മാക്കൂട്ടം ചെക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിലാണ് ട്രോളി ബാഗിലാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. അമേരികൻ ട്രാവലർ എന്ന വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടി വെച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീക്ക് 20 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൂരിദാറാണ് ധരിച്ചിരിക്കുന്നത്.
മാക്കൂട്ടം - ചുരം റോഡിൽ നിന്നും വനത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റികുകൾ ശേഖരിക്കുന്ന വനം വകുപ്പിന്റെ താൽകാലിക ജീവനക്കാർ തിങ്കളാഴ്ച ഉച്ചയോടെ വനത്തിനുള്ളിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് എത്തി മൃതദേഹം വിരാജ്പേട്ട താലൂക് ആശുപത്രിയിലേക്ക് മാറ്റി.
മടിക്കേരി എസ് പി രാമരാജിൻ്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹ പരിശോധന നടത്തി. ഫോറൻസിക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു.
മൃതദേഹപരിശോധ റിപോർട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വിരാജ്പേട്ട പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്ന് മൈസൂറു, ബെംഗ്ളുറു ഭാഗങ്ങങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം റോഡ്. അടുത്തിടെ കേരളത്തിൽ നിന്നും കാണാതായ യുവതികളുടെ വിവരശേഖരണവും ഇരിട്ടി - പേരാവൂർ, പൊലീസ് സ്റ്റേഷനുകളിൽ ആരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kannur, Crime, Murder, Virajpet, Investigation, Police, Woman, Deadbody, Dead body in trolley bag is two weeks old: Police.
< !- START disable copy paste -->