Vizhinjam | വിഴിഞ്ഞം പദ്ധതി കേരളത്തെ മാറ്റിമറിക്കും; തൊഴിലവസരങ്ങൾ മുതൽ ടൂറിസം വരെ, സംസ്ഥാനം കാത്തിരിക്കുന്ന നേട്ടങ്ങൾ ഇതാ

 


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിന് വന്‍ വരവേല്‍പ്‌ നൽകി, അഭിമാന പദ്ധതി യാഥാർഥ്യമായപ്പോൾ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സംസ്ഥാനത്തെ മാറ്റിമറിക്കുന്ന പദ്ധതിയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സിംഗപൂർ, മലേഷ്യ, ദുബൈ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽ ഫീഡർ കപ്പലുകളിൽ കണ്ടെയ്നർ എത്തിച്ചാണ് ഇപ്പോൾ ഇൻഡ്യയുടെ ചരക്കുനീക്കം. ഇതുവഴി കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യവും സമയവുമാണ് രാജ്യത്തിന് നഷ്ടമാവുന്നത്. ഇതിനുള്ള മറുപടിയാണ് വിഴിഞ്ഞം.

Vizhinjam | വിഴിഞ്ഞം പദ്ധതി കേരളത്തെ മാറ്റിമറിക്കും; തൊഴിലവസരങ്ങൾ മുതൽ ടൂറിസം വരെ, സംസ്ഥാനം കാത്തിരിക്കുന്ന നേട്ടങ്ങൾ ഇതാ

സൂയസ് കനാലിലൂടെ കടന്നുപോകുന്ന 20,000 കപ്പലുകളിൽ 50 ശതമാനമെങ്കിലും സാമീപ്യ ഘടകം കാരണം വിഴിഞ്ഞം തുറമുഖം ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ ചരക്കു നീക്കത്തിന്റെ 40 ശതമാനത്തോളം വിഴിഞ്ഞത്തുനിന്ന് 10 നോടികൽ മൈൽമാത്രം അകലെയുള്ള അന്താരാഷ്ട്ര പാതയിലൂടെയാണ് കടന്നുപോകുന്നത്. കപ്പലുകൾക്ക് തുറമുഖത്തെത്താൻ ഏകദേശം ഒരു മണിക്കൂർ മാത്രമേ ആവശ്യമുള്ളൂ. നിലവിൽ ഇൻഡ്യയിലേക്കുള്ള കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്മെന്റിന്റെ ഒരു പ്രധാന ഭാഗം കൊളംബോ വഴിയാണ് നടക്കുന്നത്, പകരം അത് വിഴിഞ്ഞത്തേക്ക് ആകർഷിക്കപ്പെടാം.

18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ ഡ്രെഡ്ജിംഗ് മാത്രമേ ആവശ്യമുള്ളൂ എന്നതാണ് വിഴിഞ്ഞത്തിന്റെ മറ്റൊരു നേട്ടം. അതുകൊണ്ട് തന്നെ എംഎസ്‌സി ഐറിനപോലെ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അടുക്കാൻ കഴിയും. 2024 മെയ് മാസത്തോടെ വിഴിഞ്ഞം രാജ്യാന്തര പദ്ധതി പൂര്‍ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. 7,700 കോടി രൂപയുടെ പദ്ധതിയാണിത്. 4,500 കോടി രൂപയാണ്‌ സംസ്‌ഥാനം ചിലവാക്കുന്നത്‌. 8,18 കോടി രൂപ കേന്ദ്ര സര്‍കാര്‍ നല്‍കും. പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിന്‌ സംസ്‌ഥാന സര്‍കാര്‍ 100 കോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടുണ്ട്.

വിവിധോദ്ദേശ്യ തുറമുഖമായും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ക്രൂയിസ് കപ്പലുകളെ ആകർഷിക്കുന്നതിലൂടെ കോവളം വിനോദസഞ്ചാര കേന്ദ്രത്തിന് പോലും സമീപമുള്ള തുറമുഖത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനാവും. കപ്പലുകൾ തുറമുഖത്തേക്ക് ആകർഷിക്കപ്പെട്ടുകഴിഞ്ഞാൽ, അത് സ്വാഭാവികമായും നേരിട്ടും അല്ലാതെയും കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് വഴിയൊരുക്കും.

Vizhinjam | വിഴിഞ്ഞം പദ്ധതി കേരളത്തെ മാറ്റിമറിക്കും; തൊഴിലവസരങ്ങൾ മുതൽ ടൂറിസം വരെ, സംസ്ഥാനം കാത്തിരിക്കുന്ന നേട്ടങ്ങൾ ഇതാ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത്‌ എത്തിയ ആദ്യ കപ്പലായ ഷെന്‍ ഹുവ 15 എന്ന ചൈനീസ്‌ കപ്പലിന്‌ ആവേശകരമായ സ്വീകരണമാണ് നൽകിയത്. മന്ത്രിമാര്‍ക്കും പ്രതിപക്ഷേ നേതാവ് വി ഡി സതീശനും ഒപ്പം ബലൂണ്‍ പറത്തി മുഖ്യമന്ത്രി കപ്പലിനെ സ്വീകരിച്ചു. ചടങ്ങില്‍ തുറമുഖ മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, കെ രാജന്‍, ആന്റണി രാജു, ജി ആര്‍ അനില്‍, ശശിതരൂര്‍ എം പി, എം വിന്‍സെന്റ്‌ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Thiruvananthapuram, Vizhinjam, Seaport, Business,  Vizhinjam seaport: a game changer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia