ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോബോട്ട് നിയമലംഘകരെ കണ്ടെത്തുക. ഹെൽമറ്റ് ധരിക്കാത്തത് പോലുള്ള നിയമലംഘനങ്ങൾ, അനധികൃത സ്ഥലങ്ങളിൽ സ്കൂട്ടറുകൾ പാർക്ക് ചെയ്യൽ, കാൽനടക്കാർക്ക് മാത്രമുള്ള പാതയിലൂടെ സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുക തുടങ്ങിയവയാണ് പ്രധാന നിയമ ലംഘനങ്ങൾ. എന്നിരുന്നാലും, 30 ദിവസത്തെ പരീക്ഷണ കാലയളവിൽ പിഴയൊന്നും ചുമത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പരീക്ഷണ ഘട്ടത്തിൽ പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയും വാരാന്ത്യത്തിൽ വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ ഒരു മണി വരെയും റോബോട്ട് പ്രവർത്തിക്കും. എട്ട് മണിക്കൂർ ബാറ്ററി പവറിൽ പ്രവർത്തിക്കുന്ന 4കെ ക്യാമറയാണ് റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് റോബോട്ട് നിർമ്മിച്ച ടെർമിനസ് ഗ്രൂപ്പിൻ്റെ സെയിൽസ് ഡയറക്ടർ എഹ്‌സാൻ ഹമീദ് പറഞ്ഞു. ഇതിന് 85 ശതമാനത്തിലധികം കൃത്യതയോടെ ലംഘനങ്ങൾ തിരിച്ചറിയാനും അഞ്ച് സെക്കൻഡിനുള്ളിൽ ഡാറ്റ കൈമാറാനും കഴിയും. രണ്ട് കിലോമീറ്റർ വരെ നിരീക്ഷണ പരിധിയുമുണ്ട്.
Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Technology, Dubai rolls out robot that will use facial recognition to fine e-scooter, bicycle rule violators.