എഴുത്തുകാരന്‍ ആരെ തൃപ്തിപ്പെടുത്തണം?

 


പ്രതിഭാ രാജന്‍

ന്തിനെഴുതണം? അത് എഴുത്തുകാരന്റെ കടമ മാത്രമോ അതോ നിയോഗമോ?  മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മത്രമല്ല എഴുത്ത്. യാഥാര്‍ത്ഥ്യത്തോടൊപ്പം തന്റേതായ സ്വപ്നവും ഭാവനയും പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തില്‍ നിന്നുമാണ് ഉത്തമ സൃഷ്ടി ഉടലെടുക്കേണ്ടത്.

എന്നാല്‍ സാഹിത്യത്തിലും കലയിലും കണ്ടു വരാറുള്ള ഒരു പാടില്ലായ്മയുണ്ട്. പറയാന്‍ മനസ്സ് വെമ്പുന്നതും, എന്നാല്‍ തനിക്ക് എഴുതുവാന്‍ സ്വാതന്ത്യമില്ലാത്തതുമായവയെ തമസ്‌ക്കരിക്കുക. എഴുത്ത് താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര നിയമങ്ങള്‍ക്ക്  വിരുദ്ധമാണെങ്കില്‍ അവ ഫലിപ്പിക്കാനുള്ള ഭയമാണിതിനു കാരണം.

അങ്ങനെ ഭയന്നു മാറി എഴുതാന്‍ മടിക്കുന്നതിന്റെ പേരില്‍ സാംസ്‌കാരിക രംഗം ദുഷിച്ചു കൊണ്ടിരിക്കുകയാണ്. മനസ്സില്‍ ഉദിച്ചുയരുന്ന ആശയങ്ങള്‍ സൃഷ്ടിയായി അനുവാചകരിലേക്കെത്തിക്കാന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം വിലങ്ങു തടിയായി നില്‍ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ നിന്നു കൊണ്ടാണ് കലാകാരന്മാര്‍ ഇന്ന് പേന ഉന്തുന്നത്.


എഴുത്തുകാരന്‍  ആരെ തൃപ്തിപ്പെടുത്തണം?ലിയോ ടോള്‍സ്റ്റോയി പറഞ്ഞു, ഓരോരുത്തര്‍ക്കും തങ്ങളുടേതായ കാഴ്ച്ചപ്പാടുകളും, രാഷ്ട്രീയവുമുണ്ടാകാം.  എന്നാല്‍ അവ തങ്ങളുടെ  കൃതികളില്‍ പ്രദര്‍ശിപ്പിക്കരുത്. വിഷയമേതെന്നല്ല, അവയിലെ യാഥാര്‍ത്ഥ്യമെന്താണെന്നാണ് എഴുത്തുകാരന്‍ പരിശോധിക്കേണ്ടത്. പുകമറയിലിരുന്ന് എഴുത്ത് നടത്തരുത്. എഴുത്ത് വായനയുടെ തലത്തിലെത്തുമ്പോള്‍ തന്റെ മനസ്സ് വായനക്കാരന്റേതു കൂടിയാവണം. എഴുത്തിലെ പക്ഷം സത്യത്തിലധിഷ്ഠിതമായിരിക്കണം. ടോള്‍സ്റ്റോയിയുടെ ഈ നിയമം ഓര്‍മ്മയില്‍ തികട്ടി വന്നത്  സി.വി.ബാലകൃഷ്ണനുമായി ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് നടത്തിയ അഭിമുഖമാണ്. (ജൂണ്‍ 22).

