Follow KVARTHA on Google news Follow Us!
ad

Criticism | പശ്ചിമബംഗാളിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു; സംസ്ഥാനത്തെ സ്ഥിതി മണിപ്പൂരിനേക്കാള്‍ ദയനീയമാണെന്ന് ബി ജെ പി നേതാവ് ദിലീപ് ഘോഷ്

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനം BJP Leader, Dilip Ghosh, Criticism, Enforcement, Raid, Politics, National News
കൊല്‍കത: (KVARTHA) പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാനത്തെ സ്ഥിതി മണിപ്പൂരിനേക്കാള്‍ ദയനീയമാണെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'Situation In Bengal Is Worse Than Manipur': BJP MP Hits Out At Trinamool, Kolkata, News, BJP Leader, Dilip Ghosh, Criticism, Enforcement, Raid, Politics, National News
റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവ് ശാജഹാന്‍ ശെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയതായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ഇതിനിടെ ഒരുസംഘം പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ തടയുകയും ആക്രമണം നടത്തുകയും ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപ് ഘോഷിന്റെ വാക്കുകള്‍:

പശ്ചിമ ബംഗാളിലെ സ്ഥിതി മണിപ്പൂരിനേക്കാള്‍ വഷളായിരിക്കുകയാണ്. ജനം അധികാരത്തിലേറ്റിയ സര്‍കാരാണത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് ജനം തന്നെ മറുപടി നല്‍കും. ക്രമസമാധാന പാലനത്തിന് നിര്‍ദേശങ്ങള്‍ നല്‍കുകയും സഹായം വാഗ്ദാനം നല്‍കുകയും ചെയ്യുകയാണ് കേന്ദ്ര സര്‍കാര്‍.

ബംഗാളിലെയും ബംഗ്ലാദേശ് അതിര്‍ത്തിയിലെയും സ്ഥിതി രാജ്യത്തിന്റെ സുരക്ഷക്ക് നല്ലതല്ലെന്ന് നമുക്ക് കാണാന്‍ കഴിയും. ഇതാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് - എന്നും ദിലീപ് ഘോഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ നോര്‍ത് 24 പര്‍ഗാന ജില്ലയിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം നടന്നത്. റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തെ പ്രദേശത്തെ 200ഓളം പേര്‍ വരുന്ന സംഘം വളയുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയ വാഹനങ്ങള്‍ ഇവര്‍ തകര്‍ത്തു.

പശ്ചിമബംഗാളില്‍ റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് മാസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കേണ്ട റേഷന്‍വിഹിതത്തില്‍ 30 ശതമാനത്തോളം വകമാറ്റി ഓപണ്‍ മാര്‍കറ്റില്‍ വിറ്റുവെന്ന ആരോപണത്തിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മലിക് നേരത്തെ അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 2011 മുതല്‍ 2021 വരെ ജ്യോതി പ്രിയ മല്ലിക്കായിരുന്നു പശ്ചിമബംഗാളിലെ ഭക്ഷ്യമന്ത്രി. ഇക്കാലയളവിലാണ് റേഷന്‍ അഴിമതി നടന്നതെന്ന് ഇഡി പറയുന്നു.

Keywords: 'Situation In Bengal Is Worse Than Manipur': BJP MP Hits Out At Trinamool, Kolkata, News, BJP Leader, Dilip Ghosh, Criticism, Enforcement, Raid, Politics, National News.

Post a Comment