കൂക്കാനം റഹ് മാന്‍
(www.kvartha.com 19/06/2015) ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത് അതിനെ വളര്‍ത്തിവലുതാക്കുകയും ആ പ്രസ്താനം ജനമനസ്സുകളില്‍ വേരുറക്കുകയും ചെയ്താല്‍ വ്യക്തിയേക്കാള്‍ പ്രധാനം പ്രസ്താനത്തിനായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഈ ജൂണ്‍ 30 ന് 38ാമത് വാര്‍ഷീകമാഘോഷിക്കുന്ന കാന്‍ഫെഡ് എന്ന സംഘടനയെക്കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും ഈ ഒരു ചിന്ത എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
ജൂണ്‍ 19 വായനാദിനമായി കേരളമൊട്ടുക്കും സര്‍ക്കാറിന്റെയും, സാമൂഹ്യസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിവരികയാണ്. ശ്രീ. പി. എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. കേരളത്തില്‍ കേരളഗ്രന്ഥശാല പ്രസ്ഥാനവും, കാന്‍ഫെഡ് പ്രസ്ഥാനവും ഉണ്ടാക്കിയെടുക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ശ്രീ. പി.എന്‍ പിണിക്കര്‍. അത് കൊണ്ടാണ് 1995 ജൂണ്‍ 19 ന് അന്തരിച്ച അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്മരിക്കുന്നതിന് വായനാദിനം ആചരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ തിരുമാനിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ചിലരുടെ കുല്‍സിത പ്രവര്‍ത്തനം മൂലം അതില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നു. 1977 മുതല്‍ ലോകത്തിന് തന്നെ മാതൃകയായി വളര്‍ത്തിയെടുത്ത പ്രസ്താനത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹത്തിന് നേരെ ശക്തമായ വിമര്‍ശനങ്ങളുണ്ടായി. അത്തരം വിമര്‍ശനങ്ങളില്‍ പതറാതെ നിരക്ഷരത എന്ന ശാപത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വേറൊരു പ്രസ്ഥാനത്തിന് (കാന്‍ഫെഡ്) ബീജാവാപം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു തുടര്‍ന്ന് അദ്ദേഹം ചെയ്തത്. അങ്ങനെയാണ് 1977 ജൂണ്‍ 30 ന് കാന്‍ഫെഡ് എന്ന സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വിജയത്തിന് പി. എന്‍. പണിക്കര്‍ക്ക് താങ്ങും തണലുമായി നിന്നത് പി. ടി ഭാസ്‌ക്കരപ്പണിക്കര്‍, എന്‍. വി. കൃഷ്ണവാരിയര്‍, സുകുമാര്‍ അഴിക്കോട്, ഡോ: എന്‍. ബി. പിള്ള, അഡ്വ: എം നഫീസത്ത് ബീവി, ഡോ: കെ. ശിവദാസപിള്ള തുടങ്ങിയ പ്രഗല്‍ഭമതികളായിരുന്നു. അവരാണ് കാന്‍ഫെഡ് പ്രസ്ഥാനത്തിനും പ്രോത്സാഹനം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസരംഗത്ത് കോളിളക്കം സൃഷ്ടിച്ചെടുക്കാന്‍ ആ പ്രസ്ഥാനത്തിന് സാധ്യമായത്. 1990 ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിന് നിലമുഴുത് ഒരുക്കിയത് കാന്‍ഫെഡാണ്. തുടര്‍ന്ന് നടന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധങ്ങളായ അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയകള്‍ക്കും, മാര്‍ഗദര്‍ശകമായത് കാന്‍ഫെഡ് പ്രസ്ഥാനമാണെന്ന് ഏവര്‍ക്കുമറിയാം.
1995 ല്‍ പി. എന്‍ പണിക്കരുടെ മരണശേഷം കാന്‍ഫെഡ് എന്ന മഹത്തായ പ്രസ്ഥാനത്തെ ചിലകുബുദ്ധികള്‍ കടന്നാക്രമിച്ചതോടെ പ്രസ്താനത്തിന്റെ ശക്തിക്ഷയം തുടങ്ങിയെങ്കിലും പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരുമൊഴുക്കിയ ഗ്രാമീണ പ്രവര്‍ത്തകര്‍ പ്രസ്താനത്തെ നെഞ്ചേറ്റി ഇന്നും തങ്ങള്‍ക്കാവും വിതം പ്രവര്‍ത്തനം നടത്തി വരുന്നു.
