Follow KVARTHA on Google news Follow Us!
ad

UAE | ഗസ പ്രതിസന്ധി: 1000 ഫലസ്തീന്‍ കുട്ടികള്‍ക്ക് യുഎഇ പ്രാദേശിക ആശുപത്രികളില്‍ ചികിത്സ പ്രഖ്യാപിച്ചു

ഇതിനോടകം നൂറുകണക്കിന് ടണ്‍ അവശ്യ സാധനങ്ങള്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് എത്തിച്ചു Gaza Crisis, UAE, Announced, Treatment, 1,000 Palestinian, Chi
അബൂദബി: (KVARTHA) ഇസ്രാഈല്‍ - ഫലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ 1000 ഫലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കുമെന്ന് യുഎഇ. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. യുദ്ധത്തില്‍ പരുക്കേറ്റ പഫലസ്തീന്‍ കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് നടപടി.

1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനാണ് തീരുമാനം. കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം യുഎഇലെത്തി ചികിത്സ നേടാം. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് ഈ ഉറപ്പ് നല്‍കിയത്.

ദുരിതമനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര ആശ്വാസം പകരുകയെന്ന, നിലപാട് എല്ലായിപ്പോഴും യുഎഇ സ്വീകരിക്കാറുണ്ട് ഇതിന്റെ ഭാഗമായാണ് തീരുമാനം. എല്ലാവിധ അത്യാധുനിക ചികിത്സയും ഉറപ്പ് നല്‍കുമെന്നും യുഎഇ പ്രസിഡണ്ട് വ്യക്തമാക്കി.

അതിനിടെ ഗസയിലെ ആശുപത്രികള്‍ ലക്ഷ്യംവെച്ചുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ യുഎഇ അപലപിച്ചു. യുഎഇ അംബാസഡര്‍ ലെന നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

അതേസമയം ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണം വസ്ത്രം മരുന്നുകള്‍ ഉള്‍പെടെയളള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേററാന്‍ കാംപെയിനും യുഎഇയില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം നൂറുകണക്കിന് ടണ്‍ അവശ്യ സാധനങ്ങള്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളിലേക്ക് യുഎഇ എത്തിച്ചിട്ടുണ്ട്. യുഎഇയിലെ ജനങ്ങളുടെ ഉള്‍പെടെ സഹായത്തോടെയാണ് കാംപെയിന്‍ നടക്കുന്നത്.




Keywords: News, Gulf, Gulf-News, World, World-News, Gaza Crisis, UAE, Announced, Treatment, 1,000 Palestinian, Children, Local Hospitals, Gaza crisis: UAE announces treatment for 1,000 Palestinian children at local hospitals.

Post a Comment