തന്റെ മകളോടൊപ്പമാണ് ഷീന റാലി കാണാനും നേരത്തെ തയ്യാറാക്കിയ നോട് മാല കൈമാറാനും റോഡരികിൽ കാത്തുനിന്നത്. നബിദിന റാലി നിയന്ത്രിക്കുന്നവര്‍ ഷീനയെ കണ്ട് യാത്ര നിര്‍ത്തുകയും അവരുടെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുകയുമായിരുന്നു. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും, ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് നോട് മാല നല്‍കിയതെന്നുമാണ് ഷീന പറയുന്നത്. മതസൗഹാർദത്തിന്റെ ചുറ്റുപാടിലാണ് താൻ വളർന്നതെന്നും ജില്ലയിലെ കോഡൂർ ടൗണിൽ നടന്ന റാലിയിൽ ആർക്കെങ്കിലും നോട് മാല ചാർത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.
A great Kerala Story from Malappuram.A #Hindu woman kisses a #Muslim boy wearing a currency garland during the Meelad Sharif (#ProphetMuhammad #ProphetMuhammadﷺ's holy birthday) rally.See our supermarkets of love.@anilkantony @RealArnab_ @navikakumar @sudhirchaudhary pic.twitter.com/Htqgy3tvoP
— Ismail Narikkodan (@Narikkod1Ismail) September 28, 2023
വിദ്വേഷം മനസുകളിൽ തീർക്കുന്ന മതിൽകെട്ടുകളെ സൗഹൃദം കൊണ്ടേ തകർക്കാനാവൂവെന്നതിന്റെ ഉദാഹരണമാണ് ഷീന കവിളിൽ നൽകിയ ചുംബനമെന്നും നെറ്റിസൻസ് കുറിച്ചു. കേരളത്തിന്റെ മതേതരത്വവും മതസൗഹാർദവും പ്രകടമാക്കുന്ന പ്രവൃത്തിയാണിതെന്നും മറ്റു ചിലർ പ്രതികരിച്ചു. പാലക്കാട് മണ്ണാർക്കാട് തത്തേങ്ങൽ ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന റാലിയിൽ ഹൈന്ദവ സഹോദരങ്ങൾ പങ്കുചേർന്ന അറബന മുട്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുളിയാട്ടുകുളം അമ്പലപറമ്പിൽ സ്വദേശിയാണ് ഷീന. ഭർത്താവ് വിനോദ്. സ്കൂൾ വിദ്യാർഥികളായ അവന്തിക, വിവേക് എന്നിവർ മക്കളാണ്.