പല മഹാന്‍മാരുടെയും ജന്‍മദിനങ്ങളാണ് അവര്‍ പ്രവര്‍ത്തിച്ച കര്‍മ മണ്ഡലങ്ങളെ പ്രചോദിപ്പിക്കാന്‍ ദിനാചരണങ്ങളായി നടത്തുന്നത്. നവംബര്‍ 14 ശിശുദിനമായും, സപ്തംബര്‍ അഞ്ച് അധ്യാപക ദിനമായും, ഒക്‌ടോബര്‍ രണ്ട് ശുചിത്വദിനമായും ആചരിച്ചുവരുന്നത്. ബന്ധപ്പെട്ട മഹല്‍ വ്യക്തികളുടെ ജന്മദിനത്തിലാണ്. എന്നാലിവിടെ പി. എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
കാന്‍ഫെഡിലൂടെ വളര്‍ന്നുവന്ന പലരും ഇന്ന് വിവിധ മേഖലകളില്‍ പ്രമുഖസ്താനം വഹിക്കുന്നുണ്ട്. പി. എന്‍ പണിക്കരുടെ പേരില്‍ തന്നെ, പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ മോശമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിന്റെ നേതൃസ്ഥാനത്തിരിക്കുന്നവരും കാന്‍ഫെഡിലൂടെ വന്നവരാണ്. പക്ഷേ വായനാദിനാചരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കാന്‍ഫെഡിനെക്കുറിച്ച് ഒരുപരാമര്‍ശവും നടത്താത്തത് കാണുമ്പോള്‍ കാന്‍ഫെഡിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവരുടെ മനസ്സ് വിതുമ്പുകയാണ്. ഈ പ്രസ്ഥാനമാണ് നിരക്ഷരത നിര്‍മാര്‍ജ്ജനം ചെയ്യുകയും അവരെ എഴുതാനും, വായിക്കാനും പ്രാപ്തരാക്കുകയും ചെയ്തത്. അതുകൊണ്ട് തന്നെയാകണം മാറി മാറി വരുന്ന സര്‍ക്കാറുകളും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളും ഈ ദിനാചരണം ശക്തമാക്കാന്‍ ശ്രമിക്കുന്നത്.
ഒരു കാലത്ത് കേരള ഗ്രന്ഥശാലാസംഘത്തെ തകര്‍ത്തത് പി. എന്‍ പണിക്കരാണെന്ന് ആക്ഷേപിച്ചവര്‍ അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും യഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പി. എന്‍ പണിക്കരെ അനുമോദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പി. എന്‍ പണിക്കരെ സ്മരിക്കുമ്പോള്‍ അദ്ദേഹമുണ്ടാക്കിയ രണ്ട് പ്രസ്ഥാനങ്ങളെ വിസ്മരിക്കാന്‍ പാടില്ല. പലപ്പോഴും വ്യക്തിയേക്കാള്‍ പ്രാധാന്യം അവര്‍ നല്‍കിയ ആശയങ്ങളും ചിന്തകളുമാണ്. ആ ആശയ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഉതകും വിധമാണ് പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നത്. അത് കൊണ്ട് തന്നെ അവരുണ്ടാക്കിയ പ്രസ്ഥാനങ്ങളെ പരാമര്‍ശിക്കാതെയും, പ്രാധാന്യം കൊടുക്കാതെയും ഇരിക്കുന്നത് ശരിയായ പ്രവര്‍ത്തന രീതിയല്ല.
പി. എന്‍ പണിക്കരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേരളീയരുടെ നാവിന്‍തുമ്പത്ത് ആദ്യം വരിക കാന്‍ഫെഡ് എന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ പേരുപയോഗിച്ച് മറ്റ് പല പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നവര്‍ കാന്‍ഫെഡിനെ പരാമര്‍ശിക്കാതെ ഒഴിഞ്ഞുമാറുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നു.
കാസര്‍കോട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ വായനാദിനാചരണ പരിപാടിയെക്കുറിച്ച് വന്ന വാര്‍ത്തയില്‍ കാന്‍ഫെഡിനെ പരാമര്‍ശിക്കാതെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ പ്രയാസം തോന്നി. ഏതായാലും ഞങ്ങളെപ്പോലുള്ള എളിയ കാന്‍ഫെഡ് പ്രവര്‍കര്‍ക്ക് പി. എന്‍ പണിക്കര്‍ = കാന്‍ഫെഡ് തന്നെയാണ് അന്നും എന്നും.
