കേസ് ഇങ്ങനെ
എഫ്‌ഐആർ പ്രകാരം, 2022 ഫെബ്രുവരിയിലാണ് വനിതാ പ്രൊഫസറും വിദ്യാർത്ഥിയും കണ്ടുമുട്ടിയത്. പ്രൊഫസർ പഠിപ്പിക്കുന്ന കോളേജിലെ വിദ്യാർത്ഥിയാണ് പ്രതി. 2022 മെയ് മാസത്തിൽ അവർ ജോലിക്കായി മണാലിയിലേക്ക് പോയിരുന്നു. അവിടെ വച്ച് ഇരുവരും അടുപ്പത്തിലാവുകയും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് നിയമപരമായി വിവാഹം കഴിക്കാമെന്ന് വിദ്യാർത്ഥി ഉറപ്പ് നൽകി.
എന്നാൽ വിദ്യാർത്ഥി പിന്നീട് യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നാണ് ആരോപണം. ഈ വർഷം മെയ്, ജൂൺ മാസങ്ങളിലായി താൻ രണ്ടുതവണ ഗർഭിണിയായതായും എന്നാൽ വിദ്യാർഥിയും കുടുംബവും ചേർന്ന് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും യുവതി പരാതിപ്പെട്ടു. ഇവരുടെ പരാതിയിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വിദ്യാർഥി മുൻകൂർ ജാമ്യംതേടി കോടതിയിലെത്തിയത്.
കോടതി പറഞ്ഞത്
ലൈംഗിക ബന്ധം നിർബന്ധം കൊണ്ടോ ബലപ്രയോഗം കൊണ്ടോ അല്ലെന്നും പ്രതി മുമ്പ് ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ ചരിത്രമോ മറ്റേതെങ്കിലും കേസുകളിൽ പെടുകയോ ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്താൽ, പ്രതിയെ ചില നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ ഒരു ജാമ്യത്തിലും വിട്ടയക്കണമെന്ന് വിധിയിൽ പറയുന്നു.
ഇരുവരും പരസ്പരം സമ്പർക്കം പുലർത്തുകയും ബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന സമയത്ത് വിദ്യാർത്ഥി 20 വയസിന് താഴെയുള്ള ആൺകുട്ടി ആയിരുന്നുവെന്നും യുവതി നേരത്തെ വിവാഹിതയായിരുന്നു എന്നതിൽ തർക്കമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ ഭർത്താവിൽ നിന്ന് യുവതി വിവാഹമോചനം നേടിയിട്ടുമുണ്ട്. മാർക്കറ്റിംഗിൽ പിഎച്ച്‌ഡി നേടിയ സ്ത്രീ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവളാണെന്നും ഈ കഴിവിൽ പ്രശസ്ത സർവകലാശാലയിൽ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത വ്യക്തിയായ ‘വിദ്യാർത്ഥി’യുമായി ബന്ധത്തിലേർപ്പെടുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യുവതിക്ക് നന്നായി അറിയാമായിരുന്നു എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിൽ വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയതു മുതൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് തൊട്ടുമുമ്പ്, പരാതി നൽകുന്നതുവരെ, യുവതി വിദ്യാർഥിക്കെതിരെ ഒരു തരത്തിലുള്ള പരാതിയും നൽകിയിട്ടില്ലെന്നും ജസ്റ്റിസ് ബാനർജി നിരീക്ഷിച്ചു.
Keywords: Court, Verdict, Bail, Plea, FIR, Case, Student, Delhi, Judgment, Bench, Police, High Court grants anticipatory bail to student accused of assaulting case.