ഇതിന് കാരണം ഗാമയും ഡെൽറ്റയും ഒന്നുമല്ല, സ്ത്രീകൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല, ലോകത്ത് പലയിടത്തും ഈ പ്രവണത കാണാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
നമ്മുടെ പെൺകുട്ടികളും കൂടുതൽ വിദ്യാഭ്യാസം ആർജിച്ച് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുമ്പോൾ അവരും ലോകത്തെ മറ്റെവിടേയും പോലെ വിവാഹത്തോട് വിമുഖത കാണിക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
അതൊരു പേടിയൊന്നുമല്ല. വിവാഹം എന്നത് സ്ത്രീകൾക്ക് പൊതുവെ കൂടുതൽ നഷ്ടപ്പെടാനുള്ള ഒരു പ്രസ്ഥാനമാണ്. അത് അവരുടെ സാമൂഹ്യ ജീവിതം ആണെങ്കിലും, സ്വാതന്ത്ര്യം ആണെങ്കിലും, സാമ്പത്തികം ആണെങ്കിലും, ആരോഗ്യമാണെങ്കിലും, സമയം ആണെങ്കിലും ഒക്കെ ശരിയാണ്.
ഒരിക്കൽ വിവാഹം കഴിച്ചാൽ വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വിവാഹത്തിൽ നിന്നും പുറത്തു ചാടാൻ സാമൂഹ്യവും നിയമപരവുമായ ബുദ്ധിമുട്ടുകൾ ഏറെ കൂടുതലാണ്. ഇതൊക്കെ മനസ്സിലാക്കുന്നവരിൽ അതൊഴിവാക്കാൻ സാമ്പത്തിക സാമൂഹ്യ സാഹചര്യമുള്ള ഏറെ പേർ അതിൽ നിന്നും ഒഴിവായി നിൽക്കുന്നുവെന്നും ഇനിയും ഇവരുടെ എണ്ണം കൂടുമെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Keywords: Muralee Thummarukudy, Facebook, Wedding, Woman, Education, Matrimonial, Marriage, Job, Muralee Thummaruudy on shortage of women to marry.