Minnu Mani | കുറിച്യ സമുദായത്തില്‍ നിന്നുള്ള ക്രികറ്റ് ഓള്‍റൗന്‍ഡര്‍ മിന്നുമണിയുടെ പേരില്‍ ഒരു പൊന്‍തൂവല്‍കൂടി; ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിലെ ഏക മലയാളി; അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള നേതാക്കള്‍
Jul 3, 2023, 17:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള ക്രികറ്റ് ഓള്‍റൗന്‍ഡര്‍ മിന്നുമണിയുടെ പേരില്‍ ഒരു പൊന്‍തൂവല്‍കൂടി ചേര്‍ക്കപ്പെട്ടു. ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പരയ്ക്കുള്ള ഇന്‍ഡ്യന്‍ ടീമിലെ ഏക മലയാളിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കയാണ് വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നുമണി എന്ന 24കാരി.
ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ചരിത്രം സൃഷ്ടിച്ച മിന്നുമണിക്ക് അഭിനന്ദനവുമായി എത്തിയിരിക്കയാണ് മുന്‍ വയനാട് എം പി രാഹുല്‍ഗാന്ധി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൂടാതെ മറ്റ് പല നേതാക്കളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ഈ നേട്ടം സ്വന്തമാക്കിയതിലൂടെ ചരിത്രം സൃഷ്ടിച്ച മിന്നുമണിക്ക് അഭിനന്ദനവുമായി എത്തിയിരിക്കയാണ് മുന്‍ വയനാട് എം പി രാഹുല്‍ഗാന്ധി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കൂടാതെ മറ്റ് പല നേതാക്കളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് വനിതാ പ്രീമിയര്‍ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കേരള വനിതാ താരം എന്ന ചരിത്രനേട്ടം മിന്നുമണി സ്വന്തമാക്കിയത്. അതിന് പിന്നാലെയാണ് ഈ നേട്ടം കൂടി മിന്നുമണിയെ തേടിയെത്തിയിരിക്കുന്നത്.
മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്‍ഡ്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. മിര്‍പൂരിലാണ് മത്സരങ്ങള്‍. ഈമാസം ഒമ്പതിന് ആദ്യ ട്വന്റി20 മത്സരം നടക്കും.
വയനാട്ടില്‍ നിന്നുള്ള ഈ ചാംപ്യന്റെ എല്ലാ ഭാവി പ്രയത്‌നങ്ങള്‍ക്കും എന്റെ ആശംസകള്‍. അവള്‍ മികച്ച പ്രകടനം നടത്തി ഈ ട്രോഫി ഞങ്ങള്‍ക്ക് നേടിത്തരട്ടെ! എന്നാണ് രാഹുല്‍ ഗാന്ധി തന്റെ പോസ്റ്റില്‍ പറയുന്നത്.
Keywords: Rahul Gandhi congratulated Minnu Mani, New Delhi, News, Rahul Gandhi, Minnu Mani, All Rounder, Wayanad Tribal Girl, Three T20, Face Book, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.