Keywords: KANFED, P.N. Panicker and Reading day, Kookkanam Rahman,
(www.kvartha.com 19/06/2015) ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത് അതിനെ വളര്‍ത്തിവലുതാക്കുകയും ആ പ്രസ്താനം ജനമനസ്സുകളില്‍ വേരുറക്കുകയും ചെയ്താല്‍ വ്യക്തിയേക്കാള്‍ പ്രധാനം പ്രസ്താനത്തിനായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഈ ജൂണ്‍ 30 ന് 38ാമത് വാര്‍ഷീകമാഘോഷിക്കുന്ന കാന്‍ഫെഡ് എന്ന സംഘടനയെക്കുറിച്ചോര്‍ക്കുമ്പോള്‍ പലപ്പോഴും ഈ ഒരു ചിന്ത എന്റെ മനസ്സിലേക്ക് ഓടിയെത്താറുണ്ട്.
ജൂണ്‍ 19 വായനാദിനമായി കേരളമൊട്ടുക്കും സര്‍ക്കാറിന്റെയും, സാമൂഹ്യസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിവരികയാണ്. ശ്രീ. പി. എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. കേരളത്തില്‍ കേരളഗ്രന്ഥശാല പ്രസ്ഥാനവും, കാന്‍ഫെഡ് പ്രസ്ഥാനവും ഉണ്ടാക്കിയെടുക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ശ്രീ. പി.എന്‍ പിണിക്കര്‍. അത് കൊണ്ടാണ് 1995 ജൂണ്‍ 19 ന് അന്തരിച്ച അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്മരിക്കുന്നതിന് വായനാദിനം ആചരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ തിരുമാനിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ചിലരുടെ കുല്‍സിത പ്രവര്‍ത്തനം മൂലം അതില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നു. 1977 മുതല്‍ ലോകത്തിന് തന്നെ മാതൃകയായി വളര്‍ത്തിയെടുത്ത പ്രസ്താനത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹത്തിന് നേരെ ശക്തമായ വിമര്‍ശനങ്ങളുണ്ടായി. അത്തരം വിമര്‍ശനങ്ങളില്‍ പതറാതെ നിരക്ഷരത എന്ന ശാപത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വേറൊരു പ്രസ്ഥാനത്തിന് (കാന്‍ഫെഡ്) ബീജാവാപം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു തുടര്‍ന്ന് അദ്ദേഹം ചെയ്തത്. അങ്ങനെയാണ് 1977 ജൂണ്‍ 30 ന് കാന്‍ഫെഡ് എന്ന സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വിജയത്തിന് പി. എന്‍. പണിക്കര്‍ക്ക് താങ്ങും തണലുമായി നിന്നത് പി. ടി ഭാസ്‌ക്കരപ്പണിക്കര്‍, എന്‍. വി. കൃഷ്ണവാരിയര്‍, സുകുമാര്‍ അഴിക്കോട്, ഡോ: എന്‍. ബി. പിള്ള, അഡ്വ: എം നഫീസത്ത് ബീവി, ഡോ: കെ. ശിവദാസപിള്ള തുടങ്ങിയ പ്രഗല്‍ഭമതികളായിരുന്നു. അവരാണ് കാന്‍ഫെഡ് പ്രസ്ഥാനത്തിനും പ്രോത്സാഹനം നല്‍കിയത്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസരംഗത്ത് കോളിളക്കം സൃഷ്ടിച്ചെടുക്കാന്‍ ആ പ്രസ്ഥാനത്തിന് സാധ്യമായത്. 1990 ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിന് നിലമുഴുത് ഒരുക്കിയത് കാന്‍ഫെഡാണ്. തുടര്‍ന്ന് നടന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധങ്ങളായ അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയകള്‍ക്കും, മാര്‍ഗദര്‍ശകമായത് കാന്‍ഫെഡ് പ്രസ്ഥാനമാണെന്ന് ഏവര്‍ക്കുമറിയാം.
1995 ല്‍ പി. എന്‍ പണിക്കരുടെ മരണശേഷം കാന്‍ഫെഡ് എന്ന മഹത്തായ പ്രസ്ഥാനത്തെ ചിലകുബുദ്ധികള്‍ കടന്നാക്രമിച്ചതോടെ പ്രസ്താനത്തിന്റെ ശക്തിക്ഷയം തുടങ്ങിയെങ്കിലും പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരുമൊഴുക്കിയ ഗ്രാമീണ പ്രവര്‍ത്തകര്‍ പ്രസ്താനത്തെ നെഞ്ചേറ്റി ഇന്നും തങ്ങള്‍ക്കാവും വിതം പ്രവര്‍ത്തനം നടത്തി വരുന്നു.
