ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത നടന കല; ദക്ഷിണ ഭാരതത്തിന്റെ സ്വന്തം ഭരതനാട്യം; നാട്യശാസ്ത്രത്തിനപ്പുറത്തെ ജനകീയത കൈവരിക്കുമ്പോള്‍...
Dec 10, 2019, 12:17 IST
നിത്യ നാരായണന്
(www.kvartha.com 10.12.2019) ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത നടന കല. ദക്ഷിണ ഭാരതത്തിന്റെ സ്വന്തം ഭരതനാട്യം. നാട്യശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തെ ജനകീയത കൈവരിക്കുകയാണ് ചരിത്രത്തില്‍ ദാസിയാട്ടം എന്നടയാളപ്പെടുത്തിയ ഈ നാട്യകല. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ള ഭരതനാട്യം ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തനത് കലാരൂപമാണിത്. പക്ഷെ തഞ്ചാവൂര്‍ സഹോദരങ്ങള്‍ ഭരതനാട്യത്തില്‍ 'ശബ്ദങ്ങള്‍' (ഭരതനാട്യത്തിലെ ഒരു ഇനം) രചിച്ചിരുന്നത് തെലുങ്ക്് ഭാഷയിലാണ്. അതുകൊണ്ടു തന്നെ തമിഴ്നാട്ടിലും തെക്കെ ഇന്ത്യന്‍ സംസ്ഥാനത്തിലും ശബ്ദങ്ങള്‍ക്ക് പ്രചാരം കുറവായിരുന്നു. തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഭരതനാട്യം ഇന്ന് സ്കൂള്‍ കലോത്സവ വേദികളിലും സാംസ്കാരിക സദസുകളിലും നിറഞ്ഞുനില്ക്കുന്ന ഒരു നൃത്ത രൂപമാണ്. ഇതു തന്നെയാണ് ഈ നാട്യകലയുടെ ജനകീയതയും.
ഭരതനാട്യത്തിന്റെ ആദ്യകാല നാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയദര്പ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് അധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതല്‍ തന്നെ പല്ലവ-ചോള രാജാക്കന്മാര് നൃത്ത-സംഗീത-ശില്പ കലകളെ വളര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സംഗീതവും നൃത്തവും പാരമ്പര്യമായി അഭ്യസിക്കുകയും ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്ത് വന്നിരുന്ന ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയതും ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുത്തതും.
നാട്യവിദ്യയെ സംബന്ധിച്ച് ഒരു ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യ ശാസ്ത്രം. ഇതില്‍ പ്രതിപാദിക്കുന്നതു കൊണ്ടാവാം ഭരതനാട്യത്തിന് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. അല്ലെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ളത് കൊണ്ടാവാം ഈ പേര് ലഭിച്ചത് എന്നും കരുതപ്പെടുന്നു. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിചേര്‍ത്ത് ഭരതനാട്യം എന്ന പേര് ഈ നൃത്തത്തിന് സിദ്ധിച്ചുവെന്നാണ് വേദാന്തദീക്ഷിതരെ പോലുള്ള നാട്യാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. ഭാരതത്തിലെ എല്ലാ നാട്യങ്ങളെയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും ആത്മസാക്ഷാത്കാരയത്നത്തിലുടെയുള്ള അനുഭൂതിയും സമാനമാണെന്ന് നാട്യാചാര്യന്മാര്‍ വ്യക്തമാക്കുന്നു.
ഭരതനാട്യത്തെ നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യകലകളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഇവ. നൃത്തവും, നൃത്യവും തമ്മില്‍ ബന്ധമുണ്ടെങ്കിലും നാട്യം വേറിട്ടു നില്ക്കുന്നു. നൃത്തവും നൃത്യവും ഇല്ലാതെ നാട്യം അവതരിപ്പിക്കാമെന്ന് ദശരൂപങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു. താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും കൂടിച്ചേരുമ്പോഴാണ് നൃത്യമാകുന്നത്. എന്നാല്‍ നൃത്തം, നൃത്യം എന്നിവയിലൂടെ ഒരു കഥ അവതരിപ്പിക്കുന്നതാണ് നാട്യം എന്നത് പൂര്‍ണ്ണമായും ശരിയെന്ന് പറയാന്‍ കഴിയില്ല.
ഭരതനാട്യത്തില്‍ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകള്‍. പാദക്രിയകള്‍ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അലാരിപ്പ്, ജതിസ്വരം, ശബ്ദം, വര്‍ണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നി ഇനങ്ങളാണ് ഭരതനാട്യത്തില്‍ ഉള്ളത്. അലാരിപ്പും ജതിസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധനൃത്തത്തില്‍ പദാര്ത്ഥാഭിനയമില്ല. ഇവയുടെ നൃത്ത പ്രഭ കണ്ണിനും കാതിനും കൗതുകം ഉളവാക്കുന്നു. ഭരതനാട്യത്തില്‍ കാലാകാലങ്ങളില്‍ കാതലായ മാറ്റങ്ങളും പരിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവതരണരീതി ജനകീയമാകാന്‍ ഇത് ഏറെ ഉപകരിച്ചു എന്ന് വേണം കരുതാന്‍. മറ്റു നൃത്ത രൂപങ്ങളില്‍ നിന്നും വത്യസ്ഥമായുള്ള സ്വീകാര്യത ഇന്ന് ഭരതനാട്യത്തിനുണ്ട്. ഇത് ഐഛിക വിഷയമായി പഠിക്കാനും പഠനങ്ങള്‍ നടത്താനുമുള്ള സൗകര്യം ഇന്ന് രാജ്യത്തുടനീളമുണ്ട്. വിവിധ സര്‍വകലാശാലകളിലെ ഈ സൗകര്യവും ഭരതനാട്യത്തിന്റെ ജനകീയ മുഖത്തിന് കാന്തി പകര്‍ന്നു എന്നും നിസംശയം പറയാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(www.kvartha.com 10.12.2019) ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത നടന കല. ദക്ഷിണ ഭാരതത്തിന്റെ സ്വന്തം ഭരതനാട്യം. നാട്യശാസ്ത്രത്തിന്റെ നിയമങ്ങള്‍ക്കപ്പുറത്തെ ജനകീയത കൈവരിക്കുകയാണ് ചരിത്രത്തില്‍ ദാസിയാട്ടം എന്നടയാളപ്പെടുത്തിയ ഈ നാട്യകല. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ള ഭരതനാട്യം ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തനത് കലാരൂപമാണിത്. പക്ഷെ തഞ്ചാവൂര്‍ സഹോദരങ്ങള്‍ ഭരതനാട്യത്തില്‍ 'ശബ്ദങ്ങള്‍' (ഭരതനാട്യത്തിലെ ഒരു ഇനം) രചിച്ചിരുന്നത് തെലുങ്ക്് ഭാഷയിലാണ്. അതുകൊണ്ടു തന്നെ തമിഴ്നാട്ടിലും തെക്കെ ഇന്ത്യന്‍ സംസ്ഥാനത്തിലും ശബ്ദങ്ങള്‍ക്ക് പ്രചാരം കുറവായിരുന്നു. തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഭരതനാട്യം ഇന്ന് സ്കൂള്‍ കലോത്സവ വേദികളിലും സാംസ്കാരിക സദസുകളിലും നിറഞ്ഞുനില്ക്കുന്ന ഒരു നൃത്ത രൂപമാണ്. ഇതു തന്നെയാണ് ഈ നാട്യകലയുടെ ജനകീയതയും.
ഭരതനാട്യത്തിന്റെ ആദ്യകാല നാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയദര്പ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് അധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടു മുതല്‍ തന്നെ പല്ലവ-ചോള രാജാക്കന്മാര് നൃത്ത-സംഗീത-ശില്പ കലകളെ വളര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സംഗീതവും നൃത്തവും പാരമ്പര്യമായി അഭ്യസിക്കുകയും ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്ത് വന്നിരുന്ന ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയതും ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുത്തതും.
നാട്യവിദ്യയെ സംബന്ധിച്ച് ഒരു ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യ ശാസ്ത്രം. ഇതില്‍ പ്രതിപാദിക്കുന്നതു കൊണ്ടാവാം ഭരതനാട്യത്തിന് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. അല്ലെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ളത് കൊണ്ടാവാം ഈ പേര് ലഭിച്ചത് എന്നും കരുതപ്പെടുന്നു. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിചേര്‍ത്ത് ഭരതനാട്യം എന്ന പേര് ഈ നൃത്തത്തിന് സിദ്ധിച്ചുവെന്നാണ് വേദാന്തദീക്ഷിതരെ പോലുള്ള നാട്യാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. ഭാരതത്തിലെ എല്ലാ നാട്യങ്ങളെയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിധിതമാണ്. നാട്യകലയിലുള്ള ഏകാഗ്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും ആത്മസാക്ഷാത്കാരയത്നത്തിലുടെയുള്ള അനുഭൂതിയും സമാനമാണെന്ന് നാട്യാചാര്യന്മാര്‍ വ്യക്തമാക്കുന്നു.
ഭരതനാട്യത്തെ നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യകലകളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഇവ. നൃത്തവും, നൃത്യവും തമ്മില്‍ ബന്ധമുണ്ടെങ്കിലും നാട്യം വേറിട്ടു നില്ക്കുന്നു. നൃത്തവും നൃത്യവും ഇല്ലാതെ നാട്യം അവതരിപ്പിക്കാമെന്ന് ദശരൂപങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു. താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും കൂടിച്ചേരുമ്പോഴാണ് നൃത്യമാകുന്നത്. എന്നാല്‍ നൃത്തം, നൃത്യം എന്നിവയിലൂടെ ഒരു കഥ അവതരിപ്പിക്കുന്നതാണ് നാട്യം എന്നത് പൂര്‍ണ്ണമായും ശരിയെന്ന് പറയാന്‍ കഴിയില്ല.
ഭരതനാട്യത്തില്‍ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകള്‍. പാദക്രിയകള്‍ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അലാരിപ്പ്, ജതിസ്വരം, ശബ്ദം, വര്‍ണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നി ഇനങ്ങളാണ് ഭരതനാട്യത്തില്‍ ഉള്ളത്. അലാരിപ്പും ജതിസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധനൃത്തത്തില്‍ പദാര്ത്ഥാഭിനയമില്ല. ഇവയുടെ നൃത്ത പ്രഭ കണ്ണിനും കാതിനും കൗതുകം ഉളവാക്കുന്നു. ഭരതനാട്യത്തില്‍ കാലാകാലങ്ങളില്‍ കാതലായ മാറ്റങ്ങളും പരിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട്. അവതരണരീതി ജനകീയമാകാന്‍ ഇത് ഏറെ ഉപകരിച്ചു എന്ന് വേണം കരുതാന്‍. മറ്റു നൃത്ത രൂപങ്ങളില്‍ നിന്നും വത്യസ്ഥമായുള്ള സ്വീകാര്യത ഇന്ന് ഭരതനാട്യത്തിനുണ്ട്. ഇത് ഐഛിക വിഷയമായി പഠിക്കാനും പഠനങ്ങള്‍ നടത്താനുമുള്ള സൗകര്യം ഇന്ന് രാജ്യത്തുടനീളമുണ്ട്. വിവിധ സര്‍വകലാശാലകളിലെ ഈ സൗകര്യവും ഭരതനാട്യത്തിന്റെ ജനകീയ മുഖത്തിന് കാന്തി പകര്‍ന്നു എന്നും നിസംശയം പറയാം.
Keywords: Article, Dance, India, Kerala, Tamilnadu, Bharathanatyam, Classical Dance, Bharathamuni, Natyashasthram, Article about Bharatanatyam; a major form of Indian classical dance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.