സി.വി. ബാലകൃഷ്ണന്‍ ഒരു രാഷ്ട്രീയ പക്ഷത്തിന്റെ എഴുത്തുകാരനായിരിന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ സംസ്ഥാന തല നേതാക്കളില്‍ ഒരാള്‍. ഇപ്പോള്‍ അതില്‍ നിന്നുമൊക്കെ ഒഴിവായിരിക്കുന്നു. അതിനുള്ള കാരണം അദ്ദേഹത്തിന്റെ ചിന്തയെ ടി.പി വധത്തെ അനുകൂലിക്കാനുപയോഗിച്ചതാണത്രെ. ബാലകൃഷ്ണന്റെ വീട്ടു ചുമരില്‍ പോസ്റ്റര്‍ പതിഞ്ഞു . “വെള്ളമടിച്ച് വെള്ളൂരില്‍ കാറപകടത്തില്‍ പെട്ടപ്പോള്‍ ആയുസ്സ് രക്ഷിച്ചത് പിണറായിയുടെ ഫാസിസ്റ്റുകള്‍ തന്ന രക്തമാണെന്ന് മറക്കരുത്.” എഴുത്തുകാരന്റെ പ്രതിബദ്ധത തന്റെ പ്രസ്ഥാനത്തോടോ ടോള്‍സ്റ്റോയ് പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യങ്ങളോടോ എന്ന ചോദ്യത്തിന്റെ ഉത്തരമുണ്ട് ഈ പോസ്റ്ററില്‍.

തികഞ്ഞ ഇടതു പക്ഷക്കാരനായ പിക്കാസോ ഒരിക്കല്‍ തമാശയായി ചോദിച്ചിരുന്നുവത്രെ “ചെരിപ്പുകുത്തി ഇടതുപക്ഷക്കാരാനാണെങ്കില്‍ ആണി അടിക്കുമ്പോള്‍ ഇടത്തോട്ട് ചെരിച്ച് അടിക്കേണ്ടതുണ്ടോ” എന്ന.് എഴുത്തുകാരന്‍  ആരെ തൃപ്തിപ്പെടുത്തണം

എന്തിനെഴുതണം? അത് എഴുത്തുകാരന്റെ കടമ മാത്രമോ അതോ നിയോഗമോ?  മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മത്രമല്ല എഴുത്ത്. യാഥാര്‍ത്ഥ്യത്തോടൊപ്പം തന്റെതായ സ്വപ്നവും ഭാവനയും പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തില്‍ നിന്നുമാണ് ഉത്തമ സൃഷ്ടി ഉടലെടുക്കേണ്ടത്.

എന്നാല്‍ സാഹിത്യത്തിലും കലയിലും കണ്ടു വരാറുള്ള ഒരു പാടില്ലായ്മയുണ്ട്. പറയാന്‍ മനസ്സ് വെമ്പുന്നതും, എന്നാല്‍ തനിക്ക് എഴുതുവാന്‍ സ്വാതന്ത്യമില്ലാത്തതുമായവയെ തമസ്‌ക്കരിക്കുക. എഴുത്ത് താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്ര നിയമങ്ങള്‍ക്ക്  വിരുദ്ധമാണെങ്കില്‍ അവ ഫലിപ്പിക്കാനുള്ള ഭയമാണിതിനു കാരണം. അങ്ങനെ ഭയന്നു മാറി എഴുതാന്‍ മടിക്കുന്നതിന്റെ പേരില്‍ സാംസ്‌കാരിക രംഗം ദുഷിച്ചു കൊണ്ടിരിക്കുകയാണ്. മനസ്സില്‍ ഉദിച്ചുയരുന്ന ആശയങ്ങള്‍ സൃഷ്ടിയായി അനുവാചകരിലേക്കെത്തിക്കാന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രം വിലങ്ങു തടിയായി നില്‍ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ നിന്നു കൊണ്ടാണ് കലാകാരന്മാര്‍ ഇന്ന് പേന ഉന്തുന്നത്.

ലിയോ ടോള്‍സ്റ്റോയി പറഞ്ഞു . ഓരോരുത്തര്‍ക്കും തങ്ങളുടേതായ കാഴ്ച്ചപ്പാടുകളും, രാഷ്ട്രീയവുമുണ്ടാകാം.  എന്നാല്‍ അവ തങ്ങളുടെ  കൃതികളില്‍ പ്രദര്‍ശിപ്പിക്കരുത്. വിഷയമേതെന്നല്ല, അവയിലെ യാഥാര്‍ത്ഥ്യമെന്താണെന്നാണ് എഴുത്തുകാരന്‍ പരിശോധിക്കേണ്ടത്. പുകമറയിലിരുന്ന് എഴുത്ത് നടത്തരുത്. എഴുത്ത് വായനയുടെ തലത്തിലെത്തുമ്പോള്‍ തന്റെ മനസ്സ് വായനക്കാരന്റെതു കൂടിയാവണം. എഴുത്തിലെ പക്ഷം സത്യത്തിലധിഷ്ടിതമായിരിക്കണം. ടോള്‍സ്റ്റോയുടെ ഈ നിയമം ഓര്‍മ്മയില്‍ തികട്ടി വന്നത് സി.വി.ബാലകൃഷ്ണനുമായി ചന്ദ്രികആഴ്ച്ചപ്പതിപ്പ് നടത്തിയ അഭിമുഖമാണ്. (ജൂണ്‍ 22).

സി.വി.ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' നിങ്ങൡ പലരും വായിച്ചിരിക്കും .  ആധുനികതയുടെ കനലില്‍  വേവിച്ചെടുത്ത നവശൈലി പുസ്തകമാണത്.  ജീവിതത്തിന്റെ ഏടുകള്‍ മറിച്ചു നോക്കുമ്പോള്‍ പലയിടത്തും ചോരപ്പാടുകള്‍. അവയില്‍ ഇടതു പക്ഷത്തിന്റെ കാഴ്ച്ചപ്പാടുകളുണ്ട്. അവ സത്യത്തില്‍ ചാലിച്ചെടുത്ത ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ്.  അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കപ്പെടുന്ന മറ്റൊരു സൃഷ്ടിയാണ് 'ദിശ'. തികഞ്ഞ രാഷ്ട്രിയ  വ്യവഹാര നോവലാണിത്.

എഴുത്തുകാരന്‍  ആരെ തൃപ്തിപ്പെടുത്തണം?പക്ഷം ചേര്‍ന്നു മാത്രമെഴുതുന്നു എന്ന് നാം സംശയിച്ച നിരവധി എഴുത്തുകാര്‍ ടി.പിയുടെ കൊലപാതകത്തോടെ മാളത്തിലൊളിച്ചു. ഒരില കൊഴിഞ്ഞു വീണാല്‍ പോലും കരഞ്ഞു കണ്ണുകലക്കുന്നവരെ ഈ മരണത്തിലെ രാഷ്ട്രീയം ഭയപ്പെടുത്തി. തുറന്നെഴുതാന്‍ ആര്‍ജ്ജവം കാണിച്ചു എന്നതാവാം വിവാദങ്ങള്‍ സി.വി.ബാലകൃഷ്ണന്റെ സാഹിത്യജീവിതത്തിലും കരിനിഴല്‍ വീഴ്ത്താന്‍ കാരണമായത്. ബാലകൃഷ്ണന്റെ വീട്ടു മതിലിലടക്കം പോസ്റ്ററുകള്‍ നിരന്നു. മാധ്യമങ്ങള്‍ ഇത് ഇടതു പക്ഷത്തിനെതിരെയുള്ള ആഘോഷമാക്കി.

വായനക്കാര്‍ക്കു മുമ്പില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. എഴുത്തുകാരനാരാവണം? എഴുത്തിന് പ്രത്യക്ഷ രാഷ്ട്രീയം പാടുണ്ടോ?  വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രിത്തിനു വിരുദ്ധമായ പ്രവൃത്തി എന്നു സ്വയം തോന്നുന്ന യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ എഴുത്തുകാരന്‍ ഇടതു പക്ഷക്കാരനായതു കൊണ്ട് മാത്രം സാധിക്കുമോ? പക്ഷമേതുമാവട്ടെ മൂല്യഛ്യുതി പ്രത്യക്ഷപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ചുമതലയില്ലേ എഴുത്തിന്. എഴുത്തിലൂടെയും സാഹിത്യത്തിലുടെയും കരുപ്പിടിപ്പിച്ച പ്രസ്ഥാനത്തിനു മുമ്പില്‍ ഇവയൊക്കെ ചോദ്യമായ്ത്തന്നെ അവശേഷിക്കുകയാണ്.

