പുന്നപ്ര-വയലാർ രക്തസാക്ഷി ദിനം: ഐതിഹാസിക സമരത്തിന്റെ സ്മരണകളിൽ കേരളം

 
Punnapra Vayalar Martyrs Memorial
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1946 ഒക്ടോബർ 24 മുതൽ 27 വരെയാണ് തൊഴിലാളി കലാപം നടന്നത്.
● ജന്മിമാരുടെയും മുതലാളിമാരുടെയും ചൂഷണത്തിനെതിരെയായിരുന്നു സമരം.
● സ്വതന്ത്ര തിരുവിതാംകൂർ രാഷ്ട്രം എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിനെതിരെയും തൊഴിലാളികൾ പോരാടി.
● കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ സംഘടിച്ചത്.
● ടി വി തോമസ്, ആർ സുഗതൻ, പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

ഭാമനാവത്ത് 

(KVARTHA) രാഷ്ട്രീയ കേരളത്തിന്റെ ഭൂപടത്തിൽ ചോരയും കണ്ണീരും കൊണ്ട് അടയാളപ്പെടുത്തിയ പുന്നപ്ര-വയലാർ ഐതിഹാസിക സമരത്തിന്റെ രക്തസാക്ഷി ദിനാചരണം ഇന്ന് (ഒക്ടോബർ 27) നടക്കും.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ജന്മിമാർക്കെതിരെ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽനിന്ന് ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. 

Aster mims 04/11/2022

സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽനിന്ന് വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1

946-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കുശേഷം 1998-ൽ ഭാരത സർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

കയർ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽ ഉഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. 

ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തിവെച്ചിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരായ പീഡനങ്ങൾക്കെതിരെ കൂട്ടമായി വിലപേശാൻ തുടങ്ങി. 

എന്നാൽ, ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറയ്ക്കുക, ജോലിയിൽനിന്ന് പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. 

ടി വി തോമസ്, ആർ സുഗതൻ, പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ തുടങ്ങിയവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തിക ആവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിച്ചു. 

ആലപ്പുഴയിൽ 1122 ചിങ്ങം 30-ന് (1946 സെപ്റ്റംബർ 15) തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. അതോടെ പരിസര പ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25-ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധ പോലീസ് സേനയുടെ നിയന്ത്രണം ദിവാൻ സി പി രാമസ്വാമി അയ്യർതന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു.

യന്ത്രത്തോക്കുകളോട് വാരിക്കുന്തവും കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. നൂറ്റിത്തൊണ്ണൂറ് പേർ വെടിവെപ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലായിരുന്നെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ ചരിത്ര പോരാട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Article Summary: Kerala observes Punnapra-Vayalar Martyrs' Day, honoring the 1946 armed working-class uprising against Travancore's Diwan and feudal landlords.

#PunnapraVayalar #MartyrsDay #KeralaHistory #TravancoreUprising #LabourMovement #October27

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script