Historical Achievement | ചരിത്ര നേട്ടവുമായി എറണാകുളം ജെനറല്‍ ആശുപത്രി; വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് രെജിസ്ട്രേഷനും സര്‍ടിഫികേഷനും
Sep 29, 2023, 18:59 IST
കൊച്ചി: (KVARTHA) എറണാകുളം ജെനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രെജിസ്ട്രേഷനും സര്‍ടിഫികേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍കാര്‍ ആശുപത്രിക്ക് അവയവം മാറ്റിവയ്ക്കാനുള്ള അംഗീകാരം നല്‍കുന്നത്. സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോകില്‍ അര കോടി രൂപയോളം ചിലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയത്. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇത് ഏറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ മെഡികല്‍ കോളജ് ഫോറന്‍സിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജെനറല്‍ ആശുപത്രിയിലെത്തി കെ സോടോ റെഗുലേഷന്‍സ് അനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട് നല്‍കിയിരുന്നു. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ നിയമപരമായ അനുവാദം നല്‍കിയത്.
എറണാകുളം ജെനറല്‍ ആശുപത്രി ഇത്തരത്തില്‍ നിരവധിയായ മാതൃകകള്‍ക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സര്‍കാരിന്റെ കാലത്താണ് ജെനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. കാര്‍ഡിയോളജി ഉള്‍പെടെ ഏഴ് സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, രണ്ട് കാത് ലാബ് ഉള്ള ആശുപത്രി, എന്‍ എ ബി എച് അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകള്‍ക്കൊടുവിലാണ് വൃക്ക മാറ്റല്‍ ശാസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ ആര് ശാഹിര്ശായുടെ നേതൃത്വത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോ അനൂപ് കൃഷ്ണന്, നെഫ്രോളജി വിഭാഗം മേധാവി ഡോ സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും സൂപര്‍ സ്പെഷാലിറ്റി ബ്ലോകില്‍ ഒരുക്കിയിരിക്കുന്നത്.
തൃശൂര്‍ മെഡികല്‍ കോളജ് ഫോറന്‍സിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജെനറല്‍ ആശുപത്രിയിലെത്തി കെ സോടോ റെഗുലേഷന്‍സ് അനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട് നല്‍കിയിരുന്നു. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ നിയമപരമായ അനുവാദം നല്‍കിയത്.
എറണാകുളം ജെനറല്‍ ആശുപത്രി ഇത്തരത്തില്‍ നിരവധിയായ മാതൃകകള്‍ക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സര്‍കാരിന്റെ കാലത്താണ് ജെനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. കാര്‍ഡിയോളജി ഉള്‍പെടെ ഏഴ് സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, രണ്ട് കാത് ലാബ് ഉള്ള ആശുപത്രി, എന്‍ എ ബി എച് അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകള്‍ക്കൊടുവിലാണ് വൃക്ക മാറ്റല്‍ ശാസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.
ആശുപത്രി സൂപ്രണ്ട് ഡോ ആര് ശാഹിര്ശായുടെ നേതൃത്വത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോ അനൂപ് കൃഷ്ണന്, നെഫ്രോളജി വിഭാഗം മേധാവി ഡോ സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും സൂപര്‍ സ്പെഷാലിറ്റി ബ്ലോകില്‍ ഒരുക്കിയിരിക്കുന്നത്.
Keywords: Ernakulam General Hospital with historical achievement, Kochi, News, Ernakulam General Hospital, Historical Achievement, Health, Health Minister, Veena George, Patients, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.