 പ്രതികരിക്കാന്‍ ഇടതുപക്ഷത്തിന്റെ കാലത്ത് കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ച എം മുകുന്ദന്‍ ഒഴികെ മറ്റാരും തുനിഞ്ഞില്ല.  മുകുന്ദന്‍ പറഞ്ഞു, ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെങ്കില്‍ ആ പാര്‍ട്ടിയോടൊപ്പം പിന്നെ ഞാനുണ്ടാവില്ല.  സി.വി. ബാലകൃഷ്ണന്‍ പറയാതെ പറഞ്ഞതും ഇതു തന്നെ. രണ്ടു പേര്‍ക്കും പാര്‍ട്ടി അംഗത്വമില്ലാത്തതു കൊണ്ട് പുറത്താക്കാനായില്ല. ഒടുവില്‍ വിജയന്‍ മാസ്റ്റരുടെ, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ വഴി തന്നെ ബാലകൃഷ്ണനും എന്നു പറഞ്ഞാല്‍ മതിയല്ലോ.

ടോള്‍സ്റ്റോയി പറയുന്നുത് ശ്രദ്ധിക്കാം. ഇന്നലെ സുന്ദരിയായി കാണപ്പെട്ടവളെ ഇന്നും അങ്ങനെ തോന്നണമെന്നില്ല. സൗന്ദര്യം എന്നത് കാണുന്നവന്റെ കണ്ണിനും അപ്പുറത്തെ ചിന്തയെയടക്കം സ്വാധീനിക്കുന്നു. ഒരു കലാവസ്തു ഓരോ ആളുകളും വ്യത്യസ്ത മാനത്തോടെ ആസ്വദിക്കുന്നതിന്റെ കാരണമതാണ്. അവരവര്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട കൃതികള്‍ക്ക് കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഈ സൗന്ദര്യദോഷം അടിക്കടി അനുഭവപ്പെടും. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

യന്ത്രവല്‍ക്കരണത്തെ, കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ അതുവഴിയുള്ള വികസനത്തെയാകമാനം എതിര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു  സി.പി.എമ്മില്‍. എതിര്‍പ്പിന്റെ തൊഴിലാളി വര്‍ഗ ആശയം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിയുടെ അമിതാനുരാഗ സാഹിത്യകാരന്മാര്‍ സൃഷ്ടികളും മെനഞ്ഞിരുന്നു. എന്നാല്‍ വിവര സാങ്കേതിക വിദ്യ കൊടിക്കുത്തി വാഴുന്ന വര്‍ത്തമാന കാലത്ത് നിന്നും ഇത് നോക്കിക്കാണുമ്പോള്‍ അന്നത്തെ എഴുത്ത് ഉല്‍കൃഷ്ടമാണെന്ന് പറയാനൊക്കുമോ? ഇല്ല. കാരണം കലയില്‍ ചേര്‍ക്കുന്ന മായം തന്നെ. യഥാര്‍ത്ഥ കലയില്‍ ലയിച്ച, മുഗ്ദമായ കൃതികള്‍ക്ക് രാഷ്ട്ര-കാല-ഭേദമുണ്ടാകില്ല. ഉദാഹരിക്കാന്‍ ഏറെയുണ്ട്.

