Shobha Karantalaje | 'കര്‍ഷകരുടെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തുന്നു:' മന്ത്രി ശോഭ കരന്തലജെ
Sep 2, 2023, 23:06 IST
കാസര്‍കോട്: (www.kvartha.com) കര്‍ഷകരുടെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. കാസര്‍കോട് സിപിസിആര്‍ഐയില്‍ ലോക നാളികേര ദിനാഘോഷ പരിപാടിയില്‍ സംബന്ധിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
'നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. എല്ലാ വികസന പദ്ധതികള്‍ക്കും കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കേരളം പൊജക്റ്റ് റിപോര്‍ട് നല്‍കുന്നില്ല' മന്ത്രി കുറ്റപ്പെടുത്തി.
'കേരളം മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങളെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. കേരള കൃഷി മന്ത്രിക്ക് തന്റെ ഡിപാര്‍ട്‌മെന്റിനെ കുറിച്ച് ധാരണയില്ലെന്നും നെല്ലിന്റെ സംഭരണ തുക കേന്ദ്രം നല്‍കിയില്ലെന്ന ആക്ഷേപത്തെ കുറിച്ച്' മന്ത്രി ശോഭ പറഞ്ഞു. കാര്യങ്ങള്‍ പഠിക്കട്ടെയെന്നും കേരള സര്‍ക്കാറുമായി ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറന്നെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. പക്ഷേ കേരളം ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
'നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. എല്ലാ വികസന പദ്ധതികള്‍ക്കും കേരളത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കേരളം പൊജക്റ്റ് റിപോര്‍ട് നല്‍കുന്നില്ല' മന്ത്രി കുറ്റപ്പെടുത്തി.
'കേരളം മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ല. നിങ്ങളെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. കേരള കൃഷി മന്ത്രിക്ക് തന്റെ ഡിപാര്‍ട്‌മെന്റിനെ കുറിച്ച് ധാരണയില്ലെന്നും നെല്ലിന്റെ സംഭരണ തുക കേന്ദ്രം നല്‍കിയില്ലെന്ന ആക്ഷേപത്തെ കുറിച്ച്' മന്ത്രി ശോഭ പറഞ്ഞു. കാര്യങ്ങള്‍ പഠിക്കട്ടെയെന്നും കേരള സര്‍ക്കാറുമായി ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാറന്നെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. പക്ഷേ കേരളം ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Shobha Karantalaje, Kerala News, Malayalam News, Kasaragod News, Agriculture News, 'Kerala is unnecessarily blaming Center all farmers': Minister Shobha Karantalaje.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.