Joe Biden | ഡെൽഹി വിമാനത്താവളത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കെട്ടിപ്പിടിച്ച് കൈകോർത്ത് സംസാരിച്ച ഈ പെൺകുട്ടി ആരാണ്? വൈറൽ താരത്തെ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഡെൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചവരിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ബൈഡൻ ഈ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് കൈകോർത്ത് അൽപസമയം സംസാരിക്കുകയും ചെയ്തു. ഇവർ തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Joe Biden | ഡെൽഹി വിമാനത്താവളത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ കെട്ടിപ്പിടിച്ച് കൈകോർത്ത് സംസാരിച്ച ഈ പെൺകുട്ടി ആരാണ്? വൈറൽ താരത്തെ അറിയാം

ആരാണ് ഈ പെൺകുട്ടി?

ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റിയുടെ മകൾ മായയാണ് സ്വാഗതം ചെയ്തവരിൽ ഉൾപ്പെട്ട ഈ പെൺകുട്ടി. എറിക് ഗാർസെറ്റിയുടെയും ഭാര്യ ആമി വീക്ക്‌ലാൻഡിന്റെയും ഏക മകളാണ് ഈ 12കാരി. മായയെ പലപ്പോഴും പിതാവിനൊപ്പം കാണാറുണ്ട്. രാഷ്ട്രീയ റാലികളിലും മറ്റ് ചടങ്ങുകളിലും അവളെ കാണാം. സൗമ്യമായ സ്വഭാവം കൊണ്ട് മായ എല്ലാവരുമായും നന്നായി ഇടപഴകുന്നു.
Aster mims 04/11/2022


നേരത്തെ, ഇന്ത്യയിലെ യുഎസ് അംബാസഡറായി ഗാർസെറ്റി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള മകൾ മായയുടെ ചിത്രം വൈറലായിരുന്നു. ഈ ഫോട്ടോയിൽ കുട്ടി മായ അവളുടെ കൈയിൽ ഹീബ്രു ബൈബിൾ പിടിച്ചിരുന്നു. എറിക് ഗാർസെറ്റി ഈ ബൈബിളിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. എല്ലാ പ്രധാനപ്പെട്ട അവസരങ്ങളിലും തന്റെ മകളെ കൂടെ നിർത്തുന്നതിൽ ഗാർസെറ്റി പ്രസിദ്ധമാണ്.

അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഏറ്റവും അവസാനമായി ഡൊണാൾഡ് ട്രംപ് 2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പ്രധാനമന്ത്രി വസതിയിൽ എത്തിയ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തി.

Keywords: Joe Biden, US envoy, G20, Viral Video, PM Modi, USA, President, Donald Trumph, Biden’s extended chat with US envoy’s 12-year-old daughter upon arrival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script