സി .പി.ഐ.(എം)നെക്കുറിച്ച് പരിചയപ്പെടുത്തുന്നതും അതിന്റെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതും 'കേഡര്‍' പാര്‍ട്ടിയെന്നാണ്. എന്നാല്‍ സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത് അത്തരമൊരു വിശേഷണത്തിനുള്ള അര്‍ഹത ആ പാര്‍ട്ടി നഷ്ടപ്പെടുത്തിയെന്നാണ്. ഏറ്റവും ഒടുവില്‍ വി.എസ്. - പിണറായി തര്‍ക്കം പാര്‍ട്ടിയുടെ പരമോന്നത ഘടകങ്ങളായ പി.ബി.യും കേന്ദ്രകമ്മിറ്റിയും കൈകാര്യം ചെയ്ത രീതിയും വിളിച്ചു പറയുന്നത് മറ്റൊന്നല്ല.
കേഡര്‍ എന്ന വാക്കിന് അര്‍ഥം ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പരിശീലിപ്പിച്ചെടുത്ത സംഘം എന്നാണ്. ഫ്രഞ്ചില്‍ നിന്നാണ് ഈ പദം ഇംഗ്ലീഷിലേക്ക് കുടിയേറിയത്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പരിശീലിപ്പിച്ചെടുത്ത സംഘത്തില്‍ ലക്ഷ്യപ്രാപ്തിക്കു വേണ്ടി എല്ലാവരും തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അച്ചടക്ക ലംഘനം അതെത്ര ലഘുവാണെങ്കിലും ഗുരുതരമായി കണക്കാക്കും. ഒരു ചെറിയ പിഴവു പോലും ലക്ഷ്യത്തില്‍ നിന്ന് വളരെ അകലേക്ക് മാറ്റിക്കളയുമെന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇത്രയും കണിശതയും കിറുകൃത്യതയും പാലിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നാണ് എല്ലാ സി.പി.ഐ.(എം) പ്രവര്‍ത്തകരും വിശ്വസിച്ചു പോരുന്നതും ഊറ്റം കൊണ്ടു പോന്നിരുന്നതും. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെക്കുറി്ച്ചു ബൂര്‍ഷ്വാ പത്രങ്ങള്‍ വിമര്‍ശന ശരങ്ങള്‍ എയ്യുമ്പോഴും പ്രവര്‍ത്തകര്‍ പിടിച്ചു നിന്നത് തങ്ങള്‍ കേഡര്‍ പാര്‍ട്ടി ആയതിനാല്‍ ഇതൊന്നും യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്നു തന്നെയാണ്. കാരണം എല്ലാം പാര്‍ട്ടിക്കുള്ളില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കും. നടപടികള്‍ സ്വീകരിക്കുമ്പോള്‍ മുഖം നോക്കാറുമില്ല. ആള് എത്ര ഉന്നതനായാലും നടപടിക്ക് വിധേയനാകണം. അല്ലെങ്കില്‍ അതു തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കും. അതുകൊണ്ടല്ലേ, കേഡറിന്റെ നാലയലത്തു പോലും എത്താനാവാത്ത കോണ്‍ഗ്രസിനോടും മറ്റു വലതുപക്ഷ പാര്‍ട്ടികളോടും സി.പി.ഐ.(എം) കാര്‍ പരമപുഛത്തിനു സമമായതോ അതിനേക്കാള്‍ വലിയതോ ആയ മനോഭാവം വെച്ചു പുലര്‍ത്തുന്നത്.
എന്നാല്‍ ഈയടുത്തായി പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തില്‍ മായം ചേരുന്നുവോ എന്ന സംശയം അണികളില്‍ ബലപ്പെട്ടുവരികയാണ്. കൗരവരെപ്പോലെ സ്ഥലജലഭ്രാന്തിനടിപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളെന്നു പറയുന്ന അനുചരവൃന്ദവും. വര്‍ഗശത്രുവും കുലംകുത്തിയുമായ ടി.പിചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം മുതല്ക്കാണ് ഈ മാനസികാവസ്ഥ ഭേഷായി കാണാന്‍ തുടങ്ങിയത്. ടി.പി. വധത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നു പറഞ്ഞത് മറ്റാരുമല്ല, സാക്ഷാന്‍ കേന്ദ്രന് പ്രകാശ് കാരാട്ട് തന്നെ. കാരാട്ട് ഇറക്കിയ തിട്ടൂരം വെള്ളം കൂട്ടാതെ വിഴുങ്ങിയത് കാരാട്ട് തന്നെയെന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയേണ്ടൂ! ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സി.പി.ഐ.(എം) നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് പി രാമചന്ദ്രന്, ടി.എച്ച്.അശോകന്, കുഞ്ഞനന്തന്, പി മോഹനന് മാസ്റ്റര്‍ തുടങ്ങിയ പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നായി കാരാട്ട്. അതു ഏശാതെ വന്നപ്പോള്‍ കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടാവാം, പക്ഷേ പാര്‍ട്ടിക്കു പങ്കില്ലെന്നായി മാറി വ്യഖ്യാനം. 'മാറ്റമി്ല്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു' മാര്‍ക്സ് പറഞ്ഞത് എത്ര ശരി!
പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ അടിത്തറ ഇളകിയ വ്യാഖ്യാനമായി ഇതെന്നു പാര്‍ട്ടി ആചാര്യന്മാര് മനസ്സിലാക്കിയില്ല. പാര്‍ട്ടിയുടെ തിട്ടൂരമില്ലാതെ, വ്യക്തിപരമായ വിദ്വേഷത്തിനോ മറ്റു വികാരങ്ങള്‍ക്കോ അടിപ്പെട്ട് പാര്‍്ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇത്തരമൊരു കൊലപാതകം തിരഞ്ഞെടുപ്പിന്റെ അടുത്ത സമയത്ത് ചെയ്തെങ്കില്‍ അതേറ്റവും പ്രതികൂലമായി ബാധിക്കുക പാര്‍ട്ടിയെ അല്ലേ. അതു മനസ്സിാലാക്കാതെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ ഇവര്‍ ഏതു കേഡര്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണ്. വെറുമൊരു പ്രസംഗം നടത്തി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്ത ഇടുക്കി സെക്രട്ടറി എം.എം.മണിക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കില്‍ മേല്പറഞ്ഞ കൊലക്കേസ് പ്രതികള്‍ക്കെതിരെയും നടപടിയെടുക്കേണ്ടേ? വിരുദ്ധ ആശയം വെച്ചു പുലര്‍ത്തുന്നവരെയും പാര്‍ട്ടി വിട്ടുപോകുന്നവരെയും കൊല്ലുന്ന പാര്‍ട്ടിയല്ല സി.പി.ഐ.(എം) എന്ന് സഖാവ് പിണറായി പറയുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ കേഡര്‍ സ്വഭാവത്തിനു ചേരാത്തവരും സാക്ഷാല്‍ കുലംകുത്തികളുമല്ലേ. ഡെല്‍ഹിയില്‍ കൂടിയ പി.ബി.ക്കോ, കേന്ദ്രകമ്മിറ്റിക്കോ ഇതു ബോധ്യപ്പെട്ടതുമില്ല. അതുകൊണ്ടാണല്ലോ, വി.എസ് എന്തൊക്കെ പറഞ്ഞിട്ടും കാര്യം ബോധ്യപ്പെടാതെ സ്വന്തം നിലക്ക് അന്വേഷണം നടത്താമെന്നു തീരുമാനിച്ചത്.
