Railway Jobs | ഉദ്യോഗാർഥികൾക്ക് റെയിൽവേയിൽ ബംപർ അവസരം വരുമോ? 2.63 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി മന്ത്രി

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ റെയിൽവേയിൽ വിവിധ വകുപ്പുകളിലായി 2.63 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നടപടികൾ തുടർച്ചയായി നടക്കുന്നതായി റെയിൽവേ പറയുന്നു. ഒഴിവുള്ള തസ്തികകളിൽ ഭൂരിഭാഗവും റെയിൽവേ സുരക്ഷാ വിഭാഗത്തിലാണ്. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഈ വിവരങ്ങൾ നൽകിയത്.

Railway Jobs | ഉദ്യോഗാർഥികൾക്ക് റെയിൽവേയിൽ ബംപർ അവസരം വരുമോ? 2.63 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി മന്ത്രി

2023 ജൂലൈ ഒന്ന് വരെ റെയിൽവേയിൽ ആകെ 2,63,913 ഒഴിവുകളുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ നോൺ ഗസറ്റഡ് വിഭാഗത്തിൽ 261233 ഉം ഗസറ്റഡ് വിഭാഗത്തിൽ 2680 ഉം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ വടക്കൻ റെയിൽവേയിൽ 32468 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഈസ്റ്റേൺ റെയിൽവേയിൽ 29869, വെസ്റ്റേൺ റെയിൽവേയിൽ 25597, സെൻട്രൽ റെയിൽവേയിൽ 25281 ഒഴിവുകൾ ഉണ്ട്.

2023 ജൂൺ 30-നകം 1,36,773 ഉദ്യോഗാർഥികൾ ഗ്രൂപ്പ് സിയിൽ (ലെവൽ-1) എംപാനൽ ചെയ്തിട്ടുണ്ട്. ഇതിൽ 1,11,728 പേർ റെയിൽവേ സുരക്ഷാ വിഭാഗത്തിൽ പെട്ടവരാണ്. എംപാനൽ ചെയ്ത ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകും, ഇതിന് ഒന്ന് മുതൽ ഒന്നര വർഷം വരെ എടുക്കും. അതിനുശേഷം അവരെ നിയമിക്കും. ഒഴിവുള്ള 1,39,050 തസ്തികകളിലേക്ക് എംപാനൽ ചെയ്യുന്നതിനുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയായതായി റെയിൽവേ മറുപടിയിൽ അറിയിച്ചു. 2019 മാർച്ചിൽ ഒഴിവുള്ള തസ്തികകൾ നികത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ റെയിൽവേയിൽ ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനുള്ള നടപടികൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഇത് ഒഴിവുകളുടെ വലുപ്പം ഉൾപ്പെടെ മറ്റ് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ എല്ലാ നടപടികളും സ്വീകരിക്കുന്നതായും റെയിൽവേ മന്ത്രി പറഞ്ഞു. രാജ്യത്തെ 866 റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Keywords: News, National, New Delhi, Railway Jobs, Recruitment,   Railway Recruitment: 2.63 lakh posts vacant in Railways.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia