WTC Final | 10 വർഷമായി ഒരു ഐസിസി കിരീടവും നേടാനായില്ല, 20 വർഷം മുമ്പ് ഏകദിന ലോകകപ്പിൽ തോറ്റതിന്റെ പ്രതികാരവും തീർക്കാനുണ്ട്; ആരെ കീപ്പറാക്കും? ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടീം ഇന്ത്യ ഇറങ്ങുമ്പോൾ

 


ലണ്ടൻ: (www.kvartha.com) 2013ൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു, എന്നാൽ അതിനുശേഷം ഏകദേശം 10 വർഷത്തോളമായി ടീം ഇന്ത്യ ഒരു ഐസിസി ട്രോഫിയും സ്വന്തമാക്കിയിട്ടില്ല. ഈ വെല്ലുവിളി നിറവേറ്റുക എന്ന ഉദ്ദേശത്തോടെയാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ബുധനാഴ്ച മുതൽ ഓവൽ ഗ്രൗണ്ടിൽ ഇറങ്ങുനാഥ്, ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടാൻ ഇന്ത്യ ശ്രമിക്കുമ്പോൾ തോൽക്കാൻ ഓസ്‌ട്രേലിയയും ആഗ്രഹിക്കില്ല.

WTC Final | 10 വർഷമായി ഒരു ഐസിസി കിരീടവും നേടാനായില്ല, 20 വർഷം മുമ്പ് ഏകദിന ലോകകപ്പിൽ തോറ്റതിന്റെ പ്രതികാരവും തീർക്കാനുണ്ട്; ആരെ കീപ്പറാക്കും? ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടീം ഇന്ത്യ ഇറങ്ങുമ്പോൾ

2021ൽ ഐസിസി ട്രോഫി നേടാനുള്ള വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചെങ്കിലും ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. ഇപ്പോൾ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ, ഇന്ത്യ രണ്ടാം തവണയും ടെസ്റ്റ് ലോകകപ്പിന്റെ ഫൈനലിലെത്തി, ഇത്തവണ എന്ത് വില കൊടുത്തും ഈ ട്രോഫി നേടാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

ബാറ്റ്സ്മാൻമാരിൽ സുപ്രധാനമായ ഉത്തരവാദിത്തം

ഇന്ത്യയുടെയോ ഓസ്‌ട്രേലിയയുടെയോ ഹോം മൈതാനം അല്ലാതെ നിഷ്‌പക്ഷ വേദിയിലാണ് ഈ മത്സരം. എന്നിരുന്നാലും ഓവൽ ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയുടെ ബൗളർമാർക്കാണ് ഇപ്പോഴും മുൻതൂക്കം. ഓവലിലെ പിച്ചും ഓസ്‌ട്രേലിയയിൽ കാണുന്ന തരത്തിലുള്ള ബൗൺസിക്ക് സമാനമാണ്. പിച്ചിന്റെ ക്യൂറേറ്റർ, ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനോട് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ, ഈ പിച്ചിൽ തീർച്ചയായും ബൗൺസ് ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ഇവിടെ പ്രശ്‌നമുണ്ടാകാം.

ഇന്ത്യൻ ടീമിന് ജയിക്കണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കണം. വിരാട് കോഹ്‌ലിയിലും ചേതേശ്വര് പൂജാരയിലും ടീം ഇന്ത്യക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷകളുണ്ടാകും. അജിങ്ക്യ രഹാനെ ടീമിൽ തിരിച്ചെത്തിയതും ഗുണകരമാവും. നേരത്തെ ടെസ്റ്റിൽ രഹാനെ മികച്ച പ്രകടനമാണ് നടത്തിയത്. രോഹിത് ശർമ്മയിൽ നിന്നും ശുഭ്മാൻ ഗില്ലിൽ നിന്നും മികച്ച തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നത്.

ആരായിരിക്കും വിക്കറ്റ് കീപ്പർ?

ടീം ഇന്ത്യയുടെ ഫൈനലിന് മുമ്പ്, അലട്ടുന്ന ഒരു ചോദ്യം കൂടിയുണ്ട്. ഏത് വിക്കറ്റ് കീപ്പറുമായാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുക എന്നതാണ് ചോദ്യം. ഋഷഭ് പന്തിനെ പോലെ കളിക്കാൻ ശേഷിയുള്ള ഇഷാൻ കിഷന്റെ ഓപ്‌ഷൻ മുന്നിലുണ്ട്. എന്നാൽ ഇഷാൻ ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടില്ല. അതേസമയം, വിക്കറ്റ് കീപ്പിങ്ങിൽ ഇഷാനെക്കാൾ കഴിവുള്ള, ബാറ്റുകൊണ്ടും പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന കെഎസ് ഭരത് ഉണ്ട്. രോഹിത് ആർക്കാണ് ഫൈനലിൽ അവസരം നൽകുന്നതെന്ന് കണ്ടറിയണം.

ബൗളർമാർ കരുത്ത് തെളിയിക്കണം

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ബൗളർ-ഫ്രണ്ട്‌ലിയായി കണക്കാക്കപ്പെടുന്നു, കഴിഞ്ഞ പര്യടനത്തിൽ ഇന്ത്യൻ ബൗളർമാർ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, ഇവരെല്ലാം മികച്ച പ്രകടനം നടത്തിയവരാണ്. ഇത്തവണയും ടീം ഇന്ത്യ അത് തന്നെ പ്രതീക്ഷിക്കും. ഷമിയിൽ നിന്നും പന്തിൽ നിന്നും ടീമിന് ഏറെ പ്രതീക്ഷകളുണ്ടാകും.

ശാർദുൽ താക്കൂർ ഫൈനൽ കളിക്കുമോ?

ഇവിടെ ടീം ഇന്ത്യക്ക് മറ്റൊരു തലവേദനയുണ്ടാകും. സ്പിന്നർക്കൊപ്പം ഇന്ത്യ ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അത് ആരായിരിക്കുമെന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം. ഓസ്‌ട്രേലിയയിൽ കൂടുതൽ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാർ ഉള്ളതിനാൽ രോഹിത് ഓഫ് സ്പിന്നർ അശ്വിനെ തിരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല. എന്നാൽ വിദേശത്ത് സ്പിന്നറെ തിരഞ്ഞെടുക്കുന്ന സാഹചര്യം വരുമ്പോൾ രവീന്ദ്ര ജഡേജയെ കൂട്ടാനാണ് ടീം മാനേജ്‌മെന്റിന്റെ താൽപര്യം. ടെസ്റ്റിൽ ബാറ്റുകൊണ്ടും പന്ത് കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജഡേജ, പക്ഷേ അശ്വിനെ അവഗണിക്കുക എളുപ്പമല്ല.

സ്റ്റാർക്കും കമ്മിൻസും

ഇടങ്കയ്യൻ ബൗളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അസ്വസ്ഥരാകുന്നത് പലതവണ കണ്ടിട്ടുണ്ട്. മിച്ചൽ സ്റ്റാർക്കിനെ പോലെ പേസും സ്വിംഗും ഉള്ള ഒരു ഇടംകൈയ്യൻ ബൗളർ ഓസ്‌ട്രേലിയക്ക് ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകും. പുതിയ പന്തിൽ സ്റ്റാർക്കിനെ മികവോടെ നേരിടാൻ ടീം ഇന്ത്യയുടെ ബാറ്റ്സ്മാൻമാർ, പ്രത്യേകിച്ച് ടോപ്പ് ഓർഡർ ശ്രമിക്കും. സ്റ്റാർക്ക് മാത്രമല്ല കുഴപ്പം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും മികച്ച പ്രകടനം നടത്താനാവും.

സ്മിത്ത്, ലാബുഷെൻ

ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിറയും ശക്തമാണ്. ഡേവിഡ് വാർണറുടെയും ഉസ്മാൻ ഖവാജയുടെയും ഫോമിൽ ഈ ടീമിന് മികച്ച ഓപ്പണിംഗ് ജോഡിയുണ്ട്. മാർനസ് ലബുഷെൻ, സ്റ്റീവ് സ്മിത്ത് എന്നിവരും ഭീഷണിയാണ്. ഇരുവരും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻമാരാണ്. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 700ലധികം റൺസ് നേടി ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയായിരുന്നു സ്മിത്തിന്റെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവ്.

പിച്ചും കാലാവസ്ഥയും

ഓവലിൽ ഈ മത്സരത്തോടെ ചരിത്രം സൃഷ്ടിക്കാൻ പോകുകയാണ്.143 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂൺ മാസത്തിൽ ഓവലിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇത് പ്രധാനമാണ്. ജൂൺ മാസത്തിൽ ഇവിടെ ഒരു ടെസ്റ്റ് മത്സരവും നടന്നിട്ടില്ലാത്തതിനാൽ പ്രവചനം അസാധ്യമാണ്. കാലാവസ്ഥയും പിച്ചിനെ ബാധിക്കുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും, മഴയ്ക്ക് സാധ്യതയില്ലെങ്കിലും നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ മഴ പെയ്തേക്കും.

20 വർഷത്തിന് ശേഷം പ്രതികാരം ചെയ്യുമോ?

ഈ മത്സരത്തോടെ ഇന്ത്യയും ഓസ്‌ട്രേലിയയും 20 വർഷത്തിന് ശേഷം ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടും. നേരത്തെ 2003ൽ ഇന്ത്യ തോറ്റ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ആ തോൽവിക്ക് പകരം വീട്ടാനാണ് ഇപ്പോൾ ഇന്ത്യയും ആഗ്രഹിക്കുന്നത്.

Keywords: News, World, Sports, Cricket, WTC Final, India vs Australia, London,   WTC Final: What could be India's playing XI vs Australia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia