WTC Final | ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് കിരീടം ഓസ്ട്രേലിയയ്ക്ക്; ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്തു; ഐസിസിയുടെ എല്ലാ ട്രോഫികളും നേടുന്ന ലോക ക്രിക്കറ്റിലെ ആദ്യ ടീമായി ചരിത്രം കുറിച്ചു
Jun 11, 2023, 17:46 IST
ലണ്ടന്‍: (www.kvartha.com) ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് ഉജ്വല വിജയം. ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കി. 444 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം കളിയുടെ അഞ്ചാം ദിനം 234 റണ്‍സില്‍ ഒതുങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി ഈ ഇന്നിംഗ്സില്‍ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 469 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ടീം ഇന്ത്യക്ക് 296 റണ്‍സ് മാത്രമാണ് നേടാനായത്. ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സിന്റെ ലീഡ് ലഭിച്ചു. 270 റണ്‍സിന് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യന്‍ ടീം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിരുന്നു.
അവസാന ദിനം ജയിക്കാന്‍ 280 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ അഞ്ചാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യന്‍ ടീമിന് 179 എന്ന സ്‌കോറില്‍ രണ്ട് വലിയ തിരിച്ചടികള്‍ ലഭിച്ചു. വിരാട് കോഹ്ലി 49 റണ്‍സിന് പുറത്തായി. ഇതിന് ശേഷം ബാറ്റിംഗിന് ഇറങ്ങിയ രവീന്ദ്ര ജഡേജ അക്കൗണ്ട് തുറക്കാതെ പവലിയനിലേക്ക് മടങ്ങി. ഒരേ ഓവറിലെ രണ്ട് തിരിച്ചടികള്‍ കാരണം ഇന്ത്യന്‍ ടീം മത്സരത്തില്‍ പൂര്‍ണമായും പിന്നോക്കം പോയി. കെഎല്‍ ഭരതിനൊപ്പം അജിങ്ക്യ രഹാനെ ഇവിടെ നിന്ന് സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ തുടങ്ങി.
ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. എന്നാല്‍, രഹാനെയെ പവലിയനിലേക്ക് അയച്ച് സ്റ്റാര്‍ക്ക് ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചു. സ്‌കോര്‍ 234-ല്‍ മുഹമ്മദ് സിറാജിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഇന്ത്യന്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തില്‍ വിജയിച്ചതോടെ ഐസിസിയുടെ എല്ലാ ട്രോഫികളും നേടുന്ന ലോക ക്രിക്കറ്റിലെ ആദ്യ ടീമായി ഓസ്ട്രേലിയ മാറി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 469 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ടീം ഇന്ത്യക്ക് 296 റണ്‍സ് മാത്രമാണ് നേടാനായത്. ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സിന്റെ ലീഡ് ലഭിച്ചു. 270 റണ്‍സിന് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യന്‍ ടീം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിരുന്നു.
അവസാന ദിനം ജയിക്കാന്‍ 280 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ അഞ്ചാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യന്‍ ടീമിന് 179 എന്ന സ്‌കോറില്‍ രണ്ട് വലിയ തിരിച്ചടികള്‍ ലഭിച്ചു. വിരാട് കോഹ്ലി 49 റണ്‍സിന് പുറത്തായി. ഇതിന് ശേഷം ബാറ്റിംഗിന് ഇറങ്ങിയ രവീന്ദ്ര ജഡേജ അക്കൗണ്ട് തുറക്കാതെ പവലിയനിലേക്ക് മടങ്ങി. ഒരേ ഓവറിലെ രണ്ട് തിരിച്ചടികള്‍ കാരണം ഇന്ത്യന്‍ ടീം മത്സരത്തില്‍ പൂര്‍ണമായും പിന്നോക്കം പോയി. കെഎല്‍ ഭരതിനൊപ്പം അജിങ്ക്യ രഹാനെ ഇവിടെ നിന്ന് സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ തുടങ്ങി.
ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 33 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. എന്നാല്‍, രഹാനെയെ പവലിയനിലേക്ക് അയച്ച് സ്റ്റാര്‍ക്ക് ഓസ്ട്രേലിയയുടെ വിജയം ഉറപ്പിച്ചു. സ്‌കോര്‍ 234-ല്‍ മുഹമ്മദ് സിറാജിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഇന്ത്യന്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. മത്സരത്തില്‍ വിജയിച്ചതോടെ ഐസിസിയുടെ എല്ലാ ട്രോഫികളും നേടുന്ന ലോക ക്രിക്കറ്റിലെ ആദ്യ ടീമായി ഓസ്ട്രേലിയ മാറി.
Keywords: WTC Final, India vs Australia, Cricket, Sports, Sports News, Cricket News, WTC Final: Australia beat India by 209 runs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.