Ramesh Chennithala | 'തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല; വികൃതമായ ഈ മുഖം നന്നാക്കാന്‍ മന്ത്രിസഭ പുനഃസംഘടനകൊണ്ടു സാധ്യമാകില്ല'; പ്രതികരിച്ച് രമേശ് ചെന്നിത്തല
Sep 16, 2023, 21:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
'വികൃതമായ ഈ മുഖം നന്നാക്കാന്‍ മന്ത്രിസഭ പുനഃസംഘടനകൊണ്ടു സാധ്യമാകില്ല. സര്‍കാരില്‍ ജനങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു. അഴിമതിയും കൊള്ളയുമാണു സര്‍കാരിന്റെ മുഖമുദ്ര. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള ഭരണമാണിത്. ജനങ്ങള്‍ ഈ ഭരണത്തെ മടുത്തു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ജനങ്ങളത് തെളിയിച്ചു' എന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയില്‍ നിന്നു രണ്ടുമന്ത്രിമാരെ മാറ്റി വേറെ രണ്ടുപേരെ കൊണ്ടുവരുന്നതുകൊണ്ടൊന്നും മന്ത്രിസഭയ്ക്കു ഗ്ലാമര്‍ ഉണ്ടാകാന്‍ പോകുന്നില്ല. മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഇടതുമുന്നണി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുമെന്നു കരുതുന്നില്ല, കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത' എന്നും ചെന്നിത്തല വിശദീകരിച്ചു.
'വികൃതമായ ഈ മുഖം നന്നാക്കാന്‍ മന്ത്രിസഭ പുനഃസംഘടനകൊണ്ടു സാധ്യമാകില്ല. സര്‍കാരില്‍ ജനങ്ങള്‍ക്കു പ്രതീക്ഷ നഷ്ടപ്പെട്ടു. അഴിമതിയും കൊള്ളയുമാണു സര്‍കാരിന്റെ മുഖമുദ്ര. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയുള്ള ഭരണമാണിത്. ജനങ്ങള്‍ ഈ ഭരണത്തെ മടുത്തു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ജനങ്ങളത് തെളിയിച്ചു' എന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയില്‍ നിന്നു രണ്ടുമന്ത്രിമാരെ മാറ്റി വേറെ രണ്ടുപേരെ കൊണ്ടുവരുന്നതുകൊണ്ടൊന്നും മന്ത്രിസഭയ്ക്കു ഗ്ലാമര്‍ ഉണ്ടാകാന്‍ പോകുന്നില്ല. മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഇടതുമുന്നണി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുമെന്നു കരുതുന്നില്ല, കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത' എന്നും ചെന്നിത്തല വിശദീകരിച്ചു.
Keywords: Ramesh Chennithala respond to cabinet reshuffle speculations, Thiruvananthapuram, News, Ramesh Chennithala, Criticized, Politics, Cabinet Reshuffle, Glamor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.