 വാല്‍മീകിയുടെ രാമായണം, ഹ്യൂഗോവിന്റെ പാവങ്ങള്‍, കുറ്റവും, ശിക്ഷയും, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ഇങ്ങനെ പോകുമത്. ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെ വികാസത്തിന് മാത്രം സൃഷ്ടിക്കപ്പെട്ട കൃതികള്‍ക്ക് ശാസ്ത്ര വ്യതിയാനങ്ങളൊടൊപ്പം മുല്യവ്യതിചലനവും സംഭവിക്കുമെന്ന് ഇത് വെളിപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ 10 വര്‍ഷം മുമ്പ് കവിത എഴുതിയവര്‍ ഇന്ന് അവ ജനം വായിക്കരുതെന്ന് പ്രാര്‍ത്ഥിക്കാന്‍ കാരണമതാണ്. മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലായ ചിരസ്മരണയ്ക്ക് പഴയ തിളക്കം മങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണവും മറ്റൊന്നല്ല.

മൈക്കലാഞ്ചലോയുടെ 'പിയത്ത' എന്ന ഉജ്വല ശില്‍പ്പത്തെ ആര്‍ക്കാണറിയാത്തത് . ഓസ്ത്രിയക്കാരാനായ അക്രമി അത് അടിച്ചു തകര്‍ത്തപ്പോള്‍ നെഞ്ചു തകര്‍ന്നു നിലവിളിച്ചവരാണ് നമ്മള്‍. മരിച്ച കൃസ്തുവിന്റെ മൃതദേഹം മടിയില്‍ കിടത്തി വിലപിക്കുന്ന കന്യാമേരിയുടെ മുഴുവന്‍ വേദനയും ആവാഹിച്ച ആ ശില്പം തകര്‍ന്നത് ഒരു സങ്കല്‍പ്പത്തെ മാത്രമല്ല, രാഷ്ട്രത്തെപ്പോലും ബാധിച്ചു.

ആ വേദന കാലദേശഭേദമില്ലാതെ കലാഹൃദയത്തില്‍ ഇന്നും തുടരുന്നതിന് കാരണമെന്ത് ? അതാണ് സൃഷ്ടിയുടെ പ്രത്യേകത. ടി.പി. മരിച്ചപ്പോള്‍ നമുക്കുണ്ടായതും, അത് രാഷ്ടീയ പ്രത്യയശാസ്ത്രങ്ങളെ ബാധിച്ചതിലും പ്രാദേശികമാണെങ്കില്‍ പോലും സമാനതകളുണ്ട്. എഴുത്തുകാരന് കൂച്ചുവിലങ്ങിട്ടാല്‍ മാത്രം അവസാനിക്കുന്നതല്ല അത്.

ഞങ്ങള്‍ ചെറുപ്പത്തില്‍ നിലവിളക്കിനടുത്ത് കൂട്ടമായി ഇരുന്ന് സന്ധ്യാനാമം ജപിച്ചിരുന്നത് ഭക്തി കൊണ്ടായിരുന്നില്ല.  അത് കഴിഞ്ഞാല്‍ കിട്ടുന്ന ഭക്ഷണത്തെ ഓര്‍ത്തായിരുന്നു.  ഇടതുപക്ഷ സഹയാത്രികരായ എഴുത്തുകാരും ഈ വഴി പിന്‍തുടരുന്നു. അവര്‍ പ്രത്യയശാസ്ത്രത്തിനു മുമ്പില്‍ കൂട്ടമിരുന്നു പ്രാര്‍ത്ഥിക്കുന്നു. വല്ലതും കിട്ടാന്‍ വേണ്ടി മാത്രം. രചന വിശ്വോത്തരമാകണമെങ്കില്‍ അതിന് പിറകില്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലം വേണമെന്ന തോന്നലാണ് മിഥ്യയാണെന്ന് തോന്നുന്നവയെപ്പോലും പ്രത്യയശാസ്ത്രവല്‍ക്കരിച്ച് കൃതികള്‍ പടച്ചു വിടാന്‍ ശ്രമമുണ്ടാകുന്നതെന്ന് തിരിച്ചറിയണം വായനക്കാര്‍.

