Arikomban | കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തീരുമാനം; ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കും; എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
May 27, 2023, 11:52 IST
കമ്പം: (www.kvartha.com) കേരള അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. എന്നാല്‍ മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രാഥമിക തലത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്നും ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കുന്നു. കമ്പം ടൗണില്‍ ഉള്‍പ്പെടെ ആന പരാക്രമം തുടരുന്ന സാഹചര്യത്തില്‍ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓടോറിക്ഷ ഉള്‍പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുന്‍പും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അരിക്കൊമ്പന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട് സര്‍കാര്‍ ബസിനു നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിര്‍ത്തിവച്ചിരുന്നു.
Keywords: Wild tusker Arikomban damages vehicles in Cumbam town, Cumbam, News, Trending, Arikomban, Attack, Chief Minister, MK Stalin, Warning, Tourist, National.
അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. എന്നാല്‍ മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രാഥമിക തലത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്നും ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കുന്നു. കമ്പം ടൗണില്‍ ഉള്‍പ്പെടെ ആന പരാക്രമം തുടരുന്ന സാഹചര്യത്തില്‍ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓടോറിക്ഷ ഉള്‍പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
Keywords: Wild tusker Arikomban damages vehicles in Cumbam town, Cumbam, News, Trending, Arikomban, Attack, Chief Minister, MK Stalin, Warning, Tourist, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.