Follow KVARTHA on Google news Follow Us!
ad

Polling | നിശ്ശബ്ദ പ്രചാരണം അവസാനിച്ചു; ഛത്തീസ് ഗഢിലേയും മിസോറാമിലേയും ജനങ്ങള്‍ ചൊവ്വാഴ്ച പോളിംഗ് ബൂതിലേക്ക്

ജനവിധി തേടുന്നത് 20 മണ്ഡലങ്ങളില്‍ Polling, Security, Voters, National News
ന്യൂഡെല്‍ഹി: (KVARTHA) നിശ്ശബ്ദ പ്രചാരണം അവസാനിച്ചു. ഛത്തീസ്ഗഢിലേയും മിസോറാമിലേയും ജനങ്ങള്‍ ചൊവ്വാഴ്ച പോളിംഗ് ബൂതിലേക്ക്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഞായറാഴ്ച അവസാനിച്ചു. ഛത്തീസ്ഗഢില്‍ രണ്ടുഘട്ട വോടെടുപ്പിന്റെ ആദ്യഘട്ടമാണ് ചൊവ്വാഴ്ച.

Chhattisgarh And Mizoram Go To Polls Amidst Tight Security, Chhattisgarh, Mizoram, News, Polling, Security, Voters, Congress, BJP, CPM, National News

ഛത്തീസ് ഗഢില്‍ മാവോയിസ്റ്റ് മേഖലയായ ബസ്തറിലെ 12 എണ്ണം അടക്കം 20 സീറ്റുകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ബസ്തറില്‍ അതീവജാഗ്രതയാണ്. 5304 ബൂതുകളില്‍ 2900 എണ്ണം മാവോയിസ്റ്റ് മേഖലയിലാണ്. അതില്‍ തന്നെ മാവോയിസ്റ്റ് ഭീഷണിയുള്ള 150 ബൂതുകളിലേക്ക് ഹെലിക്കോപ്റ്ററിലാണ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും കൊണ്ടുപോകുന്നത്. കേന്ദ്ര സേന അടക്കം വന്‍സുരക്ഷാ സന്നാഹമുണ്ട്. നവംബര്‍ 17നാണ് സംസ്ഥാനത്തെ രണ്ടാംഘട്ട വോടിംഗ്. ഡിസംബര്‍ മൂന്നിനാണ് വോടെണ്ണല്‍.

മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിരുന്നു. ജാതി സെന്‍സസ്, എല്‍ പി ജി സബ്‌സിഡി എന്നിവയടക്കം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്‍. ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് ഷോയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്‌കൂടര്‍ റാലിയും നടത്തി.

മത്സരിക്കുന്ന പ്രധാനികളില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബയ്ജ്,
സി പി ഐ നേതാവ് മനീഷ് കുന്‍ജം, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിംഗ് എന്നിവരും ഉള്‍പെടുടുന്നു.

മിസോറം നിര്‍ണായകം

ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി സൊറാംതാംഗയ്ക്ക്. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് മതി. 25 സീറ്റ് വരെ നേടുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ബിജെപിയുടെ ചരിത്രത്തിലെ മികച്ച പ്രകടനമാകും ഈ തിരഞ്ഞെടുപ്പിലെന്ന് മിസോറമിന്റെ അധിക ചുമതലയുള്ള അനില്‍ ആന്റണി വ്യക്തമാക്കി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറമില്‍ പ്രചാരണത്തിന് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

8,51,895 വോടര്‍മാരാണുള്ളത്. ത്രികോണ മത്സരം നടക്കുന്ന മിസോറാമില്‍ 16 വനിതകളടക്കകം 174 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1276 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ജനസംഖ്യയിലെ 87 ശതമാനം ക്രിസ്ത്യന്‍ വിഭാഗമാണ്. സ്ഥാനാര്‍ഥികള്‍ കഴിഞ്ഞദിവസം പള്ളികള്‍ സന്ദര്‍ശിച്ചു. പ്രാര്‍ഥനകളില്‍ പങ്കെടുത്തു

ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്), പ്രാദേശിക സ്വാധീനമുള്ള സൊറാം പീപിള്‍സ് മൂവ്‌മെന്റ്, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ളത്. ബിജെപി ഒഴികെ എല്ലാ പാര്‍ടികളും 40 സീറ്റിലും മത്സരിക്കുന്നു. 23 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ആം ആദ് മി പാര്‍ടി നാലിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 27 സ്വതന്ത്രരും ജനവിധി തേടുന്നു.

Keywords: Chhattisgarh And Mizoram Go To Polls Amidst Tight Security, Chhattisgarh, Mizoram, News, Polling, Security, Voters, Congress, BJP, CPM, National News.

Post a Comment