'വിധി പ്രസ്താവിച്ചതിന് ശേഷം ഞാൻ ധന്യനായി. വിധി നീട്ടിവെക്കാൻ എന്റെ മേൽ സമ്മർദം ഉണ്ടായിരുന്നു. വീട്ടിനകത്തും പുറത്തുനിന്നും സമ്മർദമുണ്ടായിരുന്നു. വീട്ടിലെ എല്ലാവരും ബന്ധുക്കളും എങ്ങനെയെങ്കിലും സമയം കടന്നുപോകുന്നതുവരെ കാത്തിരിക്കണമെന്നും സ്വയം തീരുമാനമെടുക്കരുതെന്നും നിർദേശിച്ചിരുന്നു', മീററ്റിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അഗർവാൾ പറഞ്ഞു.
2010 സെപ്തംബർ 30-നാണ് അലഹബാദ് ഹൈകോടതി കേസിൽ വിധി പറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കർ ഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ച് നൽകണമെന്നാണ് 2:1 ഭൂരിപക്ഷത്തിൽ ജസ്റ്റിസ് എസ് യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ഡി വി ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. 2019 നവംബറിലെ മറ്റൊരു സുപ്രധാന വിധിയിൽ, അയോധ്യയിലെ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാനും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.
Keywords: News, Babri Masjid, Ram Janmabhoomi, Case, Verdict, Allahabad, HC Judge, Justice, Sudhir Agarwal, Supreme Court, Was Under Pressure To Delay Ayodhya Verdict: Ex High Court Judge.