കലാകാരന്‍ എത് വിഷയം സ്വീകരിച്ചാലും ശരി അതിന്റെ ചൈതന്യത്തെയാണ് സ്ഫുടം ചെയ്യേണ്ടത്.  രാഷ്ട്രീയവ്യവഹാര സംബന്ധമായ വിശ്വാസങ്ങള്‍ കലാകാരന് ആവാം.  പക്ഷേ സൃഷ്ടി മെനയുമ്പോള്‍ ത്യജിക്കേണ്ടവ പക്ഷം പിടിക്കാതെ മാറ്റി നിര്‍ത്തണം.  ഈ തത്വം സ്വീകരിച്ചില്ലെങ്കില്‍ കലാസൃഷ്ടി അധമവും സങ്കുചിതവുമായിപോകും.  അതാണ് നിരഞ്ജനയുടെ ചിരസ്മരണയോട് പഴയ ആവേശ തള്ളിച്ച പുതുലോകവായനയില്‍ ദൃശ്യമാവാതെ വരുന്നത്.

എന്നാല്‍ പി.വി.കെയുടെ 'ഖനിജം' എന്ന നോവല്‍ പരിശോധിച്ചു നോക്കുക. രാഷ്ട്രത്തെ സംബന്ധിച്ചതും, ഇടതു പക്ഷ രാഷ്ട്രീയവുമാണ് അതിലെ വിഷയം. അവതരണ ഭംഗി കൊണ്ടും കഥാപാത്രങ്ങളെ സൃഷ്ടിച്ച മെയ് വഴക്കം കൊണ്ടും ഒളിമങ്ങാതെ കിടക്കുന്നു അതിലെ ഇതിവൃത്തം. കമലയും, സുബ്രായനും മറ്റും പരത്തുന്ന പ്രകാശം വായിച്ചല്ല അനുഭവിച്ചറിയാനൊക്കും ഈ നോവല്‍ വായിച്ചാല്‍.

പി.വി.കെ പനയാലിന്റെ ഖനിജം സര്‍വ്വപ്രകാശമാനമായി നില്‍ക്കുന്നിടത്ത് ചിരസ്മരണ ഒരു നോവല്‍ എന്നതിലുപരി ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്ന് പുതു ലോകം കണ്ടു പിടിച്ചിരിക്കുന്നു.  രണ്ടു കലാകാരന്മാരും പറയുന്നതൊന്നാണെങ്കിലും ഖനിജത്തിന്റെ രാഷ്ട്രീയത്തിന് പ്രകാശമുണ്ട്. കയ്യൂര്‍ സമരമെന്ന യാഥാര്‍ത്ഥ്യത്തിന്റെ സൂര്യരശ്മി തട്ടി പ്രകാശിക്കുന്ന ചന്ദ്രബിബം അഥവാ ഖനിജം വരാനിരിക്കുന്ന കാലത്തിന്റെ വായനക്കാരനെയും ആനന്ദിപ്പിക്കും. സാഹിത്യ അക്കാദമി, വയലാര്‍ ഏതെങ്കിലും അംഗീകാരം ലഭിക്കുമെന്ന് കരുതിയ വായനക്കാരനെ അമ്പരിപ്പിച്ചു കൊണ്ട് കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ (തെറി) പുസ്തകത്തിനാണ് വി.എസ്സിന്റെ കാലത്ത് അവാര്‍ഡ് നല്‍കിയത്.

പാവാടക്കുള്ളിലെ കഥ പറഞ്ഞ് ഇക്കിളിപ്പെടുത്തുന്ന ഇക്കിളി സാഹിത്യത്തിന്റെ പടവിലേക്കു കൂപ്പുകുത്തുകയാണ് സാഹിത്യ തറവാട്ടിലെ കാരണവന്മാര്‍. ഈ കുറിപ്പ് അറിവില്ലായ്മയില്‍ നിന്നുമാകാം. ഓരോരുത്തര്‍ക്കും ഓരോ രീതിയോടാണല്ലോ താല്‍പര്യം . തൊഴിലാളികളുടെ ഭഗവത്ഗീതയെന്ന് ലോകം അംഗീകരിച്ച മാര്‍ക്‌സിന്റെ മൂലധനം പോലും എത്ര തൊഴിലാൡകള്‍ മറിച്ചു നോക്കിയിരിക്കും.   നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്ന് വിശ്വസാഹിത്യം ശുപാര്‍ശചെയ്ത വിക്റ്റര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എത്രപേര്‍ വായിച്ചിട്ടുണ്ട്.

അതിന്റെ പുതിയ പതിപ്പിറങ്ങിയിട്ടുണ്ട് എന്നത് ശരി. വളരുന്ന സംസ്‌കാരത്തിനൊപ്പം ഉയരുന്നില്ല വായന. എന്നുവെച്ച് ഇടതുപക്ഷപ്രത്യേയശാസ്ത്രത്തിന്റെ  ശക്തിയും ഓജസ്സും ചെറുതാണെന്ന അര്‍ത്ഥത്തിലല്ല ഇത് സൂചിപ്പിക്കുന്നത്.  അതൊരു വടവൃക്ഷം തന്നെയാണ്. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിത്തകര്‍ത്ത് ശാഖോപശാഖകളായി അത് അന്തരിക്ഷത്തില്‍ വലയം പ്രാപിച്ചിരിക്കുന്നു.  സ്വതന്ത്രമായി ശ്വസിക്കാനനുവദിക്കണം ഇതിനെയെന്ന് മാത്രമെ അഭ്യര്‍ത്ഥനയുള്ളു.

എഴുത്തുകാരന്‍  ആരെ തൃപ്തിപ്പെടുത്തണം?
Prathibha Rajan
(Writer)
നാം ജനത ഏകോദരമാണ്.  കലയേയും അങ്ങനെ നോക്കിക്കാണാനാകുമ്പോള്‍ സാഹിത്യസൃഷ്ടികളെ ഇനം തിരിച്ച് വേര്‍പെടുത്താനുള്ള വ്യഗ്രത കുറയും.  എഴുത്തില്‍ സര്‍ഗാത്മകതയാകട്ടെ മുഖ്യ അജണ്ട.  അങ്ങനെ വരുമ്പോള്‍ നമുക്ക് എതിരാളിയുടെ ആശയത്തിലെ ഉല്‍കൃഷ്ടതയും തിരിച്ചറിയാനാകും.


അന്യന്റെ കാര്യത്തില്‍ തലയിടുന്നവര്‍, നന്ദികെട്ടവന്‍, അഹങ്കാരി, ചതിയന്‍, അസൂയക്കാരന്‍, പെരുമാറാന്‍ അറിഞ്ഞുകൂടാത്തവര്‍  ഇവരൊക്കെ സാഹിത്യതറവാട്ടിലുമുണ്ട്. അകറ്റി നിര്‍ത്തേണ്ടവരെ കൂടെ നിര്‍ത്തണമെന്നുമല്ല. പക്ഷെ കല. അതു ഊറിവരുന്ന കലാകാരന് ന്യൂനതകള്‍ കാണുമായിരിക്കാം. പടച്ചു വിടുന്ന കലയിലെ ന്യൂനതകളാണ് വിഷയം. ആര്‍ക്കെങ്കിലും വേണ്ടി ഓക്കാനിക്കുന്നവ മാത്രം മതി നമുക്കെന്ന് കരുതി ഒതുങ്ങരുത് പ്രത്യയശാസ്ത്രം.

Also Related: 
നിരപരാധിയുടെ രക്തം ചീന്താതിരിക്കാന്‍ പോലീസ് ചെയ്യേണ്ടത്...

Keywords: C.V. Balakrishnan, P.V.K.Panayal, Ramayanam, Document,Writer, Politics, Article, Prathibha Rajan, National, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia