Kerala HC | ഒടുവില്‍ ചാലക്കുടിയിലെ ബ്യൂടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ആശ്വാസം; ലഹരിക്കേസ് റദ്ദാക്കി ഹൈകോടതി

 


കൊച്ചി: (www.kvartha.com) ഒടുവില്‍ ചാലക്കുടിയിലെ ബ്യൂടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ആശ്വാസം. ലഹരിക്കേസ് റദ്ദാക്കി ഹൈകോടതി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്നാണ് കെമികല്‍ എക്‌സാമിനേഴ്‌സ് ലബോറടറി ഡിപാര്‍ട് മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നടപടി.

ബ്യൂടി പാര്‍ലര്‍ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടില്‍ ഷീല സണ്ണി(51) യെ മാരക ലഹരിമരുന്നായ എല്‍ എസ് ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസമാണ് ജയിലിലടച്ചത്. എന്നാല്‍ ഷീലയുടെ ബാഗില്‍നിന്ന് എക്‌സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപോര്‍ട് പുറത്തുവന്നതോടെ എക്‌സൈസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

ലഹരി വസ്തുക്കള്‍ കയ്യില്‍ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാല്‍ കീഴ് കോടതികളില്‍നിന്നു പലും ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈകോടതിയില്‍നിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. ചെയ്യാത്ത തെറ്റിനാണ് നിരപരാധിയായ ഒരു സ്ത്രീ ഇത്രയും കാലം ജയിലില്‍ കിടന്നത്. മേയ് 12ന് കാക്കനാട് റീജനല്‍ ലാബില്‍ നിന്നുള്ള പരിശോധനാ റിപോര്‍ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുന്‍പാണ് കോപി കൈവശം കിട്ടിയത്.

ബാഗില്‍നിന്നു 12 എല്‍ എസ് ഡി സ്റ്റാംപുകള്‍ കണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 27നാണ് എക്‌സൈസ് ഷീലയെ ബ്യൂടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് 'എല്‍ എസ് ഡി ടെസ്റ്റ് നെഗറ്റീവ്' എന്ന റിപോര്‍ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാംപുകളിലും നടത്തിയ മൂന്നു ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്.

Kerala HC | ഒടുവില്‍ ചാലക്കുടിയിലെ ബ്യൂടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ആശ്വാസം; ലഹരിക്കേസ് റദ്ദാക്കി ഹൈകോടതി

മേയ് 12ന് ലാബില്‍ നിന്നു റിപോര്‍ട് ചാലക്കുടി എക്‌സൈസ് റേന്‍ജ് ഓഫിസര്‍ക്കും സര്‍കിള്‍ ഓഫിസര്‍ക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരു ഓഫിസുകളിലും ലഭിച്ചതുമാണ്. എന്നാല്‍, ഈ വിവരം ഷീലയെ അറിയിക്കാന്‍ എക്‌സൈസ് തയാറായില്ല. ഇത് ഗുരുതര കൃത്യവിലോപമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഇപ്പോള്‍ കേസില്‍ നിന്നും കോടതി റദ്ദാക്കിയതോടെ ഷീലയുടെ നിരപരാധിത്വം പൂര്‍ണമായും തെളിഞ്ഞു.

Keywords:  Kerala High Court dismisses case against Beauty parlor owner Sheela Sunny, Kochi, News, Trending, Controversy, Kerala High Court,  Beauty parlor owner Sheela Sunny, Drug Case, Excise, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia