Court Rejects | ശബ്നയുടെ മരണം: ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Dec 15, 2023, 16:57 IST
കോഴിക്കോട്: (KVARTHA) ഓര്‍ക്കാട്ടേരി സ്വദേശി ശബ്നെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. എന്നാല്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശബ്നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
വിവാഹസമയത്ത് 120 പവന്‍ നല്‍കിയിരുന്നതായി ശബ്‌നയുടെ ബന്ധുക്കള്‍ പറയുന്നു. അന്നു മുതല്‍ ശബ്‌നയ്ക്ക് കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നും ഒടുവില്‍ വീട് മാറാന്‍ മകള്‍ തീരുമാനിച്ചെന്നും ഇതിനായി സ്വര്‍ണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ശബ്നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
വിവാഹസമയത്ത് 120 പവന്‍ നല്‍കിയിരുന്നതായി ശബ്‌നയുടെ ബന്ധുക്കള്‍ പറയുന്നു. അന്നു മുതല്‍ ശബ്‌നയ്ക്ക് കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നും ഒടുവില്‍ വീട് മാറാന്‍ മകള്‍ തീരുമാനിച്ചെന്നും ഇതിനായി സ്വര്‍ണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ശബ്നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
Keywords: Shabna’s Death: Court rejects anticipatory bail plea of husband, sister-in-law, Kozhikode, News, Dowry, Shabna’s Death, Court, Reject, Anticipatory Bail Plea, Husband, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.