SWISS-TOWER 24/07/2023

Criticized | കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് എകെജി സെന്ററില്‍ നിന്നല്ല; മനുഷ്യനായാല്‍ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണ്; സ്വന്തം മേക് ഓവറിനായി മുഖ്യമന്ത്രി മുംബൈ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്നും പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുടര്‍ഭരണം ലഭിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മേക് ഓവറിനായി മുംബൈയിലെ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. രണ്ടുവര്‍ഷത്തോളം കേരളത്തില്‍ ചിലവിട്ട അവര്‍ നിയമസഭയുടെ ഗാലറിയില്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഇേേപ്പാഴും സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

Criticized | കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് എകെജി സെന്ററില്‍ നിന്നല്ല; മനുഷ്യനായാല്‍ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണ്; സ്വന്തം മേക് ഓവറിനായി മുഖ്യമന്ത്രി മുംബൈ പിആര്‍ ഏജന്‍സിയുടെ സേവനം തേടിയെന്നും പ്രതിപക്ഷ നേതാവ്

പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പഠിപ്പിച്ചത് അവരാണെന്നും സതീശന്‍ പറഞ്ഞു. രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കെപിസിസി രാഷ്ട്രീയകാര്യ യോഗത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കനഗോലു പിആര്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമാണ്. കൂടാതെ ഏഴംഗ ടാസ്‌ക് ഫോഴ്‌സിലും അംഗമാണ്. കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ട. കേരളത്തിലെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പു നടത്താന്‍ അറിയാമെന്ന് രണ്ട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പിണറായിക്കു ബോധ്യപ്പെട്ടു കാണണമല്ലോ എന്നും സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ ആരു പങ്കെടുക്കണമെന്ന് എകെജി സെന്ററില്‍നിന്നല്ല തീരുമാനിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് എല്ലാ ദിവസവും വൈകിട്ട് ഒരു മണിക്കൂര്‍ മുഖ്യമന്ത്രി നടത്തിയിരുന്ന വാര്‍ത്താ സമ്മേളനത്തിലെ ഉള്ളടക്കം എഴുതി നല്‍കിയിരുന്നത് മുംബൈയില്‍ നിന്നുള്ള ഏജന്‍സിയാണെന്നും സതീശന്‍ പറഞ്ഞു. കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം എന്നെല്ലാം അവരാണ് എഴുതിക്കൊടുത്തത് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എല്ലാ ശനിയാഴ്ചയും ക്ലിഫ് ഹൗസില്‍ കയറ്റിയിരുത്തി ചര്‍ച നടത്തിയില്ലേ? മുംബൈയിലെ പിആര്‍ ഏജന്‍സിക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. എത്ര വര്‍ഷമായി പിണറായി വിജയന്‍ പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചു നടക്കുന്നു. അവരുണ്ടാക്കുന്ന കാപ്‌സ്യൂളാണു വിതരണം ചെയ്യുന്നത്. എന്നിട്ടാണ് സുനില്‍ കനഗോലുവിന്റെ പേരു പറഞ്ഞു കോണ്‍ഗ്രസിനു മേല്‍ ആരോപണമുന്നയിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. മനുഷ്യനായാല്‍ നാണം വേണ്ടേ? എന്തൊരു തൊലിക്കട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  VD Satheesan Criticized Pinarayi Vijayan, Thiruvananthapuram, News, VD Satheesan, Criticized, Chief Minister, Pinarayi Vijayan, Politics, Congress, Cliff House, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia