ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന കെഇഎ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കർണാടക ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് അടക്കമുള്ളവയിലെ ഒഴിവുകൾ നികത്തും.
അതേസമയം, ഹിജാബ് ധരിച്ച ഉദ്യോഗാർഥികൾ പരിശോധനയ്ക്കായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ ഹാളിൽ ഹാജരാകണമെന്ന് മന്ത്രി അറിയിച്ചു. കർണാടകയിലെ ഹിജാബ് വിവാദത്തിന് ശേഷമുള്ള സുപ്രധാന നടപടിയാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം, ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് പാർട്ടിയുടെ ഏക മുസ്ലീം വനിതാ എംഎൽഎ കനീസ് ഫാത്തിമ പറഞ്ഞിരുന്നു. ഹിജാബ് നിരോധന ഉത്തരവ് അവലോകനത്തിന് ശേഷം പരിഷ്കരിക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും പറഞ്ഞിട്ടുണ്ട്.
Keywords: News, National, Karnataka, Hijab, Recruitment Exams, Minister, Students Appearing for Recruitment Exams Can Wear Hijab, Says Karnataka Minister.
< !- START disable copy paste -->