K Vidya | ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് വിദ്യ കോടതിയില്‍, റിമാന്‍ഡ് റിപോര്‍ടില്‍ ഒളിയിടം വ്യക്തമാക്കാതെ പൊലീസ്
Jun 22, 2023, 15:18 IST
മണ്ണാര്‍ക്കാട്: (www.kvartha.com) ഒളിവിലല്ലെന്നും സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ വിദ്യയെന്നും അഭിഭാഷകന്‍ കോടതിയില്‍. വ്യാജരേഖാക്കേസില്‍ അറസ്റ്റിലായ കെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യക്കെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യാജരേഖാക്കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മണ്ണാര്‍ക്കാട് കോടതിയില്‍ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ടില്‍ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാല്‍ ആരുടെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയെ പൊലീസ് അറസ്റ്റുചെയ്യുന്നത്. പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം പിടിയിലാകുന്നത്.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അകാഡമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അതേസമയം, വിദ്യ ഒളിവില്‍ താമസിച്ചതില്‍ സിപിഎമിന് പങ്കില്ലെന്ന് പേരാമ്പ്ര ഏരിയ സെക്രടറി പറഞ്ഞു. എവിടെയാണ് ഒളിച്ചിരുന്നതെന്ന് പറയേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവില്‍ കഴിയുന്നത് വലിയ സംഭവമല്ല. ജാമ്യം കിട്ടുന്നതുവരെ ചിലപ്പോള്‍ ഒളിവില്‍ കഴിയേണ്ടി വരും. എന്നാല്‍ പൊലീസ് ഒളിച്ചുകളിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ ചില വീടുകളിലാണ് വിദ്യ ഒളിവില്‍ താമസിച്ചതെന്ന വിവരം പുറത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണാര്‍ക്കാട് കോടതിയില്‍ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ടില്‍ ഒളിയിടം പൊലീസ് വ്യക്തമാക്കിയില്ല. കോഴിക്കോട് മേപ്പയൂരിനടുത്ത് കുട്ടോത്ത് നിന്നാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. എന്നാല്‍ ആരുടെ വീട്ടില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. 16 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയെ പൊലീസ് അറസ്റ്റുചെയ്യുന്നത്. പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം പിടിയിലാകുന്നത്.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അകാഡമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Keywords: K Vidya denies allegations in court, Palakkad, News, Politics, K Vidya, Court, Lawyer, Fake Certificate, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.