Book | 'വനജയുടെ ജ' കഥാസമാഹാരത്തിന്റെ വിൽപന യുഎഇയിൽ ആരംഭിച്ചു; പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
Nov 6, 2023, 15:52 IST
ദുബൈ: (KVARTHA) മിമിക്രി കലാകാരൻ, പാരഡി ഗാനരചയിതാവ്, എഴുത്തുകാരൻ എന്നീ നിലകളി ശ്രദ്ധേയനായ കലാഭവൻ മണികണ്ഠന്റെ മൂന്നാമത്തെ പുസ്തകമായ 'വനജയുടെ ജ' കഥാസമാഹാരം യുഎഇയിൽ വിൽപന തുടങ്ങി. കൃതിയുടെ യുഎഇയിലെ വിൽപനയുടെ ഉദ്ഘാടനം കോം ഇൻഡ്യ പ്രസിഡന്റും കേരള മീഡിയ അകാഡമി ഭരണസമിതി അംഗവും സത്യം ഓണ്‍ലൈന്‍ എഡിറ്ററുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു.
പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം പോലും ലഭിക്കാതെ പോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു. നിഷ്കളങ്കതയും സ്നേഹവും നൊമ്പരങ്ങളും കണ്ണീരുമൊക്കെ സമന്വയിച്ച കൊടുങ്ങല്ലൂരിലെ പൈങ്ങോട് ഗ്രാമത്തിന്‍റെ നേര്‍കാഴ്ചകള്‍ ചിരിമധുരം പുരട്ടി വായനക്കാര്‍ക്ക് വിളമ്പിതരുന്നതാണ് 'വനജയുടെ ജ' എന്ന രചനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ സിതാര ഹോടെല്‍ ഹോളില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ മണികണ്ഠന്‍, ആര്‍ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരണ്‍, ടെന്‍ എക്സ് പ്രോപര്‍ടീസ് മാനജിങ് ഡയറക്ടര്‍ സുകേഷ് ഗോവിന്ദ്, ഗൾഫ് മാധ്യമം സിഒഒ സകരിയ മുഹമ്മദ്, സിൽവർ സ്റ്റോം മാനജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
Keywords: News, World, Dubai, Gulf, UAE News, Books, Malayalam News, 'Vanajayude Jaa' story collection gone on sale in UAE.
< !- START disable copy paste -->
പ്രതിഭ തെളിയിച്ചിട്ടും അര്‍ഹമായ അംഗീകാരം പോലും ലഭിക്കാതെ പോയ കലാകാരനാണ് കലാഭവന്‍ മണികണ്ഠനെന്ന് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ പറഞ്ഞു. നിഷ്കളങ്കതയും സ്നേഹവും നൊമ്പരങ്ങളും കണ്ണീരുമൊക്കെ സമന്വയിച്ച കൊടുങ്ങല്ലൂരിലെ പൈങ്ങോട് ഗ്രാമത്തിന്‍റെ നേര്‍കാഴ്ചകള്‍ ചിരിമധുരം പുരട്ടി വായനക്കാര്‍ക്ക് വിളമ്പിതരുന്നതാണ് 'വനജയുടെ ജ' എന്ന രചനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ സിതാര ഹോടെല്‍ ഹോളില്‍ നടന്ന ചടങ്ങില്‍ കലാഭവന്‍ മണികണ്ഠന്‍, ആര്‍ട് യുഎഇ സ്ഥാപകന്‍ സത്താര്‍ അല്‍ കരണ്‍, ടെന്‍ എക്സ് പ്രോപര്‍ടീസ് മാനജിങ് ഡയറക്ടര്‍ സുകേഷ് ഗോവിന്ദ്, ഗൾഫ് മാധ്യമം സിഒഒ സകരിയ മുഹമ്മദ്, സിൽവർ സ്റ്റോം മാനജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
Keywords: News, World, Dubai, Gulf, UAE News, Books, Malayalam News, 'Vanajayude Jaa' story collection gone on sale in UAE.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.