Bail | 50 ദിവസത്തിന് ശേഷം അരവിന്ദ് കേജ്‌രിവാൾ ജയിലിന് പുറത്തേക്ക്; ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ജൂൺ 2ന് ഹാജരാകണം

 


ന്യൂഡെൽഹി: (KVARTHA) മദ്യനയക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഒന്നര മാസത്തിന് ശേഷം ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിന് പുറത്തേക്ക് വരികയാണ്. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അദ്ദേഹം വെള്ളിയാഴ്ച തന്നെ മോചിതനാകാനാണ് സാധ്യത. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജൂണ്‍ രണ്ടിന് കേജ്‌രിവാള്‍ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്‌ജുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.
  
Bail | 50 ദിവസത്തിന് ശേഷം അരവിന്ദ് കേജ്‌രിവാൾ ജയിലിന് പുറത്തേക്ക്; ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ജൂൺ 2ന് ഹാജരാകണം

കേജ്‌രിവാളിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്യുന്ന മുഴുവൻ കേസിൻ്റെയും വാദം ഉടൻ അവസാനിപ്പിക്കുമെന്ന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. മാർച്ച് 21 മുതൽ കസ്റ്റഡിയിലുള്ള അരവിന്ദ് കേജ്‌രിവാളിന് ഇനി ജൂൺ രണ്ട് വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താനാകും. കേജ്‌രിവാളിന്റെ മടങ്ങിവരവ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകരുമെന്നാണ്
ആം ആദ്മി പാർട്ടി (AAP) യുടെയും ഇൻഡ്യ മുന്നണിയുടെയും പ്രതീക്ഷ.

ആം ആദ്മി പാർട്ടി മത്സരിക്കുന്ന 22 ലോക്‌സഭാ മണ്ഡലങ്ങളിൽ 18 എണ്ണത്തിൽ ഇതുവരെ വോട്ടെടുപ്പ് നടന്നിട്ടില്ല. ഡൽഹിയിൽ നാല്, പഞ്ചാബിൽ 13, ഹരിയാനയിൽ ഒന്ന് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ജയിൽമോചിതനായ ശേഷം കേജ്‌രിവാൾ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ എഎപി ഓഫീസിലേക്ക് വരുമെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇവിടെ പ്രസംഗത്തോടെ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും എഎപി നേതാക്കൾ പറഞ്ഞു.

എല്ലാ പാർട്ടി നേതാക്കളോടും ആസ്ഥാനത്ത് എത്താൻ നിർദേശിച്ചച്ചിട്ടുണ്ട്. ആറാം ഘട്ടത്തിൽ ഡൽഹിയിലും ഹരിയാനയിലും മെയ് 25 ന് വോട്ടെടുപ്പ് നടക്കുമ്പോൾ, കേജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യം അവസാനിക്കുന്ന ദിവസം ജൂൺ ഒന്നിന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കും.

Keywords;  Lok Sabha Election, AAP, National, Politics, New Delhi, Excise Policy Case, Case, Supreme Court, Chief Minister, Jail, Arvind Kejriwal, Bail, Tihar, Arrested, Election, Punjab, SC grants interim bail to Delhi CM Arvind Kejriwal in excise policy case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia