വിജ്ഞാപനത്തിൽ ജനന-മരണ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന തിരിച്ചറിയൽ വിശദാംശങ്ങൾ സാധൂകരിക്കുന്നതിന് ആധാർ ഡാറ്റാബേസ് ഉപയോഗിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആർജിഐ ഓഫീസിന് അനുമതി നൽകിയിട്ടുണ്ട്.
ജനന-മരണ രജിസ്ട്രേഷൻ ആക്ട് 1969 പ്രകാരം, സ്വമേധയാ അല്ലെങ്കിൽ അല്ലാതെയോ ജനന മരണ റിപ്പോർട്ടിംഗ് ഫോമിൽ ആവശ്യപ്പെടുന്ന മറ്റ് വിശദാംശങ്ങൾക്കൊപ്പം ആധാർ നമ്പറും പരിശോധിക്കാൻ രജിസ്ട്രാർക്ക് അനുമതിയുണ്ട്. കുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കാനാണിത്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പരിശോധനയ്ക്കായി ആധാർ ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാരിന് ആധാർ വഴി വെരിഫിക്കേഷൻ അനുവദിക്കാമെന്നും പൊതുഫണ്ട് ദുരുപയോഗം ചെയ്യരുതെന്നും 2002ൽ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
Keywords: News, National, New Delhi, Aadhaar, Birth Registration, Death Registration, Central Govt., Aadhaar not mandatory for birth, death registration.
< !- START disable copy paste -->