യുവതി വിവാഹത്തിന് മുമ്പ് ജോലി ചെയ്തിരുന്നുവെന്നും ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ലെന്നും ജസ്റ്റിസ് രാജേന്ദ്ര ബദാമികറിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. 'യുവതി വെറുതെയിരിക്കേണ്ടതില്ല, ഭർത്താവിൽ നിന്ന് പൂർണ ജീവനാംശവും തേടേണ്ടതുമില്ല, കൂടാതെ അവളുടെ ഉപജീവനത്തിനായി ചില ശ്രമങ്ങൾ നടത്താൻ നിയമപരമായി ബാധ്യസ്ഥയാണ്, മാത്രമല്ല ഭർത്താവിൽ നിന്ന് പരിമിതമായ ജീവനാംശം മാത്രമേ ലഭിക്കൂ', കോടതി ഉത്തരവിൽ പറഞ്ഞു.
യുവതിക്ക് നൽകിയിരുന്ന ജീവനാംശം 10,000 രൂപയിൽ നിന്ന് 5,000 രൂപയായും നഷ്ടപരിഹാരം 3,00,000 രൂപയിൽ നിന്ന് 2,00,000 രൂപയായും കുറച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹർജി നൽകിയത്. അതേസമയം, കുട്ടിക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മേൽ കോടതി ശരിവച്ചതായി ഹൈകോടതി ചൂണ്ടിക്കാട്ടി.
Keywords: News, National, Karnatak High Court, Maintenance Case, Court Verdict, Karnataka HC Upholds Reduction Of Maintenance To 'Capable' Wife; Says She Can't Sit Idle, Can Only Seek 'Supportive Maintenance' From Husband.
< !- START disable copy paste -->