വി.എസിനെ പരസ്യമായി ശാസിക്കുക എന്ന കൊടിയ ശിക്ഷാവിധിയാണ് മറ്റൊരു കേഡര്‍ പ്രശ്നം ഉന്നയിക്കുന്നത്. പിണറായി പക്ഷക്കാരെന്നും ഔദ്യോഗിക പക്ഷക്കാരെന്നും ബൂര്‍ഷ്വാ പത്രക്കാര് വിഭജിച്ചു വിട്ട വിഭാഗക്കാര്‍ കുറച്ചു കാലമായി വി.എസിനു കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നു വാദിക്കുന്നു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ വികാരം അതിശക്തമായി രേഖപ്പെടുത്തി അപേക്ഷ സമര്പിക്കുന്നു. സംഗതി വാസ്തവം തന്നെ, എന്തൊക്കെ പുകിലാണ് ഇതിയാന് ഇവിടെ പുകച്ചുണ്ടാക്കുന്നത്. വല്ലപ്പോഴും വന്നു പോകുന്ന പ്രകാശ് കാരാട്ടിനോ മറ്റോ ഇതു വല്ലതും അറിയുമോ. ഈ ശല്യം ഒഴിവാക്കാന്‍ പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലും അതിശക്തമായി തന്നെയാണ് തെളിവുകള്‍ സഹിതം വാദങ്ങള്‍ നിരത്തിയത്. ഒടുവില്‍ തനിക്കു തെറ്റുപറ്റിയെന്നു വി.എസ് കുമ്പസരിക്കുകയും ചെയ്തുവത്രേ. അപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞ സ്ഥിതിക്ക് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതല്ലേ. കേഡര്‍ സ്വഭാവമനുസരിച്ച് കനത്ത ശിക്ഷ കൊടുക്കേണ്ടതല്ലേ. പക്ഷേ, വി.എസിന്റെ മുഖത്തു നോക്കി എങ്ങിനെ രണ്ടു പറയാന്‍ കഴിയും. അതുകൊണ്ട് അങ്ങിനെ ചിലതു പറയാനുള്ള ദൗത്യം നിതാന്തശത്രുക്കളായ സംസ്ഥാന കമ്മിറ്റിക്കേല്പിച്ചു കൊടുത്തു പി.ബി.യും കേന്ദ്രകമ്മിറ്റിയും പണ്ടത്തേ പിലാത്തോസിനേപ്പോലെ കൈ കഴുകി.
അവര്‍ക്കൊക്കെ കൈ കഴുകി ബിരിയാണിയും മേമ്പൊടിയായി പരിപ്പു വടയും കട്ടന്‍കാപ്പിയും കഴിക്കാം. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പിടിച്ചു നില്ക്കാനാവുന്നില്ല. എവിടെപ്പോയി കേഡര്‍ പാര്‍ട്ടി? എന്നൊക്കെയുള്ള വിമര്‍ശന ശരങ്ങളേറ്റ് ആകെ മുറിയുന്നത് ആരാണ്? വര്ഗശത്രുക്കളെയ്തു വിടുന്ന ചോദ്യശരങ്ങള്‍ തടുക്കാനും തിരിച്ചടിക്കാനും പി.ബി.ക്കാരാരെങ്കിലും നാട്ടിലിറങ്ങി നടക്കുമോ എന്നാണ് കേഡര്‍ കുപ്പായത്തിനുള്ളിലും മനുഷ്യഹൃദയം സൂക്ഷിക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അവരുടെ ധര്‍മസങ്കടം ആരറിയാന്‍!
-ജെഫ്രി റെജിനോള്‍ഡ്.എം
Summary: C.P.I(M) is known for its cadre nature. But now a days that nature is loosing. Central general secretary Prakash Karat declared at Kannur that if any patry worker involved in T.P. murder case he will dismissed from patry. But when patry workers arrested he said that it is the ditry politics of U.D.F using police to defame C.P.I.(M). Even state committee is asked to take sterner action against M.M.Mani for his startling disclosures, the patry workers arrested in T.P.Murder case are evaded.That murder create so negative image to patry as well as Mani's disclosures. Action against V.S.Achuthanandan for his defamatory remarks in relation with T.P.murder case is also directed to a public sensure only. This also shows that patry lost its cadre nature.
Keywsords: C.P.I.(M), Cadre, Loose morale, V.S.Achudhanthan
കേഡര്‍ എന്ന വാക്കിന് അര്‍ഥം ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പരിശീലിപ്പിച്ചെടുത്ത സംഘം എന്നാണ്. ഫ്രഞ്ചില്‍ നിന്നാണ് ഈ പദം ഇംഗ്ലീഷിലേക്ക് കുടിയേറിയത്. പ്രത്യേക ലക്ഷ്യത്തിനു വേണ്ടി പരിശീലിപ്പിച്ചെടുത്ത സംഘത്തില്‍ ലക്ഷ്യപ്രാപ്തിക്കു വേണ്ടി എല്ലാവരും തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അച്ചടക്ക ലംഘനം അതെത്ര ലഘുവാണെങ്കിലും ഗുരുതരമായി കണക്കാക്കും. ഒരു ചെറിയ പിഴവു പോലും ലക്ഷ്യത്തില്‍ നിന്ന് വളരെ അകലേക്ക് മാറ്റിക്കളയുമെന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇത്രയും കണിശതയും കിറുകൃത്യതയും പാലിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നാണ് എല്ലാ സി.പി.ഐ.(എം) പ്രവര്‍ത്തകരും വിശ്വസിച്ചു പോരുന്നതും ഊറ്റം കൊണ്ടു പോന്നിരുന്നതും. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെക്കുറി്ച്ചു ബൂര്‍ഷ്വാ പത്രങ്ങള്‍ വിമര്‍ശന ശരങ്ങള്‍ എയ്യുമ്പോഴും പ്രവര്‍ത്തകര്‍ പിടിച്ചു നിന്നത് തങ്ങള്‍ കേഡര്‍ പാര്‍ട്ടി ആയതിനാല്‍ ഇതൊന്നും യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്നു തന്നെയാണ്. കാരണം എല്ലാം പാര്‍ട്ടിക്കുള്ളില്‍ വിശദമായി ചര്‍ച്ച ചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കും. നടപടികള്‍ സ്വീകരിക്കുമ്പോള്‍ മുഖം നോക്കാറുമില്ല. ആള് എത്ര ഉന്നതനായാലും നടപടിക്ക് വിധേയനാകണം. അല്ലെങ്കില്‍ അതു തെറ്റായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കും. അതുകൊണ്ടല്ലേ, കേഡറിന്റെ നാലയലത്തു പോലും എത്താനാവാത്ത കോണ്‍ഗ്രസിനോടും മറ്റു വലതുപക്ഷ പാര്‍ട്ടികളോടും സി.പി.ഐ.(എം) കാര്‍ പരമപുഛത്തിനു സമമായതോ അതിനേക്കാള്‍ വലിയതോ ആയ മനോഭാവം വെച്ചു പുലര്‍ത്തുന്നത്.
എന്നാല്‍ ഈയടുത്തായി പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തില്‍ മായം ചേരുന്നുവോ എന്ന സംശയം അണികളില്‍ ബലപ്പെട്ടുവരികയാണ്. കൗരവരെപ്പോലെ സ്ഥലജലഭ്രാന്തിനടിപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകരും അനുഭാവികളെന്നു പറയുന്ന അനുചരവൃന്ദവും. വര്‍ഗശത്രുവും കുലംകുത്തിയുമായ ടി.പിചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം മുതല്ക്കാണ് ഈ മാനസികാവസ്ഥ ഭേഷായി കാണാന്‍ തുടങ്ങിയത്. ടി.പി. വധത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നു പറഞ്ഞത് മറ്റാരുമല്ല, സാക്ഷാന്‍ കേന്ദ്രന് പ്രകാശ് കാരാട്ട് തന്നെ. കാരാട്ട് ഇറക്കിയ തിട്ടൂരം വെള്ളം കൂട്ടാതെ വിഴുങ്ങിയത് കാരാട്ട് തന്നെയെന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയേണ്ടൂ! ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് സി.പി.ഐ.(എം) നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് പി രാമചന്ദ്രന്, ടി.എച്ച്.അശോകന്, കുഞ്ഞനന്തന്, പി മോഹനന് മാസ്റ്റര്‍ തുടങ്ങിയ പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നായി കാരാട്ട്. അതു ഏശാതെ വന്നപ്പോള്‍ കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടാവാം, പക്ഷേ പാര്‍ട്ടിക്കു പങ്കില്ലെന്നായി മാറി വ്യഖ്യാനം. 'മാറ്റമി്ല്ലാത്തതു മാറ്റത്തിനു മാത്രമാണെന്നു' മാര്‍ക്സ് പറഞ്ഞത് എത്ര ശരി!
പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന്റെ അടിത്തറ ഇളകിയ വ്യാഖ്യാനമായി ഇതെന്നു പാര്‍ട്ടി ആചാര്യന്മാര് മനസ്സിലാക്കിയില്ല. പാര്‍ട്ടിയുടെ തിട്ടൂരമില്ലാതെ, വ്യക്തിപരമായ വിദ്വേഷത്തിനോ മറ്റു വികാരങ്ങള്‍ക്കോ അടിപ്പെട്ട് പാര്‍്ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ ഇത്തരമൊരു കൊലപാതകം തിരഞ്ഞെടുപ്പിന്റെ അടുത്ത സമയത്ത് ചെയ്തെങ്കില്‍ അതേറ്റവും പ്രതികൂലമായി ബാധിക്കുക പാര്‍ട്ടിയെ അല്ലേ. അതു മനസ്സിാലാക്കാതെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ ഇവര്‍ ഏതു കേഡര്‍ സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണ്. വെറുമൊരു പ്രസംഗം നടത്തി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്ത ഇടുക്കി സെക്രട്ടറി എം.എം.മണിക്കെതിരെ നടപടിയെടുക്കുന്നുണ്ടെങ്കില്‍ മേല്പറഞ്ഞ കൊലക്കേസ് പ്രതികള്‍ക്കെതിരെയും നടപടിയെടുക്കേണ്ടേ? വിരുദ്ധ ആശയം വെച്ചു പുലര്‍ത്തുന്നവരെയും പാര്‍ട്ടി വിട്ടുപോകുന്നവരെയും കൊല്ലുന്ന പാര്‍ട്ടിയല്ല സി.പി.ഐ.(എം) എന്ന് സഖാവ് പിണറായി പറയുമ്പോള്‍ അതിനെതിരായ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവര്‍ കേഡര്‍ സ്വഭാവത്തിനു ചേരാത്തവരും സാക്ഷാല്‍ കുലംകുത്തികളുമല്ലേ. ഡെല്‍ഹിയില്‍ കൂടിയ പി.ബി.ക്കോ, കേന്ദ്രകമ്മിറ്റിക്കോ ഇതു ബോധ്യപ്പെട്ടതുമില്ല. അതുകൊണ്ടാണല്ലോ, വി.എസ് എന്തൊക്കെ പറഞ്ഞിട്ടും കാര്യം ബോധ്യപ്പെടാതെ സ്വന്തം നിലക്ക് അന്വേഷണം നടത്താമെന്നു തീരുമാനിച്ചത്.
വി.എസിനെ പരസ്യമായി ശാസിക്കുക എന്ന കൊടിയ ശിക്ഷാവിധിയാണ് മറ്റൊരു കേഡര്‍ പ്രശ്നം ഉന്നയിക്കുന്നത്. പിണറായി പക്ഷക്കാരെന്നും ഔദ്യോഗിക പക്ഷക്കാരെന്നും ബൂര്‍ഷ്വാ പത്രക്കാര് വിഭജിച്ചു വിട്ട വിഭാഗക്കാര്‍ കുറച്ചു കാലമായി വി.എസിനു കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നു വാദിക്കുന്നു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ വികാരം അതിശക്തമായി രേഖപ്പെടുത്തി അപേക്ഷ സമര്പിക്കുന്നു. സംഗതി വാസ്തവം തന്നെ, എന്തൊക്കെ പുകിലാണ് ഇതിയാന് ഇവിടെ പുകച്ചുണ്ടാക്കുന്നത്. വല്ലപ്പോഴും വന്നു പോകുന്ന പ്രകാശ് കാരാട്ടിനോ മറ്റോ ഇതു വല്ലതും അറിയുമോ. ഈ ശല്യം ഒഴിവാക്കാന്‍ പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലും അതിശക്തമായി തന്നെയാണ് തെളിവുകള്‍ സഹിതം വാദങ്ങള്‍ നിരത്തിയത്. ഒടുവില്‍ തനിക്കു തെറ്റുപറ്റിയെന്നു വി.എസ് കുമ്പസരിക്കുകയും ചെയ്തുവത്രേ. അപ്പോള്‍ കുറ്റം ഏറ്റു പറഞ്ഞ സ്ഥിതിക്ക് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതല്ലേ. കേഡര്‍ സ്വഭാവമനുസരിച്ച് കനത്ത ശിക്ഷ കൊടുക്കേണ്ടതല്ലേ. പക്ഷേ, വി.എസിന്റെ മുഖത്തു നോക്കി എങ്ങിനെ രണ്ടു പറയാന്‍ കഴിയും. അതുകൊണ്ട് അങ്ങിനെ ചിലതു പറയാനുള്ള ദൗത്യം നിതാന്തശത്രുക്കളായ സംസ്ഥാന കമ്മിറ്റിക്കേല്പിച്ചു കൊടുത്തു പി.ബി.യും കേന്ദ്രകമ്മിറ്റിയും പണ്ടത്തേ പിലാത്തോസിനേപ്പോലെ കൈ കഴുകി.
അവര്‍ക്കൊക്കെ കൈ കഴുകി ബിരിയാണിയും മേമ്പൊടിയായി പരിപ്പു വടയും കട്ടന്‍കാപ്പിയും കഴിക്കാം. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പിടിച്ചു നില്ക്കാനാവുന്നില്ല. എവിടെപ്പോയി കേഡര്‍ പാര്‍ട്ടി? എന്നൊക്കെയുള്ള വിമര്‍ശന ശരങ്ങളേറ്റ് ആകെ മുറിയുന്നത് ആരാണ്? വര്ഗശത്രുക്കളെയ്തു വിടുന്ന ചോദ്യശരങ്ങള്‍ തടുക്കാനും തിരിച്ചടിക്കാനും പി.ബി.ക്കാരാരെങ്കിലും നാട്ടിലിറങ്ങി നടക്കുമോ എന്നാണ് കേഡര്‍ കുപ്പായത്തിനുള്ളിലും മനുഷ്യഹൃദയം സൂക്ഷിക്കുന്ന സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അവരുടെ ധര്‍മസങ്കടം ആരറിയാന്‍!
-ജെഫ്രി റെജിനോള്‍ഡ്.എം
Summary: C.P.I(M) is known for its cadre nature. But now a days that nature is loosing. Central general secretary Prakash Karat declared at Kannur that if any patry worker involved in T.P. murder case he will dismissed from patry. But when patry workers arrested he said that it is the ditry politics of U.D.F using police to defame C.P.I.(M). Even state committee is asked to take sterner action against M.M.Mani for his startling disclosures, the patry workers arrested in T.P.Murder case are evaded.That murder create so negative image to patry as well as Mani's disclosures. Action against V.S.Achuthanandan for his defamatory remarks in relation with T.P.murder case is also directed to a public sensure only. This also shows that patry lost its cadre nature.
Keywsords: C.P.I.(M), Cadre, Loose morale, V.S.Achudhanthan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.