പല മഹാന്‍മാരുടെയും ജന്‍മദിനങ്ങളാണ് അവര്‍ പ്രവര്‍ത്തിച്ച കര്‍മ മണ്ഡലങ്ങളെ പ്രചോദിപ്പിക്കാന്‍ ദിനാചരണങ്ങളായി നടത്തുന്നത്. നവംബര്‍ 14 ശിശുദിനമായും, സപ്തംബര്‍ അഞ്ച് അധ്യാപക ദിനമായും, ഒക്‌ടോബര്‍ രണ്ട് ശുചിത്വദിനമായും ആചരിച്ചുവരുന്നത്. ബന്ധപ്പെട്ട മഹല്‍ വ്യക്തികളുടെ ജന്മദിനത്തിലാണ്. എന്നാലിവിടെ പി. എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.
കാന്‍ഫെഡിലൂടെ വളര്‍ന്നുവന്ന പലരും ഇന്ന് വിവിധ മേഖലകളില്‍ പ്രമുഖസ്താനം വഹിക്കുന്നുണ്ട്. പി. എന്‍ പണിക്കരുടെ പേരില്‍ തന്നെ, പി. എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ മോശമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിന്റെ നേതൃസ്ഥാനത്തിരിക്കുന്നവരും കാന്‍ഫെഡിലൂടെ വന്നവരാണ്. പക്ഷേ വായനാദിനാചരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കാന്‍ഫെഡിനെക്കുറിച്ച് ഒരുപരാമര്‍ശവും നടത്താത്തത് കാണുമ്പോള്‍ കാന്‍ഫെഡിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവരുടെ മനസ്സ് വിതുമ്പുകയാണ്. ഈ പ്രസ്ഥാനമാണ് നിരക്ഷരത നിര്‍മാര്‍ജ്ജനം ചെയ്യുകയും അവരെ എഴുതാനും, വായിക്കാനും പ്രാപ്തരാക്കുകയും ചെയ്തത്. അതുകൊണ്ട് തന്നെയാകണം മാറി മാറി വരുന്ന സര്‍ക്കാറുകളും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളും ഈ ദിനാചരണം ശക്തമാക്കാന്‍ ശ്രമിക്കുന്നത്.
ഒരു കാലത്ത് കേരള ഗ്രന്ഥശാലാസംഘത്തെ തകര്‍ത്തത് പി. എന്‍ പണിക്കരാണെന്ന് ആക്ഷേപിച്ചവര്‍ അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും യഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പി. എന്‍ പണിക്കരെ അനുമോദിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പി. എന്‍ പണിക്കരെ സ്മരിക്കുമ്പോള്‍ അദ്ദേഹമുണ്ടാക്കിയ രണ്ട് പ്രസ്ഥാനങ്ങളെ വിസ്മരിക്കാന്‍ പാടില്ല. പലപ്പോഴും വ്യക്തിയേക്കാള്‍ പ്രാധാന്യം അവര്‍ നല്‍കിയ ആശയങ്ങളും ചിന്തകളുമാണ്. ആ ആശയ ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഉതകും വിധമാണ് പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നത്. അത് കൊണ്ട് തന്നെ അവരുണ്ടാക്കിയ പ്രസ്ഥാനങ്ങളെ പരാമര്‍ശിക്കാതെയും, പ്രാധാന്യം കൊടുക്കാതെയും ഇരിക്കുന്നത് ശരിയായ പ്രവര്‍ത്തന രീതിയല്ല.
പി. എന്‍ പണിക്കരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കേരളീയരുടെ നാവിന്‍തുമ്പത്ത് ആദ്യം വരിക കാന്‍ഫെഡ് എന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ പേരുപയോഗിച്ച് മറ്റ് പല പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നവര്‍ കാന്‍ഫെഡിനെ പരാമര്‍ശിക്കാതെ ഒഴിഞ്ഞുമാറുന്നത് കാണുമ്പോള്‍ നിരാശ തോന്നുന്നു.
കാസര്‍കോട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ വായനാദിനാചരണ പരിപാടിയെക്കുറിച്ച് വന്ന വാര്‍ത്തയില്‍ കാന്‍ഫെഡിനെ പരാമര്‍ശിക്കാതെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ പ്രയാസം തോന്നി. ഏതായാലും ഞങ്ങളെപ്പോലുള്ള എളിയ കാന്‍ഫെഡ് പ്രവര്‍കര്‍ക്ക് പി. എന്‍ പണിക്കര്‍ = കാന്‍ഫെഡ് തന്നെയാണ് അന്നും എന്നും.
Keywords: KANFED, P.N. Panicker and Reading day, Kookkanam Rahman,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.