വരതയും സാംസ്കാരിക വൈവിധ്യവും കൊണ്ടാടുക, ഒപ്പം ഐക്യരാഷ്ട്രസഭയിൽ ആറ് ഔദ്യോഗിക ഭാഷകളും തുല്യമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രഖ്യാപനം. അറബിയെക്കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ചൈനീസ് എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ മറ്റു ഔദ്യോഗിക ഭാഷകൾ.
ലോകത്തിന്ന് വിവിധ ഭൂഖണ്ഡങ്ങളിൽ 30 കോടി ജനങ്ങൾ മാതൃഭാഷയായി അറബി സംസാരിക്കുന്നു. ഏഷ്യയിലും ആഫ്രികയിലുമായി 22 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് സെമിറ്റിക് കുടുംബത്തിൽപെട്ട ഈ ഭാഷ. നവോത്ഥാന കാലത്തിനു മുമ്പ് യൂറോപ് ഇരുണ്ട കാലത്തായിരുന്നപ്പോൾ ശാസ്ത്രത്തിന്റെ ഭാഷയായിരുന്നു അറബി. ആ കാലഘട്ടത്തിലെ മികച്ച ശാസ്ത്രജ്ഞർ അറബികളായിരുന്നത് കൊണ്ട് തന്നെ ഇംഗ്ലീഷിലെ പല ശാസ്ത്ര സംജ്ഞകളും അറബിയിൽ നിന്നു വന്നതാണ്. അൽ കൂട്ടിയ ഒരുപടി പദങ്ങൾ ഇത്തരത്തിൽ കാണാൻ സാധിക്കും.
പ്രഗത്ഭ ഗണിതശാസ്ത്രജ്ഞനായായിരുന്ന മുഹമ്മദ് അൽ ഖവാരിസ്മിയുടെ 'കിതാബ് അൽ ജബർ വൽ മുഖാബല' എന്ന ബീജഗണിതത്തിലെ അടിസ്ഥാന തത്വങ്ങൾ വിവരിക്കുന്ന ഗ്രന്ഥത്തിൽ നിന്നാണ് 'അൽജിബ്ര' (algebra) എന്ന ഇംഗ്ലീഷ് വാക്ക് പിറന്നു വീഴുന്നത്. ഇന്ന് കമ്പ്യൂട്ടർ സയൻസിൽ പരക്കെ പറഞ്ഞു കേൾക്കുന്ന 'അൽഗോരിതം' (algorithm) എന്ന വാക്കും അൽ ഖവാരിസ്മിയുടെ ലാറ്റിൻ രൂപമായ 'അൽഖോരിത്മി'യിൽ നിന്നാണ് ഉത്ഭവിച്ചത്.
alcohol, alchemy, alkali, almanac, alcove, alfalfa തുടങ്ങി ഇത്തരം കുറെ വാക്കുകൾ ഇങ്ങനെ ഇംഗ്ലീഷിൽ വന്നത് കാണാം.
alcohol, alchemy, alkali, almanac, alcove, alfalfa തുടങ്ങി ഇത്തരം കുറെ വാക്കുകൾ ഇങ്ങനെ ഇംഗ്ലീഷിൽ വന്നത് കാണാം.
Adobe, apricot, cotton, candy, coffee, magazine, mattress, safari, zero - നിത്യ ജീവിതത്തിൽ നാം കേട്ടു വരുന്ന അനവധി ആംഗലേയ പദങ്ങൾ അറബിയുടെ സംഭാവനയാണെന്ന് നാം അറിയുന്നില്ല. വാളൻ പുളിയുടെ ഇംഗ്ലീഷ് പേരിൽ പോലും അറബി സാന്നിധ്യമുണ്ട്. ഇന്ത്യയിൽ നിന്നു പാശ്ചാത്യ ദിക്കുകളിലേക്ക് സുഗന്ധ, പലവ്യഞ്ജനങ്ങൾ എത്തിച്ചിരുന്ന കച്ചവടത്തിൽ അറബികൾ ആയിരുന്നല്ലോ മുൻപന്തിയിൽ. അവർ ഇവിടെ വന്നു പഴുത്ത വാളൻ പുളി പൊളിച്ചു കണ്ടപ്പോൾ തങ്ങളുടെ നാട്ടിൽ സുലഭമായ ഈത്തപ്പഴത്തിനെപ്പോലിരിക്കുന്നു. ഈത്തപ്പഴം അറബിയിൽ തമർ ആണ്. ഇന്ത്യയിലെ ഈത്തപ്പഴം എന്ന അർത്ഥത്തിൽ അറബികൾ വാളൻ പുളിയെ 'തമർ ഉൽ ഹിന്ദ്' എന്ന് പേരിൽ പുറം ലോകത്തിന് പരിചയപ്പെടുത്തി. ഇംഗ്ലീഷ്കാർ തമറുൽ ഹിന്ദിനെ ആംഗലേയവൽക്കരിച്ചു tamarind ആക്കി.
