ജീവിത­ത്തെ മര­ണം കൊ­ണ്ട് കു­റി­ച്ചി­ട്ട ക­ഥാ­കാ­രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജീവിത­ത്തെ മര­ണം കൊ­ണ്ട് കു­റി­ച്ചി­ട്ട ക­ഥാ­കാ­രി
രാ­ജ­ല­ക്ഷ്­മി­യു­ടെ ക­ഥ­കള്‍ ഒ­രു വ­ഴിയും കു­റേ നി­ഴലും സൃ­ഷ്ടി­ച്ചാ­ണ് കട­ന്ന് പോ­കു­ന്ന­ത്. അ­വി­ടെ മക­ളെ, കാ­മു­കി­യെ അ­ധ്യാ­പിക­യെ അങ്ങ­നെ ഒ­രു സ്­ത്രീ­യു­ടെ ഭി­ന്ന­ഭാ­വ­ങ്ങള്‍ വാ­യ­ന­ക്കാര­ന് ദര്‍­ശി­ക്കാന്‍ ക­ഴി­യും. നോ­ക്കി എ­ഴു­താന്‍ കാ­ര്യ­മാ­യി ടെ­ക്‌­സ്­റ്റ് ബു­ക്കു­ക­ളില്ലാ­ത്ത ഒ­രു­വള്‍ എ­ഴു­തി­യ­തി­ന്റെ തു­ടര്‍­ച്ച­ക­ളാ­ണ് കേ­ര­ള­ത്തി­ലെ പില്‍­ക്കാ­ല പെ­ണ്ണെ­ഴു­ത്തു­കാര്‍ പിന്‍­തു­ടര്‍­ന്നി­ട്ടു­ള്ള­ത്. 1965 ജ­നു­വ­രി 18ന് മ­രി­ക്കു­മ്പോള്‍ ഒ­രു ക­ഥാ­സ­മ­ഹാ­ര­വും ഉ­ച്ച­വെ­യി­ലും ഇ­ളം­നി­ലാവും എ­ന്ന അ­പൂര്‍­ണ­നോ­വ­ലട­ക്കം മൂ­ന്ന് നോ­വലും കു­മി­ള­ക­ളെ­ന്ന ക­വി­താ­സ­മ­ഹാ­രവും മാത്രം സ്വ­ന്ത­മാ­യി ഉ­ള്ള രാ­ജ­ല­ക്ഷ്­മി സാ­ഹി­ത്യ­ത്തി­ന്റെ മ­റ­വി­യെ ക്ഷ­രം സം­ഭ­വി­ക്കാ­ത്ത അ­ക്ഷ­ര­ങ്ങള്‍ കൊ­ണ്ട് തോല്‍­പ്പി­ക്കു­ക­യാണ്.

ഒ­റ്റ­പ്പാ­ലം എന്‍.എ­സ്.എ­സ് കോ­ളേ­ജി­ലെ അ­ധ്യാ­പി­ക­യാ­യി­രു­ന്ന രാ­ജ­ല­ക്ഷ്­മി­ക്ക് ക­ഥ­ക­ളെ­ഴു­താന്‍ പാ­ര­മ്പ­ര്യ­ത്തി­ന്റെ രാ­ജ­വീ­ഥി ഉ­ണ്ടാ­യി­രു­ന്നില്ല. അ­വ­രൊ­രി­ക്ക­ലും ലൈം­ഗി­ക­ത­യെ കു­റി­ച്ച് ക­വ­ല പ്ര­സം­ഗം ന­ട­ത്തി­യി­രു­ന്നില്ല. രാ­ജ­ല­ക്ഷ്­മി പ­തു­ക്കെ പ­റ­ഞ്ഞ കാ­ര്യ­ങ്ങള്‍ പി­ന്നീ­ട് വ­ന്ന­വര്‍ ഉറ­ക്കെ പ­റ­യു­ക­യാ­യി­രുന്നു.

