ജെ.പി.
പണ്ട് വടക്കന്‍ കേരളത്തില്‍ പ്രശസ്തമായ ഒരു തറവാടുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നതിനാല്‍ ആ തറവാട്ടില്‍ നിരവധി ആളുകളും ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടികള്‍ മുറ്റത്തുകൂടി ഓടിക്കളിക്കുകയായിരുന്നു. അപ്പോഴാണ് തറവാട്ടിലെ ഇളയ സന്തതിയായ നാരായണിചേച്ചിയുടെ മൂത്ത മകളുടെ ജ്യേഷ്ടന്റെ മകന്‍ മുറ്റത്തുനിന്ന റോസാ ചെടിയില്‍ നിന്നും പൂവ് ഇറുത്തെടുക്കുന്നത്. ഇത് കണ്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മായിയും രണ്ട് അകമ്പടിക്കാരും ചേര്‍ന്ന് ചെക്കനെ പൊതിരെ തല്ലി. ഇനി മേലില്‍ മുറ്റത്ത് നില്‍ക്കുന്ന പൂക്കള്‍ പറിച്ച് നശിപ്പിക്കരുതെന്ന് താക്കീതും നല്‍കി. അടികിട്ടിയ സന്തോഷത്തില്‍ വലിയവായില്‍ നിലവിളിച്ചുകൊണ്ട് ചെക്കന്‍ അടുത്ത തൊടിയിലേക്ക് ഓടി.
കുറച്ചു കഴിഞ്ഞപ്പോഴാണ്തറവാട്ടിലെ ഏറ്റവും മൂത്ത കാരണവര്‍ വീട്ടിലേക്കുകയറിവരുന്നത്. നരച്ചുവെളുത്ത താടിയും സില്‍ക്ക് ജുബ്ബയും ഇട്ടിരുന്ന അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ആഢ്യത്തം നിറഞ്ഞുതുളുമ്പി നിന്നിരുന്നു. അദ്ദേഹം കയറിവരുമ്പോള്‍തന്നെ വയറ് തിരുമ്മിക്കൊണ്ടാണ് വരുന്നത്. നേരെ വീടിന്റെ പിന്നാമ്പുറത്തെ കക്കൂസിലേക്കു പോയി. വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. കാരണം ഇളയനാത്തൂന്റെ മരുമകന്‍ മണി കാര്യം സാധിച്ചുകൊണ്ടിരിക്കുകയാണ്. കാരണവര്‍ നേരെ ചെന്നത് അടുക്കളയിലേക്ക്. അടുപ്പ് കത്തുന്നില്ല. കാരണവര് രണ്ടുകാലും അടുപ്പുകല്ലിലേക്ക് കയറ്റിവച്ച് കുത്തിയിരുന്നു. അടുക്കളയിലുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ പിറുപിറുത്തുകൊണ്ട് അടുത്ത മുറികളിലേക്ക് പോയി. കാര്യം സാധിച്ചുകഴിഞ്ഞപ്പോള്‍ കാരണവര്‍ ആശ്വാസത്തോടെ പൂമുഖത്തെചാരുകസേരയില്‍വന്ന് ഞെളിഞ്ഞിരുന്നു.
ഇതിനാണ് തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലും തൂറാം എന്നു പറയുന്നത്. റോസാ പൂ പറിച്ച കുട്ടിയെ പൊതിരെ തല്ലിയ അമ്മായിയും, മറ്റ് അകമ്പടിക്കാരും കാരണവരുടെ വികൃതികണ്ട് ഒരക്ഷരം മിണ്ടിയില്ല. കാരണം, കാരണവര്‍ ചെയ്താല്‍ അത് തെറ്റല്ല. അദ്ദേഹമാണ് തറവാട്ടിലെ എല്ലാമെല്ലാമായ കാരണവര്‍. അവര്‍ക്ക് എന്തുമാകാം. എന്ത് തെണ്ടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല.
കൊണ്ടോട്ടിയിലെ മൊയ്തീന്‍ ആറ്റുനോറ്റാണ് ഒരു കാറ് വാങ്ങിയത്. മറ്റൊരാളുടെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങിയതാണ്. അതുവാങ്ങി കോട്ടക്കലുള്ള വളവ് തിരിയുമ്പോഴുണ്ട് മുന്നില്‍ പോലീസ്. ഒരു പോലീസുകാരന്‍ ഓടിവന്ന് വണ്ടിയിലിരിക്കുന്ന എസ്.ഐയുടെ അടുത്തേക്ക് ചെല്ലാന്‍ ആജ്ഞാപിച്ചു. ചെന്നപ്പോളാണ് വിവരമറിഞ്ഞത്. വണ്ടിയിലെ കൂളിങ്ങ് ഗ്ലാസാണ് വിഷയം. വണ്ടി വാങ്ങിവരുന്ന വഴിയാണെന്നു പറഞ്ഞിട്ടൊന്നും ആ കാപാലികന്റെ മനസലിഞ്ഞില്ല. ഗ്ലാസില്‍ ഒരു പ്രത്യേകതരം വസ്തു ഉപയോഗിച്ച് ചുരണ്ടി കൂളിങ്ങ്‌സ്റ്റിക്കര്‍ പറിച്ചെടുത്തു. നോക്കിയപ്പോള്‍ ഗ്ലാസ് മുഴുവന്‍ ചൊറിപിടിച്ചതുപോലായി. സാരമില്ല, പോകാമെന്നു വച്ചപ്പോള്‍ അയാള്‍ ഫൈന്‍ അടച്ചിട്ടു പോകാന്‍ ആവശ്യപ്പെട്ടു.
ഒരു പാവപ്പെട്ട മനുഷ്യന്‍ ഭക്ഷണം കിട്ടിതെ വലഞ്ഞ് ഹോട്ടലില്‍നിന്നും ഒരു ഉഴുന്നുവട അടിച്ചുമാറ്റി. ഇത് കണ്ടുകൊണ്ടുനിന്ന പോലീസുകാരന്‍ അയാള്‍ക്ക് ഒരിക്കലും ഉഴുന്നുവട തിന്നാല്‍ കൊതിതോന്നാത്തതരത്തില്‍ ഇടിച്ചു. വഴിയരികില്‍ മൂത്രമൊഴിച്ച ഒരു 45 വയസുകാരനും കിട്ടി ഇടിയും ഫൈനും. കടത്തിണ്ണയില്‍ കിടന്നുറങ്ങിയ തമിഴ്‌നാട് സ്വദേശിയെ എവിടെയോ നടന്ന മോഷണകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
അതിനുള്ളിലിരുന്ന് അയക്കുന്ന ഓരോ എസ്എംഎസുകളും വായിച്ച് കോരിത്തരിക്കുന്ന പാവം മലയാളി. തട്ടിപ്പിലൂടെ കുറച്ചു പൈസയുണ്ടാക്കി മകള്‍ കാറ് വാങ്ങിയപ്പോള്‍ കെണിയിലായത് പാവം ശാലുവിന്റെ അമ്മ. മന്ത്രിയുടെ കാറ് കടന്നുപോകുന്ന തിരക്കില്‍പെട്ട് ആശുപത്രിയിലേക്ക് പോകും വഴി വണ്ടിയില്‍വച്ചുതന്നെ പ്രസവിക്കേണ്ടിവന്ന പാവം അമ്മിണി. ചെമ്മീന്‍ വിറ്റ പൈസകൊണ്ട് ബീരാന്‍ വീണ്ടും കാറിന്റെ ഗ്ലാസില്‍ കൂളിങ്ങ് ഒട്ടിച്ചു.
പണ്ട് വടക്കന്‍ കേരളത്തില്‍ പ്രശസ്തമായ ഒരു തറവാടുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നതിനാല്‍ ആ തറവാട്ടില്‍ നിരവധി ആളുകളും ഉണ്ടായിരുന്നു. ഒരു ദിവസം കുട്ടികള്‍ മുറ്റത്തുകൂടി ഓടിക്കളിക്കുകയായിരുന്നു. അപ്പോഴാണ് തറവാട്ടിലെ ഇളയ സന്തതിയായ നാരായണിചേച്ചിയുടെ മൂത്ത മകളുടെ ജ്യേഷ്ടന്റെ മകന്‍ മുറ്റത്തുനിന്ന റോസാ ചെടിയില്‍ നിന്നും പൂവ് ഇറുത്തെടുക്കുന്നത്. ഇത് കണ്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മായിയും രണ്ട് അകമ്പടിക്കാരും ചേര്‍ന്ന് ചെക്കനെ പൊതിരെ തല്ലി. ഇനി മേലില്‍ മുറ്റത്ത് നില്‍ക്കുന്ന പൂക്കള്‍ പറിച്ച് നശിപ്പിക്കരുതെന്ന് താക്കീതും നല്‍കി. അടികിട്ടിയ സന്തോഷത്തില്‍ വലിയവായില്‍ നിലവിളിച്ചുകൊണ്ട് ചെക്കന്‍ അടുത്ത തൊടിയിലേക്ക് ഓടി.
കുറച്ചു കഴിഞ്ഞപ്പോഴാണ്തറവാട്ടിലെ ഏറ്റവും മൂത്ത കാരണവര്‍ വീട്ടിലേക്കുകയറിവരുന്നത്. നരച്ചുവെളുത്ത താടിയും സില്‍ക്ക് ജുബ്ബയും ഇട്ടിരുന്ന അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ആഢ്യത്തം നിറഞ്ഞുതുളുമ്പി നിന്നിരുന്നു. അദ്ദേഹം കയറിവരുമ്പോള്‍തന്നെ വയറ് തിരുമ്മിക്കൊണ്ടാണ് വരുന്നത്. നേരെ വീടിന്റെ പിന്നാമ്പുറത്തെ കക്കൂസിലേക്കു പോയി. വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. സാധിച്ചില്ല. കാരണം ഇളയനാത്തൂന്റെ മരുമകന്‍ മണി കാര്യം സാധിച്ചുകൊണ്ടിരിക്കുകയാണ്. കാരണവര്‍ നേരെ ചെന്നത് അടുക്കളയിലേക്ക്. അടുപ്പ് കത്തുന്നില്ല. കാരണവര് രണ്ടുകാലും അടുപ്പുകല്ലിലേക്ക് കയറ്റിവച്ച് കുത്തിയിരുന്നു. അടുക്കളയിലുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ പിറുപിറുത്തുകൊണ്ട് അടുത്ത മുറികളിലേക്ക് പോയി. കാര്യം സാധിച്ചുകഴിഞ്ഞപ്പോള്‍ കാരണവര്‍ ആശ്വാസത്തോടെ പൂമുഖത്തെചാരുകസേരയില്‍വന്ന് ഞെളിഞ്ഞിരുന്നു.
ഇതിനാണ് തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലും തൂറാം എന്നു പറയുന്നത്. റോസാ പൂ പറിച്ച കുട്ടിയെ പൊതിരെ തല്ലിയ അമ്മായിയും, മറ്റ് അകമ്പടിക്കാരും കാരണവരുടെ വികൃതികണ്ട് ഒരക്ഷരം മിണ്ടിയില്ല. കാരണം, കാരണവര്‍ ചെയ്താല്‍ അത് തെറ്റല്ല. അദ്ദേഹമാണ് തറവാട്ടിലെ എല്ലാമെല്ലാമായ കാരണവര്‍. അവര്‍ക്ക് എന്തുമാകാം. എന്ത് തെണ്ടിത്തരം ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല.
കൊണ്ടോട്ടിയിലെ മൊയ്തീന്‍ ആറ്റുനോറ്റാണ് ഒരു കാറ് വാങ്ങിയത്. മറ്റൊരാളുടെ കൈയ്യില്‍ നിന്നും ചുളുവിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങിയതാണ്. അതുവാങ്ങി കോട്ടക്കലുള്ള വളവ് തിരിയുമ്പോഴുണ്ട് മുന്നില്‍ പോലീസ്. ഒരു പോലീസുകാരന്‍ ഓടിവന്ന് വണ്ടിയിലിരിക്കുന്ന എസ്.ഐയുടെ അടുത്തേക്ക് ചെല്ലാന്‍ ആജ്ഞാപിച്ചു. ചെന്നപ്പോളാണ് വിവരമറിഞ്ഞത്. വണ്ടിയിലെ കൂളിങ്ങ് ഗ്ലാസാണ് വിഷയം. വണ്ടി വാങ്ങിവരുന്ന വഴിയാണെന്നു പറഞ്ഞിട്ടൊന്നും ആ കാപാലികന്റെ മനസലിഞ്ഞില്ല. ഗ്ലാസില്‍ ഒരു പ്രത്യേകതരം വസ്തു ഉപയോഗിച്ച് ചുരണ്ടി കൂളിങ്ങ്‌സ്റ്റിക്കര്‍ പറിച്ചെടുത്തു. നോക്കിയപ്പോള്‍ ഗ്ലാസ് മുഴുവന്‍ ചൊറിപിടിച്ചതുപോലായി. സാരമില്ല, പോകാമെന്നു വച്ചപ്പോള്‍ അയാള്‍ ഫൈന്‍ അടച്ചിട്ടു പോകാന്‍ ആവശ്യപ്പെട്ടു.
ആ പോലീസുകാരനു ജന്‍മം നല്‍കിയ അച്ഛനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ഫൈനും അടച്ചു. അപ്പോഴുണ്ട് അദ്ദേഹത്തിന്റെ വയര്‍ലസില്‍ ഏതോ മന്ത്രി അതുവഴികടന്നു വരുന്ന വിവരം അനൗണ്‍സ് ചെയ്തത്. ഉടന്‍തന്നെ ആ പോലീസുകാരന്‍ ചാടി എണീറ്റ് മുഖമൊക്കെതുടച്ച് സല്യൂട്ടടിക്കാന്‍ തയ്യാറായൊരു നില്‍പ്പ്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അതുവഴി ദേശീയപതാക പാറിപ്പറത്തി ഒരു സ്‌റ്റേറ്റ് കാര്‍ കടന്നു പോയി. ഉള്ളില്‍ ആരാണെന്നറിയാന്‍ ബീരാന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും മന്ത്രിയുടെ കാറില്‍ നല്ല കട്ടിയില്‍ കൂളിങ്ങ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. മിനുട്ടുകള്‍ക്കു മുമ്പ് കൂളിങ്ങ് ഒട്ടിച്ചതിന് ബീരാന്റെ 500രൂപ വാങ്ങിയെടുന്ന ആ സാറ് മന്ത്രിയുടെകാറ്കടന്നുപോയിട്ടും സല്യൂട്ട് ചെയ്ത കൈ നെറ്റിയില്‍ നിന്നും എടുക്കാതെ നില്‍ക്കുകയാണ്. വിനയം. അതിവിനയം.
ഒരു പാവപ്പെട്ട മനുഷ്യന്‍ ഭക്ഷണം കിട്ടിതെ വലഞ്ഞ് ഹോട്ടലില്‍നിന്നും ഒരു ഉഴുന്നുവട അടിച്ചുമാറ്റി. ഇത് കണ്ടുകൊണ്ടുനിന്ന പോലീസുകാരന്‍ അയാള്‍ക്ക് ഒരിക്കലും ഉഴുന്നുവട തിന്നാല്‍ കൊതിതോന്നാത്തതരത്തില്‍ ഇടിച്ചു. വഴിയരികില്‍ മൂത്രമൊഴിച്ച ഒരു 45 വയസുകാരനും കിട്ടി ഇടിയും ഫൈനും. കടത്തിണ്ണയില്‍ കിടന്നുറങ്ങിയ തമിഴ്‌നാട് സ്വദേശിയെ എവിടെയോ നടന്ന മോഷണകുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
ഏതായാലും നിയമ പാലകര്‍ നിയമം നല്ലരീതിയില്‍ സംരക്ഷിക്കുന്നുണ്ട്. ലക്ഷങ്ങളുടേയും കോടികളുടേയും തട്ടിപ്പുനടത്തി അതിനു സോളാര്‍ എന്നു പേരും ചാര്‍ത്തി സ്റ്റേറ്റ് കാറുകളിലെ കൂളിങ്ങ് ഗ്ലാസിലൂടെ ലോകത്തെ നോക്കിക്കാണുന്ന മന്ത്രികാരണവന്‍മാര്‍ക്ക് ഒരായിരം സല്യൂട്ട്.

എല്ലാം ശുഭം.
Keywords: Ministers, Top cops, The right to privacy on road, Article, Kerala,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Keywords: Ministers, Top cops, The right to privacy on road, Article, Kerala,National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.