Arrested | ബെംഗ്‌ളൂറില്‍ വിമാനത്താവള റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം ചെയ്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതോടെ 4 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Dec 17, 2023, 11:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (KVARTHA) വെള്ളിയാഴ്ച പുലര്‍ചെ ഓടുന്ന കാറില്‍ നൃത്തം ചെയ്ത് അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ ശല്യം സൃഷ്ടിച്ചുവെന്നാരോപിച്ച് നാലംഗ വിദ്യാര്‍ഥി സംഘത്തെ ചിക്കജാല ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം ചെയ്ത് അപകട ഭീഷണി ഉയര്‍ത്തിയ നാല് മലയാളി വിദ്യാര്‍ഥികളാണ് പിടിയിലായത്.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന സല്‍മാന്‍ ഫാരിസ് (23), നസീം അബ്ബാസ് (21), സല്‍മാനുല്‍ ഫാരിസ് (20), മുഹമ്മദ് നുസൈഫ് (21) എന്നിവരാണ് അറസ്റ്റിലായത്. അമിത വേഗത്തിലുള്ള ഇവരുടെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
അമിതവേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫിലും ജനാലയിലും വിദ്യാര്‍ഥികള്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വഴിയാത്രക്കാരില്‍ ഒരാള്‍ അവരുടെ പ്രവൃത്തി റെകോര്‍ഡ് ചെയ്യുകയും സിറ്റി പൊലീസിന്റെ സമൂഹ മാധ്യമ അകൗണ്ട് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികള്‍ മദ്യപിച്ചിരുന്നോയെന്നത് ഉള്‍പെടെ കണ്ടെത്താന്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചിക്കജാല പൊലീസ് അറിയിച്ചു.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന സല്‍മാന്‍ ഫാരിസ് (23), നസീം അബ്ബാസ് (21), സല്‍മാനുല്‍ ഫാരിസ് (20), മുഹമ്മദ് നുസൈഫ് (21) എന്നിവരാണ് അറസ്റ്റിലായത്. അമിത വേഗത്തിലുള്ള ഇവരുടെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
അമിതവേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫിലും ജനാലയിലും വിദ്യാര്‍ഥികള്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വഴിയാത്രക്കാരില്‍ ഒരാള്‍ അവരുടെ പ്രവൃത്തി റെകോര്‍ഡ് ചെയ്യുകയും സിറ്റി പൊലീസിന്റെ സമൂഹ മാധ്യമ അകൗണ്ട് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികള്‍ മദ്യപിച്ചിരുന്നോയെന്നത് ഉള്‍പെടെ കണ്ടെത്താന്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചിക്കജാല പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.