മലയാള ഭാഷയിലും അനവധി അറബി വാക്കുകൾ ഇടം നേടിയിട്ടുണ്ട്. നമ്മുടെ ഭക്ഷണ വിഭവങ്ങൾ മുതൽ ഭരണ പദാവലികൾ വരെ അനവധി വാക്കുകൾ അറബിയിൽ നിന്നു കടം കൊണ്ടതാണ്. ഫുത്തൂർ (പ്രാതൽ) എന്ന അറബി വാക്കിൽ നിന്നാണ് പത്തിരിയുടെ പിറവി.
ഹലുവ, ഉലുവ, വത്തയ്ക്ക, സർബത്ത്, ഷമാം, പിഞ്ഞാണം ഇതൊക്കെ അറബിയുടെ സംഭാവന തന്നെ.
മലയാള ഭാഷയിലും അനവധി അറബി വാക്കുകൾ ഇടം നേടിയിട്ടുണ്ട്. നമ്മുടെ ഭക്ഷണ വിഭവങ്ങൾ മുതൽ ഭരണ പദാവലികൾ വരെ അനവധി വാക്കുകൾ അറബിയിൽ നിന്നു കടം കൊണ്ടതാണ്. ഫുത്തൂർ (പ്രാതൽ) എന്ന അറബി വാക്കിൽ നിന്നാണ് പത്തിരിയുടെ പിറവി.
ഹലുവ, ഉലുവ, വത്തയ്ക്ക, സർബത്ത്, ഷമാം, പിഞ്ഞാണം ഇതൊക്കെ അറബിയുടെ സംഭാവന തന്നെ.
കരാർ, വകീൽ, വകാലത്, അദാലത്, അനാമത്, നക്കൽ (draft), അസൽ, കത്ത്, ഹരജി, ഒസ്യത്ത്, ഖജനാവ്, ജപ്തി, ജില്ല, താലൂക്, ദല്ലാൾ, ബദൽ, ബാക്കി, മഹസ്സർ, മുൻഷി, മുൻസിഫ്, റൊക്കം, റദ്ദ്, അത്വർ .... അങ്ങനെ നീണ്ടു പോകും മലയാളത്തെ കൂടുതൽ സമ്പന്നമാക്കിയ ആ സെമിറ്റിക് ഭാഷയിൽ നിന്നു കടമെടുത്ത് നിത്യ വ്യവഹാരത്തിൽ നാം ഉപയോഗിക്കുന്ന വാക്കുകളുടെ പട്ടിക. എട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടയിൽ ലോകത്തെ ശാസ്ത്ര സംവേദന ഭാഷയായിരുന്ന് അറബിയെങ്കിൽ ഇങ്ങു മലയാളക്കരയിലും അറബി ഭാഷയുടെ പ്രഭാവം നമുക്ക് ചരിത്രത്തിൽ ദർശിക്കാം.
കേരള ചരിത്രത്തെകുറിച്ച ആദ്യ ഗ്രന്ഥം മലയാളിയായ സൈയ്‌നുദ്ധീൻ മഖദൂമിന്റെ തുഹഫത്തുൽ മുജാഹിദീൻ ആണല്ലോ. മലബാരി നാവികർ പോർചുഗീസുകാരായ അക്രമകാരികളെ ധീരമായി നേരിട്ടത് വിവരിക്കുന്ന ഈ പുസ്തകം എഴുതിയത് അറബി ഭാഷയിലായിരുന്നു.
Keywords: Article, Arabic, Kerala, Malayalam, English, Tamarind, Letters, Words, Nisar Perwad, Muhammad ibn Musa al-Khwarizmi, The name tamarind in English was given by the Arabs; Here's that interesting story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.