1960ലെ കേ­ര­ള സാ­ഹി­ത്യ അ­ക്കാദ­മി പു­ര­സ്­ക്കാ­രം നേടി­യ 'ഒ­രു വ­ഴിയും കു­റേ നി­ഴ­ലു­കളും' എന്ന നോ­വല്‍ സ്‌­നേ­ഹ­ത്തി­ന് വേ­ണ്ടി­യു­ള്ള ഒ­രു സ്­ത്രീ­യു­ടെ അ­ന്വേ­ഷ­ണ­ങ്ങ­ളെ കു­റി­ച്ചാ­ണ് സം­സാ­രി­ക്കു­ന്നത്. ഒ­രേ വ­ഴി­യി­ലൂ­ടെ ത­ന്നെ ന­ട­ക്കേ­ണ്ടി വ­രു­ന്ന സ്ത്രീ ജീ­വി­ത­ത്തി­ന്റെ പ­രി­മി­തി­യെ നോ­വല്‍ പ്ര­ശ്‌­ന­വല്‍­ക്ക­രി­ക്കു­ക­യാണ്. നോ­വ­ലി­ലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രമാ­യ ര­മ­ണി കാ­ണു­ന്ന നി­ഴ­ലു­ക­ളി­ലൂ­ടെ സ്‌­നേ­ഹ­ത്തി­ന്റെ നി­ലാ­വ് പൊ­ഴി­യുന്ന­ത് സ്ത്രീ ജീ­വി­ത­ത്തെ യ­ഥാര്‍­ഥ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ക­യാണ്.

'പ­രാജി­ത' എ­ന്ന ക­ഥ­യില്‍ രാ­ജ­ല­ക്ഷ്­മി പ­റ­ഞ്ഞ­തി­ന­പ്പു­റം പ­റ­യാന്‍ ന­മ്മു­ടെ ക­ഥാ­കാ­രി­കള്‍­ക്ക് പ­ല­പ്പോഴും ക­ഴി­യാ­തെ പോ­കു­ന്നുണ്ട്. ഭര്‍­ത്താവും കു­ഞ്ഞു­മു­ള്ള സ്ത്രീ അ­വ­രു­ടെ അ­ഭാ­വ­ത്തില്‍ മ­റ്റൊ­രാ­ളെ പ്ര­ണ­യി­ച്ച് പോ­കു­ന്ന ക­ഥ ത­ന്നെയ­ല്ലേ രാ­ജ­ല­ക്ഷ്­മി­ക്ക് ശേ­ഷ­മു­ള്ള­വര്‍ ആ­വര്‍­ത്തി­ച്ച് കൊ­ണ്ടി­രി­ക്കു­ന്നത്. ഞാന്‍ മ­റ്റൊ­രാ­ളെ സ്‌­നേ­ഹി­ച്ച് പോ­കു­ന്നു എ­ന്ന് ഭര്‍­ത്താവി­നോ­ട് പ­റ­യാന്‍ രാ­ജ­ല­ക്ഷ്­മി കാ­ണി­ച്ച ത­ന്റേ­ടം തു­റ­ന്നെ­ഴു­ത്തി­ന്റെ ഇ­ക്കാല­ത്ത് പോലും പ­ല എ­ഴു­ത്തു­കാ­രി­കള്‍ക്കും ക­ഴി­ഞ്ഞി­ട്ടില്ല. സി­താ­ര­യു­ടെ 'അ­ഗ്നി' മാ­റ്റി നി­റു­ത്തി­യാല്‍ ആര്‍­ജ­വവും ന­ട്ടെല്ലു­മു­ള്ള ക­ഥ­കള്‍ പുതി­യ കാല­ത്ത് ഉ­ണ്ടാ­കു­ന്നില്ല എ­ന്ന് പ­റ­ഞ്ഞാല്‍ അ­ത് ഒട്ടും അ­തി­ശ­യോ­ക്തിയല്ല.

