വെള്ളം വെട്ടിക്കുറയ്ക്കുന്നതും മരുന്നും ഭക്ഷണവും തടയുന്നതും ഒരു ജനതയ്ക്കെതിരെയുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നത് ഈ കാലഘട്ടത്തിൽ അനുവദനീയമല്ലെന്നും, അധിനിവേശത്തിന്റെയും ഉപരോധത്തിന്റെയും കുടിയേറ്റത്തിന്റെയും യാഥാർത്ഥ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രാഈലും ഹമാസും തമ്മിലുള്ള പോരാട്ടം വർധിക്കുന്നത് മേഖലയ്ക്കും ലോകത്തിനും സുരക്ഷാ ഭീഷണിയാണ്. ഫലസ്തീനികളുടെ ജീവൻ കണക്കാക്കാത്തതുപോലെയും കുട്ടികളുടെ ജീവൻ കണക്കാക്കാത്തതുപോലെയുമുള്ള ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. യുദ്ധം ഒരു തരത്തിലുമുള്ള പരിഹാരം നൽകുന്നില്ല, മറിച്ച് ദുരിതം വർധിപ്പിക്കുകയും ഇരകളുടെ എണ്ണം വധിപ്പിക്കുകയും ചെയ്യും. ഞങ്ങൾ സമാധാനത്തിന്റെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധവും രക്തച്ചൊരിച്ചിലും തടയുന്നതിനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനും അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങൾക്ക് അമീർ ആഹ്വാനം ചെയ്തു.
ഇസ്രാഈലിനും ഹമാസിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഖത്വർ പുതിയ ശ്രമങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള അമീറിന്റെ ആദ്യ പൊതു അഭിപ്രായമാണിത്. ഖത്വർ ഇസ്രാഈലുമായും ഹമാസുമായും ചർച്ച നടത്തിയതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് ഇസ്രാഈലി സ്ത്രീകൾ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയ നാല് പേരെ മോചിപ്പിക്കാൻ സാധിച്ചിരുന്നു.
Keywords: News, World, Qatar, Sheikh Tamim Bin Hamad Al-Thani, Israel, Hamas, Palestine, Gaza, Qatar’s emir: No green light to Israel for unconditional killing.< !- START disable copy paste -->