Youth Killed | 'തർക്കം പരിഹരിക്കുന്നതിനായി വിളിച്ചു വരുത്തിയ യുവാവിനെ കുത്തിക്കൊന്നു'; സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
Nov 14, 2023, 11:38 IST
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര മേഖലയായ ആലക്കോട് യുവാവിനെ തർക്ക പരിഹാരത്തിനായി വിളിച്ചുവരുത്തി കുത്തിക്കൊന്നതായി പൊലീസ് പറഞ്ഞു. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യു - പരേതയായ വല്‍സമ്മ ദമ്പതികളുടെ മകന്‍ ജോഷി (35) യാണ് മരിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് ജയേഷ് (39) എന്നയാൾ ജോഷിയെ നെഞ്ചിന് കുത്തുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്നവർ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല'.
മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിഹാഹിതനാണ്. സുഹൃത്ത് ജയേഷ് ആലോക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കീഴടങ്ങിയിട്ടുണ്ട്. സ്വപ്‌ന (ബെംഗ്ളുറു), സോണിയ (സഊദി അറേബ്യ) എന്നിവരാണ് ജോഷിയുടെ സഹോദരങ്ങൾ .
Keywords: News, Kerala, Kannur, Crime, Youth, Police, Police Station, Hostel, Medical College, Dead Body, Mortery, Youth killed in Kannur.
< !- START disable copy paste -->
പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് ജയേഷ് (39) എന്നയാൾ ജോഷിയെ നെഞ്ചിന് കുത്തുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്നവർ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല'.
മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിഹാഹിതനാണ്. സുഹൃത്ത് ജയേഷ് ആലോക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കീഴടങ്ങിയിട്ടുണ്ട്. സ്വപ്‌ന (ബെംഗ്ളുറു), സോണിയ (സഊദി അറേബ്യ) എന്നിവരാണ് ജോഷിയുടെ സഹോദരങ്ങൾ .
Keywords: News, Kerala, Kannur, Crime, Youth, Police, Police Station, Hostel, Medical College, Dead Body, Mortery, Youth killed in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.