കു­ടും­ബ­ത്തി­ന് വേ­ണ്ടി ജീ­വി­തം ഹോ­മി­ച്ച­വ­ളു­ടെ ക­ഥ പ­റ­ഞ്ഞ രാ­ജ­ല­ക്ഷ്­മി­യു­ടെ 'മ­ക­ള്‍­ക്ക്' എ­ത്ര­യെ­ത്ര അ­നു­ക­ര­ണ­ങ്ങ­ളാ­ണ് പില്‍­ക്കാല­ത്ത് ക­ഥ­ക­ളായും സി­നി­മ­യായും രംഗ­ത്ത് വ­ന്ന­ത്. 1956 ല്‍ മാ­തൃ­ഭൂ­മി­യില്‍ പ്ര­സി­ദ്ധീ­ക­രി­ച്ച 'മ­കള്‍­ക്ക്' എ­ന്ന ചെ­റു­ക­ഥ ഇന്നും പുതു­മ മാ­റാ­തെ നില്‍­ക്കു­ക­യാണ്. വി­പ്ല­വ­കാ­രിയാ­യ അ­ച്ഛ­നോ­ടും ത­ന്നെ കു­ടും­ബ­ത്തില്‍ നി­ന്നും പ­കു­ത്ത് മാ­റ്റാന്‍ ശ്ര­മി­ക്കു­ന്ന പ്ര­ണ­യ­ത്തോടും ക­ല­ഹി­ക്കു­ന്ന മ­ക­ളും കാ­മു­കി­യുമാ­യ ശാ­ര­ദ­യു­ടെ നൊ­മ്പ­ര­ങ്ങള്‍ പു­സ്ത­ക­ത്തില്‍ ഉറ­ഞ്ഞ് കൂ­ടു­ക­യാണ്. ശ­രിക്കും ര­ക്തം പൊ­ടി­യു­ന്ന വാ­ക്കു­കള്‍ കൊ­ണ്ടാ­ണ് രാ­ജ­ല­ക്ഷ്­മി ശാ­ര­ദ­യു­ടെ ക­ഥ പു­സ്­ത­ക­ത്തില്‍ കോ­റി­യി­ട്ടത്.

സ്‌­നേ­ഹ­ത്തിനും സ്‌­നേ­ഹ­നി­രാ­സ­ത്തിനും ഇ­ട­യില്‍­പെ­ട്ട­വ­രാ­ണ് രാ­ജ­ല­ക്ഷ്­മി­യു­ടെ ക­ഥാ­പാ­ത്രങ്ങള്‍. ജീ­വിത­ത്തെ മര­ണം കൊ­ണ്ട് പൂര്‍­ത്തി­യാ­ക്കാന്‍ ആ­ഗ്ര­ഹി­ക്കു­ന്നവര്‍. വാക്യം പൂര്‍­ണ­മാ­ക്കാന്‍ വി­രാ­മ­ചി­ഹ്നം വേ­ണ­മെന്ന­ത് പോ­ലെ രാ­ജ­ല­ക്ഷ്­മി­യു­ടെ ക­ഥാ­പാ­ത്ര­ങ്ങള്‍ പൂര്‍­ണ­രാ­വുന്ന­ത് മ­ര­ണ­ത്തി­ലൂ­ടെ­യാണ്. അ­ല്ലെ­ങ്കിലും ജീ­വി­ത­ത്തി­ന്റെ പൂര്‍­ണ­ത മ­ര­ണ­ത്തി­ലാ­ണ­ല്ലോ. അതു­കൊ­ണ്ടാ­യി­രിക്കാം വി­ഷാ­ദ­ത്തി­ന്റെ ക­ണ്ണാ­ടി­യില്‍ മു­ഖം നോ­ക്കി രാ­ജ­ല­ക്ഷ്­മി ആ­ത്മഹ­ത്യ ചെ­യ്­തത്.

-പി.ജിം­ഷാര്‍

Keywords: Rajalakshmi, Story writer, Remembrance, Suicide, Love, Husband, Mathrubhumi, Parajitha, Makal, Agni, Cinema, Book, Article
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia