Punishment | ബാങ്കിന്റെ ചിലവില്‍ പങ്കാളിയോടൊപ്പം ഭക്ഷണം കഴിച്ച ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ശരിയെന്ന് കോടതി; വിനയായത് നുണപറച്ചില്‍
Oct 18, 2023, 16:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലന്‍ഡന്‍: (KVARTHA) ബാങ്കിന്റെ ചിലവില്‍ പങ്കാളിയോടൊപ്പം ഭക്ഷണം കഴിച്ച ജീവനക്കാരനെ പിരിച്ചുവിട്ട നടപടി ശരിയെന്ന് വിധിച്ച് കോടതി. ബാങ്കിന്റെ ചിലവില്‍ രണ്ട് പേര്‍ക്കുള്ള ഭക്ഷണം വാങ്ങി പങ്കാളിയോടൊപ്പം കഴിച്ചതിന് ശേഷം മുഴുവന്‍ ഭക്ഷണവും താനാണ് കഴിച്ചതെന്ന് നുണ പറഞ്ഞതിനാണ് ജീവനക്കാരനെ പറഞ്ഞുവിട്ടത്.
ലന്‍ഡനിലെ സിറ്റി ബാങ്കില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാബോള്‍ക്‌സ് ഫെകെറ്റിനെയാണ് ഗുരുതരമായ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. 2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആംസ്റ്റര്‍ഡാമിലേക്കുള്ള ഔദ്യോഗിക യാത്രയില്‍ ഇയാള്‍ കംപനിയെ തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറിയെന്നായിരുന്നു ബാങ്ക് ആരോപിച്ച കുറ്റം.
ഫെകെറ്റിനോട് യാത്രാ ചിലവുകള്‍ ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയില്‍ ചിലവില്‍ കാണിച്ചിരുന്നത് രണ്ടു സാന്‍വിചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാര്‍ഥത്തില്‍ എല്ലാ വിഭവത്തിന്റെയും ഓരോ ഐറ്റം യാത്രയില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാല്‍ ബാങ്കില്‍ നല്‍കിയ മറുപടിയില്‍ അവയെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്നായിരുന്നു ഫെകെറ്റ് പറഞ്ഞിരുന്നത്. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്രാ ചിലവായ 100 യൂറോയില്‍ (8800 രൂപ) കൂടുതലായി താനൊരു തുക പോലും ചിലവാക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ജീവനക്കാരന്റെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ സിറ്റി ബാങ്കില്‍ ജോലി ചെയ്യാത്ത തന്റെ പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെകെറ്റ് സമ്മതിച്ചു. എന്നാല്‍, ഭക്ഷണമെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇതോടെയാണ് ഇയാളെ സിറ്റി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെകെറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധി പറയുകയായിരുന്നു. കള്ളം പറയുകയും ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത മോശം പെരുമാറ്റത്തിന് ജീവനക്കാരനെ പിരിച്ചുവിട്ട ബാങ്കിന്റെ നടപടി അന്യായമായി കാണാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ഫെകെറ്റിനോട് യാത്രാ ചിലവുകള്‍ ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയില്‍ ചിലവില്‍ കാണിച്ചിരുന്നത് രണ്ടു സാന്‍വിചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാര്‍ഥത്തില്‍ എല്ലാ വിഭവത്തിന്റെയും ഓരോ ഐറ്റം യാത്രയില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാല്‍ ബാങ്കില്‍ നല്‍കിയ മറുപടിയില്‍ അവയെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്നായിരുന്നു ഫെകെറ്റ് പറഞ്ഞിരുന്നത്. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്രാ ചിലവായ 100 യൂറോയില്‍ (8800 രൂപ) കൂടുതലായി താനൊരു തുക പോലും ചിലവാക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ജീവനക്കാരന്റെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ സിറ്റി ബാങ്കില്‍ ജോലി ചെയ്യാത്ത തന്റെ പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെകെറ്റ് സമ്മതിച്ചു. എന്നാല്‍, ഭക്ഷണമെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇതോടെയാണ് ഇയാളെ സിറ്റി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെകെറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധി പറയുകയായിരുന്നു. കള്ളം പറയുകയും ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത മോശം പെരുമാറ്റത്തിന് ജീവനക്കാരനെ പിരിച്ചുവിട്ട ബാങ്കിന്റെ നടപടി അന്യായമായി കാണാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Keywords: Citibank employee lied about eating 2 sandwiches for false expense claim. Court backs bank for firing him, London, News, Complaint, Court Verdict, Punishment, Bank, Allegation, Wife, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

