Actor Ajith | വെള്ളപ്പൊക്കത്തില്‍ നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയ നടന്മാരായ ആമിര്‍ ഖാനും വിഷ്ണു വിശാലിനും മറ്റ് താമസക്കാര്‍ക്കും സഹായമെത്തിച്ച് നടന്‍ അജിത്; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Dec 6, 2023, 12:06 IST
ചെന്നൈ: (KVARTHA) മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയ നടന്മാരായ ആമിര്‍ ഖാനും വിഷ്ണു വിശാലിനും സഹായമെത്തിച്ച് തെന്നിന്‍ഡ്യന്‍ താരം അജിത്. വിഷ്ണുവും ആമിറും താമസിച്ചിരുന്ന വില്ലകളിലെ മറ്റ് താമസക്കാര്‍ക്കുള്ള സഹായവും അജിത് ചെയ്തുകൊടുത്തു. ഒരു പൊതു സുഹൃത്തില്‍ നിന്നും ഇവരുടെ അവസ്ഥ മനസിലാക്കിയ അജിത് താരങ്ങളെ നേരില്‍ക്കണ്ട് സഹായങ്ങള്‍ ചെയ്യുകയായിരുന്നു.
എക്‌സ് അകൗണ്ടിലൂടെ വിഷ്ണു വിശാലാണ് തങ്ങളെ സഹായിക്കാന്‍ അജിത് മുന്നോട്ടുവന്ന വിവരം ആരാധകരെ അറിയിച്ചത്. ഒരു സുഹൃത്തുവഴി ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അജിത് സര്‍ സഹായസന്നദ്ധനായി എത്തുകയായിരുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ വില്ലകളിലെ മറ്റുള്ളവര്‍ക്കും അദ്ദേഹം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിത്തന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു അജിത് സര്‍, എന്നാണ് വിഷ്ണു വിശാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ആമിറിനും അജിത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ കാരപ്പാക്കത്താണ് വിഷ്ണു വിശാലും ആമിര്‍ ഖാനും അടക്കമുള്ള ആളുകള്‍ കുടുങ്ങിയത്. വിഷ്ണു താമസിക്കുന്ന അതേ വില്ല കമ്യൂണിറ്റിയില്‍ തന്നെയാണ് ആമിറും താമസിക്കുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിര്‍ ഖാന്‍ ഇപ്പോള്‍ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
കാരപ്പാക്കത്തുള്ള തന്റെ വീട്ടിലേക്കു വെള്ളം കയറുന്നതിന്റെ ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഈ ഭാഗത്തുനിന്നുള്ള ആളുകളെ ദുരന്തനിവാരണ സേനയും ഫയര്‍ ഫോഴ്‌സും രക്ഷപ്പെടുത്തിയിരുന്നു.
30-ലേറെ പേരെയാണ് കാരപ്പാക്കത്തെ വില്ലാ കമ്യൂണിറ്റിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് വിഷ്ണു വിശാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവരെപ്പോലുള്ളവരേയും സഹായിക്കണമെന്നും വിഷ്ണു എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു.
ദുരന്തനിവാരണ സേന ബോടില്‍ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റില്‍ ആമിര്‍ ഖാനെയും കാണാമായിരുന്നു.
എക്‌സ് അകൗണ്ടിലൂടെ വിഷ്ണു വിശാലാണ് തങ്ങളെ സഹായിക്കാന്‍ അജിത് മുന്നോട്ടുവന്ന വിവരം ആരാധകരെ അറിയിച്ചത്. ഒരു സുഹൃത്തുവഴി ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അജിത് സര്‍ സഹായസന്നദ്ധനായി എത്തുകയായിരുന്നു. ഞങ്ങള്‍ക്കും ഞങ്ങളുടെ വില്ലകളിലെ മറ്റുള്ളവര്‍ക്കും അദ്ദേഹം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിത്തന്നു. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു അജിത് സര്‍, എന്നാണ് വിഷ്ണു വിശാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ആമിറിനും അജിത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ കാരപ്പാക്കത്താണ് വിഷ്ണു വിശാലും ആമിര്‍ ഖാനും അടക്കമുള്ള ആളുകള്‍ കുടുങ്ങിയത്. വിഷ്ണു താമസിക്കുന്ന അതേ വില്ല കമ്യൂണിറ്റിയില്‍ തന്നെയാണ് ആമിറും താമസിക്കുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിര്‍ ഖാന്‍ ഇപ്പോള്‍ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
കാരപ്പാക്കത്തുള്ള തന്റെ വീട്ടിലേക്കു വെള്ളം കയറുന്നതിന്റെ ചിത്രങ്ങള്‍ വിഷ്ണു വിശാല്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ ഈ ഭാഗത്തുനിന്നുള്ള ആളുകളെ ദുരന്തനിവാരണ സേനയും ഫയര്‍ ഫോഴ്‌സും രക്ഷപ്പെടുത്തിയിരുന്നു.
30-ലേറെ പേരെയാണ് കാരപ്പാക്കത്തെ വില്ലാ കമ്യൂണിറ്റിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് വിഷ്ണു വിശാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ക്ക് നല്‍കി. ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവരെപ്പോലുള്ളവരേയും സഹായിക്കണമെന്നും വിഷ്ണു എക്‌സിലൂടെ ആവശ്യപ്പെട്ടിരുന്നു.
ദുരന്തനിവാരണ സേന ബോടില്‍ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റില്‍ ആമിര്‍ ഖാനെയും കാണാമായിരുന്നു.
Keywords: Ajith meets Aamir Khan and Vishnu Vishal who were rescued from Chennai floods, Chennai, News, Ajith Meets Aamir Khan And Vishnu Vishal, Social Media, Flood, Photos, Treatment, Rescued, Protect, National News.After gettting to know our situation through a common friend,
— VISHNU VISHAL - VV (@TheVishnuVishal) December 5, 2023
The ever helpful Ajith Sir came to check in on us and helped with travel arrangements for our villa community members…Love you Ajith Sir! https://t.co/GaAHgTOuAX pic.twitter.com/j8Tt02ynl2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.