Attacked | 'കോട്ടയത്ത് ജാമ്യത്തിലിറങ്ങിയയാള്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പിച്ചു'; ഗുരുതരമായി പരുക്കേറ്റ 40 കാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍, പ്രതി ഒളിവില്‍
Sep 20, 2023, 16:28 IST
കോട്ടയം: (www.kvartha.com) വാരിമുട്ടത്ത് ജാമ്യത്തിലിറങ്ങിയയാള്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പിച്ചതായി പരാതി. ആര്‍പ്പൂക്കര സ്വദേശി വിജിതക്കാണ് (40) വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഓടോറിക്ഷ ഡ്രൈവര്‍ അനൂപ് (40) ആണ് യുവതിയെ വെട്ടിയത്. കൃത്യത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. യുവതിയെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു യുവതിയുടെ താമസം. യുവതിയുടെ ഭര്‍ത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസില്‍ പിടിയിലായ പ്രതി രണ്ടു ദിവസം മുന്‍പാണു ജാമ്യത്തില്‍ ഇറങ്ങിയത്.
അതേസമയം, വിജിതയുമായി അനൂപിന് ബന്ധമുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. രാവിലെ യുവതിയെ ആക്രമിച്ചതിന് പിന്നാലെ അനൂപ് സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഓടോറിക്ഷ ഡ്രൈവര്‍ അനൂപ് (40) ആണ് യുവതിയെ വെട്ടിയത്. കൃത്യത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. യുവതിയെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു യുവതിയുടെ താമസം. യുവതിയുടെ ഭര്‍ത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസില്‍ പിടിയിലായ പ്രതി രണ്ടു ദിവസം മുന്‍പാണു ജാമ്യത്തില്‍ ഇറങ്ങിയത്.
അതേസമയം, വിജിതയുമായി അനൂപിന് ബന്ധമുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. രാവിലെ യുവതിയെ ആക്രമിച്ചതിന് പിന്നാലെ അനൂപ് സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Kottayam-News, Crime, Crime-News, Kottayam News, Varimuttam News, Young Woman, Attacked, Bail Accused, Kottayam: Young Woman Attacked by Bail Accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.