'ഇസ്രാഈലിനും മുസ്ലീം ലോകത്തിനും നിലവിലെ സാഹചര്യങ്ങൾ വളരെ സങ്കീർണമാണ്. ദ്വിരാഷ്ട്രമെന്ന പരിഹാരത്തെ ഞാൻ പിന്തുണയ്ക്കുന്നു. തുടക്കം മുതൽ ഇതേനിലപാടാണ്', ജോ ബൈഡൻ വ്യക്തമാക്കി. എന്നിരുന്നാലും, ബൈഡന്റെ പ്രസ്താവനയിൽ വൈറ്റ് ഹൗസ് പിന്നീട് വിശദീകരണം നൽകി. ഹമാസ് തടവിലാക്കിയ 240 ബന്ദികളെക്കുറിച്ചും മനുഷ്യത്വപരമായ സഹായങ്ങളെക്കുറിച്ചുമാണ് പ്രസിഡന്റ് സംസാരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
1,400 പേർ കൊല്ലപ്പെടുകയും 239 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ശേഷം ഒക്ടോബർ ഏഴ് മുതൽ ഇസ്രാഈൽ ഗസ്സയിൽ ബോംബാക്രമണം തുടരുകയാണ്. 8,700-ലധികം പേരാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത്. ജോ ബൈഡൻ തുടക്കത്തിൽ ഇസ്രാഈലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്കും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതോടെ മനുഷ്യാവകാശ സംഘടനകൾ, ലോക നേതാക്കൾ, സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിലെ ലിബറൽ അംഗങ്ങൾ എന്നിവരിൽ നിന്ന് പ്രസിഡന്റ് കടുത്ത സമ്മർദം നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജോ ബൈഡന്റെ നിലപാട് മാറ്റമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
Keywords: News, World, Washington, Joe Biden, UK, Hamas, Israel, Gaza, Israel-Palestine-War, Israel Gaza: Joe Biden calls for 'pause' in conflict.
< !- START disable copy paste -->