20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കും 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും മുന്നോടിയായി ഇന്തോനേഷ്യ അയച്ച പ്രത്യേക കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്. ബിജെപി വക്താവായ സംബിത് പത്ര എക്‌സിൽ കുറിപ്പ് പങ്കിട്ടു. 'ആസിയാൻ-ഇന്ത്യ ഉച്ചകോടി'യും 'ഭാരതത്തിന്റെ പ്രധാനമന്ത്രിയും' ഒരേസമയം ഉപയോഗിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാൻ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജക്കാർത്ത സന്ദർശിക്കുകയാണ്.
‘The Prime Minister Of Bharat’ pic.twitter.com/lHozUHSoC4
— Sambit Patra (@sambitswaraj) September 5, 2023
Look at how confused the Modi government is! The Prime Minister of Bharat at the 20th ASEAN-India summit.
— Jairam Ramesh (@Jairam_Ramesh) September 5, 2023
All this drama just because the Opposition got together and called itself INDIA 🤦🏾♂️ pic.twitter.com/AbT1Ax8wrO
സെപ്തംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളിൽ 'ഭാരത് - ഒഫീഷ്യൽ' എന്നാണ് എഴുതുകയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
Keywords: News, National, New Delhi, India, Bharat, Parliament, PM Modi, Politics, Now, 'Prime Minister Of Bharat' Adds Fuel To Name-Change Fire.
< !- START disable copy paste -->