കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കാന്തപുരത്തെ സ്വീകരിച്ചു. മർകസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളവും വിദേശരാഷ്ട്രങ്ങളിലും നടന്നുവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ ഭരണാധികാരിയുടെ ശ്രദ്ധയിൽപെടുത്തി. കൂടുതൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഗ്രാൻഡ് മുഫ്‌തിയെന്ന നിലയിൽ ഇൻഡ്യൻ മുസ്‌ലിംകളുടെ അഭിവൃദ്ധിക്ക് നേതൃത്വം നൽകാനും ശൈഖ് അബൂബകറിന് സാധിക്കട്ടെയെന്ന് ഭരണാധികാരി ആശംസിച്ചു. സദ്പ്രവർത്തനങ്ങളിൽ ലോക മുസ്‌ലിം സമൂഹം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും സംസാരിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി 'അൽ ബദ്ർ ഫെസ്റ്റിവലിൽ' എന്ന പേരിൽ റബീഉൽ അവ്വലിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന ഫുജൈറ ഭരണകൂടത്തെ ഗ്രാൻഡ് മുഫ്തി പ്രത്യേകം സന്തോഷമറിയിച്ചു. ഫെസ്റ്റിവലിൽ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന് നൽകുന്ന പങ്കാളിത്തം പ്രത്യേകം പരാമർശിച്ചു. 2022 ഒക്ടോബറിൽ നടന്ന 'അൽ ബദ്റി'ന്റെ ആദ്യ എഡിഷനിൽ മുഖ്യാതിഥിയായിരുന്നു കാന്തപുരം. അര മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സ്വദേശി പ്രമുഖരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Keywords: UAE News, Fujairah, Gulf, Fujairah, Indian Grand Mufti, Kanthapuram, Karnataka, Hajj, Iftar, India, Prophet Muhammad, Fujairah Ruler hosts iftar for leaders.