Booked | ഐപിഎസ് ഓഫിസറുടെ കാര്‍ തകര്‍ത്തെന്ന പരാതി; നടി ഡിംപിളിനും ആണ്‍ സുഹൃത്തിനുമെതിരെ കേസെടുത്തു
                                                 May 24, 2023, 08:28 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഹൈദരാബാദ്: (www.kvartha.com) ഐപിഎസ് ഓഫിസറുടെ കാര്‍ തകര്‍ത്തെന്ന പരാതിയില്‍ തമിഴ്, തെലുങ്ക് സിനിമാ താരം ഡിംപിള്‍ ഹയാത്തിക്കും ആണ്‍സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഡപ്യൂടി കമിഷനര്‍ രാഹുല്‍ ഹെഡ്‌ഗെയുടെ ഡ്രൈവര്‍ ചേതന്‍ കുമാറാണ് പരാതി നല്‍കിയത്.  
 
   ഹൈദരാബാദിനെ ജൂബിലി ഹില്‍സിലെ രാഹുല്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിനു മുന്നിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്നും ഇവിടെ വച്ചാണ് സംഭവം നടന്നതെന്നുമാണ് ഡിസിപിയുടെ ഡ്രൈവര്‍ പരാതിയില്‍ പറയുന്നത്. മേയ് 14നായിരുന്നു സംഭവം.  
 
 
 
   സ്ഥിരമായി ഇടുന്ന സ്ഥലത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്നും ഡിപിംളും സുഹൃത്തും കാര്‍ പിറകോട്ട് എടുത്തപ്പോള്‍ മനഃപൂര്‍വം തട്ടിക്കുകയായിരുന്നെന്നും ഡ്രൈവര്‍ പറയുന്നു. ഇതുകണ്ട ഡ്രൈവര്‍ ചോദ്യം ചെയ്തപ്പോള്‍ ഡിംപിള്‍ വീണ്ടും കാറില്‍ ചവിട്ടിയതായും പറയുന്നു. തുടര്‍ന്ന് ചേതന്‍ കുമാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം വ്യക്തമാണെന്നും രാഹുലിന്റെ ഡ്രൈവര്‍ അറിയിച്ചു.  
 
 
 
   പരാതിയ്ക്ക് പിന്നാലെ മേയ് 17ന് ഡിംപിളിനും സുഹൃത്തിനുമെതിരെ കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെലുങ്ക് ചിത്രം ഖിലാഡി, രാമ ബാണം, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്‌റംഗി രേ തുടങ്ങിയ ചിത്രങ്ങളില്‍ ഡിപിംള്‍ വേഷമിട്ടിട്ടുണ്ട്.  
 
 
  
  
  Keywords: News, National-News, National, Complaint, Actress, Tollywood, IPS, Car, CCTV, Driver, Telugu Actor Dimple Hayathi Charged For Hitting Cop's Car In Hyderabad. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
