Follow KVARTHA on Google news Follow Us!
ad

Toughest Exams | ലോകത്തിലെ ഏറ്റവും കഠിനമേറിയ പരീക്ഷ ഏതെന്ന് അറിയാമോ? 3 എണ്ണം ഇന്ത്യയിലേത്; പട്ടിക പുറത്ത്

വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട് Exams, Education, World News, Malayalam
ന്യൂഡെല്‍ഹി: (www.kvartha.com) ഓണ്‍ലൈന്‍ സെര്‍ച്ച് പ്ലാറ്റ്ഫോമായ എരുദേര പുറത്തുവിട്ട ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ മൂന്ന് ഇന്ത്യന്‍ പരീക്ഷകളും. ജെഇഇ പരീക്ഷ, സിവില്‍ സര്‍വീസ് പരീക്ഷ, ഗേറ്റ് പരീക്ഷ എന്നിവയാണ് ഉള്‍പെട്ടത്.
     
Exams, Education, World News, Malayalam News, Examination, Toughest Exams in the World 2023.

ലോകത്തിലെ ഏറ്റവും പ്രയാസമേറിയ 10 പരീക്ഷകളുടെ പട്ടികയില്‍ ചൈനയിലെ ഗാവോക്കാവോ പരീക്ഷ ഒന്നാം സ്ഥാനത്താണ്. ചൈനീസ് സര്‍വകലാശാലകളില്‍ പ്രവേശനത്തിന് ഈ പരീക്ഷ വിജയിക്കേണ്ടത് നിര്‍ബന്ധമാണ്. ചൈനയില്‍ ഓരോ വര്‍ഷവും ഒരു കോടിയിലധികം കുട്ടികള്‍ ഗാവോക്കാവോ പരീക്ഷ എഴുതുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പരീക്ഷ ഒമ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

ജെഇഇ പരീക്ഷ

ജെഇഇ എന്നാല്‍ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം എന്നാണ്. ഈ പരീക്ഷ രാജ്യത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയാണ്. ജെഇഇ മെയിനിന് ശേഷമാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. ജെഇഇ മെയിന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ജെഇഇ മെയിന്‍ പരീക്ഷയില്‍ വിജയിച്ച മികച്ച 2.50 ലക്ഷം വിദ്യാര്‍ഥികള്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലേക്ക് യോഗ്യത നേടുന്നു. രണ്ട് പരീക്ഷകളും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐഐടികളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ട്.

ജെഇഇ മെയിന്‍, പേപ്പര്‍ 1, പേപ്പര്‍ 2 എന്നിങ്ങനെ രണ്ട് പേപ്പറുകളുണ്ട്. പേപ്പര്‍ 1 (ബി.ഇ/ബി/ടെക്) മൂന്ന് മണിക്കൂറാണ് നല്‍കുന്നത്. പിഡബ്ല്യുഡി അപേക്ഷകര്‍ക്ക്, നാല് മണിക്കൂര്‍ ലഭ്യമാണ്. ജെഇഇ മെയിനില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. അപേക്ഷകര്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജെഇഇ മെയിന്‍ എഴുതാം.

സിവില്‍ സര്‍വീസ് പരീക്ഷ

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ സിവില്‍ സര്‍വീസ് പരീക്ഷ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യം പ്രിലിമിനറി, രണ്ടാം ഘട്ടം മെയിന്‍, മൂന്നാമത്തേത് അഭിമുഖം. ഈ മൂന്ന് ഘട്ടങ്ങള്‍ വിജയിക്കുന്നവര്‍ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

പ്രിലിമിനറിയില്‍ 400 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളാണുള്ളത്. 1750 മാര്‍ക്കോടെ ഒമ്പത് പേപ്പറുകളാണ് മെയിന്‍ പരീക്ഷയ്ക്കുള്ളത്. മൂന്നാം റൗണ്ടില്‍ 275 മാര്‍ക്കിനാണ് അഭിമുഖം. യുപിഎസ്സി പരീക്ഷയില്‍ 31 മണിക്കൂറില്‍ 11 പേപ്പറുകളും മൂന്ന് ഘട്ടങ്ങളിലായി 30 മിനിറ്റ് അഭിമുഖവും ഉണ്ട്. 2025 മാര്‍ക്കിലാണ് സ്‌കോര്‍ കണക്കാക്കുന്നത്.

ഗേറ്റ് പരീക്ഷ

എന്‍ജിനീയറിങ്ങിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (GATE Exam) ഒരു പ്രവേശന പരീക്ഷയാണ്. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനാണ് ഈ പരീക്ഷ. ഗേറ്റ് പരീക്ഷ പാസാകുന്നവര്‍ക്ക് മാസ്റ്റര്‍ ഓഫ് എന്‍ജിനീയറിംഗ് (ME), മാസ്റ്റേഴ്‌സ് ഇന്‍ ടെക്‌നോളജി (MTec) അല്ലെങ്കില്‍ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് സ്ഥലങ്ങളില്‍ നേരിട്ടുള്ള പിഎച്ച്ഡി എന്നിവയില്‍ ചേരാം.

ഗേറ്റ് പരീക്ഷ പാറ്റേണ്‍- ഗേറ്റ് പരീക്ഷ 3 മണിക്കൂര്‍ ഓണ്‍ലൈന്‍ മോഡില്‍ നടക്കുന്നു. അതിന്റെ പേപ്പറില്‍ 65 ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങളെ പൊതുവായ അഭിരുചി, പ്രധാന വിഷയങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. അതില്‍ ആകെ 29 പേപ്പറുകള്‍ ഉണ്ട് (നേരത്തെ 27). ഈ പേപ്പറുകള്‍ വിഷയം അനുസരിച്ച് സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത ഒരാള്‍ തന്റെ കോമ്പിനേഷന്റെ 1 പേപ്പര്‍ മാത്രം നല്‍കിയാല്‍ മതി.

Keywords: Exams, Education, World News, Malayalam News, Examination, Toughest Exams in the World 2023.
< !- START disable copy paste -->

Post a Comment