Complaint | 23 കാരിയായ സ്കൂൾ അധ്യാപികയെ 3 പേർ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Dec 1, 2023, 11:54 IST
ഹാസൻ: (KVARTHA) കർണാടകയിലെ ഹാസൻ ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചെന്നാരോപിച്ച് 23 കാരിയായ സ്കൂൾ അധ്യാപികയെ വ്യാഴാഴ്ച രാവിലെ മൂന്ന് പേർ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അർപിത എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.
ജോലി ചെയ്യുന്ന സ്‌കൂളിന് പുറത്ത് നിൽക്കുകയായിരുന്ന അർപിതയുടെ അടുത്തേക്ക് ഒരു എസ്‌യുവി പതിയെ വരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് മൂന്ന് പേർ എസ്‌യുവിയിൽ നിന്ന് ഇറങ്ങി അർപിതയെ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റുന്നതും കാണാം. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
A school teacher was kidnapped, allegedly by a relative, after she and her family members rejected his marriage proposal, at #Bittagowdanahalli on the outskirts of #Hassan city early today morning.
— Hate Detector 🔍 (@HateDetectors) November 30, 2023
The teacher, #Arpitha, was on her way to school around 8 am when she was bundled… pic.twitter.com/fw10qTcwQm
അർപിതയുടെ ബന്ധുവായ രാമു എന്നയാളിലേക്കാണ് സംശയമുന എത്തിനിൽക്കുന്നത്. 15 ദിവസം മുമ്പ് രാമു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അർപിതയുടെ വീട്ടുകാർ പറഞ്ഞു. എന്നിരുന്നാലും, മാതാപിതാക്കൾ അത് നിരസിച്ചു. ഇതായിരിക്കാം അർപിതയെ തട്ടിക്കൊണ്ടുപോകാൻ രാമുവിനെ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു.
തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവിയും തത്ത്വചിന്തകനുമായ കനകദാസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച കർണാടകയിൽ സ്‌കൂളുകൾക്ക് അവധിയായിരുന്നു. അവധി ദിനത്തിൽ അർപിത എന്തിനാണ് സ്കൂളിനടുത്ത് എത്തിയത് എന്നതിനെ കുറിച്ചും
അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Keywords: News, National,Hassan, School Teacher, CCTV, Karnataka, Report, Plice, Investigation, 23-Year-Old School Teacher Kidnapped By 3 Men In Hassan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.